സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും
തിരുവനന്തപുരം: സ്വകാര്യ സർവകവാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നൽകി. നടപ്പ് സമ്മേളത്തിൽ ഫെബ്രുവരി 13ന് ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം. പ്രധാന സഖ്യകക്ഷിയായ സിപിഐയുടെ എതിർപ്പുകൾ പരിഗണിച്ചാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നൽകിയതെന്നാണ് സൂചന.
നേരത്തെ തന്നെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സിപിഎം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഈ വിഷയം വന്നപ്പോൾ ചില വിഷയങ്ങളിൽ സിപിഐ എതിർപ്പുയർത്തിയിരുന്നു. ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേർന്നത്.
മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളുള്ള സ്വകാര്യ സർവകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാർ നിയന്ത്രണം ഉണ്ടാവില്ല. കൂടാതെ, അധ്യാപക നിയമനത്തിലും ഇടപെടില്ല. അതേസമയം, സംവരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സർവകലാശാലകളിലെ പ്രവേശനം. എസ്‌സി വിഭാഗത്തിന് 15 ശതമാനവും എസ്ടി വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നാണ് ബില്ലിലെ നിർദേശം. ഇതിന് വിരുദ്ധമായി സർവകലാശാല പ്രവർത്തിച്ചതായി കണ്ടാൽ രണ്ട് മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കുന്നതിന് കാരണം കാണിക്കൽ നോട്ടീസ് നൽകാം. വ്യവസ്ഥാ ലംഘനം കണ്ടെത്തിയാൽ സർക്കാരിന് അന്വേഷണത്തിന് ഉത്തരവിടാം. സർവകലാശാലയുടെ സാമ്പത്തികമോ ഭരണപരമോ ആയ വിവരങ്ങളും രേഖകളും പിടിച്ചുപറ്റാൻ സർക്കാരിന് അധികാരമുണ്ടാവും.
സർവകലാശാലകളുടെ ഗവേണിങ് കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ദർ അംഗങ്ങളുമായിരിക്കും. കൂടാതെ, അക്കാദമിക് കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയേറ്റ് പ്രൊഫസർ പദവിയിൽ താഴെയല്ലാത്ത മൂന്ന് പേർ ഉണ്ടാകണം തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.
The Private University Bill is set to be introduced on February 13, marking a significant development in the education sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."