HOME
DETAILS

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

  
February 10, 2025 | 3:42 PM

Private University Bill to be Introduced on February 13

തിരുവനന്തപുരം: സ്വകാര്യ സർവകവാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നൽകി. നടപ്പ് സമ്മേളത്തിൽ ഫെബ്രുവരി 13ന് ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം. പ്രധാന സഖ്യകക്ഷിയായ സിപിഐയുടെ എതിർപ്പുകൾ പരിഗണിച്ചാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നൽകിയതെന്നാണ് സൂചന.

നേരത്തെ തന്നെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സിപിഎം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഈ വിഷയം വന്നപ്പോൾ ചില വിഷയങ്ങളിൽ സിപിഐ  എതിർപ്പുയർത്തിയിരുന്നു. ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേർന്നത്.

മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളുള്ള സ്വകാര്യ സർവകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാർ നിയന്ത്രണം ഉണ്ടാവില്ല. കൂടാതെ, അധ്യാപക നിയമനത്തിലും ഇടപെടില്ല. അതേസമയം, സംവരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സർവകലാശാലകളിലെ പ്രവേശനം. എസ്‌സി വിഭാഗത്തിന് 15 ശതമാനവും എസ്ടി വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നാണ് ബില്ലിലെ നിർദേശം. ഇതിന് വിരുദ്ധമായി സർവകലാശാല പ്രവർത്തിച്ചതായി കണ്ടാൽ രണ്ട് മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കുന്നതിന് കാരണം കാണിക്കൽ നോട്ടീസ് നൽകാം. വ്യവസ്ഥാ ലംഘനം കണ്ടെത്തിയാൽ സർക്കാരിന് അന്വേഷണത്തിന് ഉത്തരവിടാം. സർവകലാശാലയുടെ സാമ്പത്തികമോ ഭരണപരമോ ആയ വിവരങ്ങളും രേഖകളും പിടിച്ചുപറ്റാൻ സർക്കാരിന് അധികാരമുണ്ടാവും.

സർവകലാശാലകളുടെ ഗവേണിങ് കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ദർ അംഗങ്ങളുമായിരിക്കും. കൂടാതെ, അക്കാദമിക് കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയേറ്റ് പ്രൊഫസർ പദവിയിൽ താഴെയല്ലാത്ത മൂന്ന് പേർ ഉണ്ടാകണം തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.

The Private University Bill is set to be introduced on February 13, marking a significant development in the education sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  7 days ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  7 days ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  7 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  7 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  7 days ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  7 days ago
No Image

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

National
  •  7 days ago
No Image

എബോള വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻ

uae
  •  7 days ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ഒരു ലക്ഷം ദിർഹം പൊലിസിൽ ഏൽപ്പിച്ചു; ഇന്ത്യൻ പ്രവാസിക്ക് ആദരം

uae
  •  7 days ago
No Image

എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം; ഇ.ഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

Kerala
  •  7 days ago