HOME
DETAILS

'സാമ്പത്തിക ബാധ്യത, ഇഖാമ പുതുക്കാത്തതിന്റെ നിയമക്കുരുക്ക്, നാട്ടില്‍ വന്നിട്ട് ഏഴ് വര്‍ഷം' നിസ്സഹായതയുടെ മരവിപ്പില്‍ അഫ്‌നാന്റെ പിതാവ് 

  
Web Desk
February 25 2025 | 09:02 AM

Tragic News Reaches Afnans Father in Dammam A Heartbreaking Loss Amidst Struggles

ദമാം: നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ ഉരുകി ജീവിക്കുന്നതിനിടെയാണ് അഫ്‌നാന്റെ പിതാവിനെ തേടി നാട്ടില്‍ നിന്നും ഈ ഞെട്ടിക്കുന്ന വാര്‍ത്തയെത്തുന്നത്. പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി കൊന്നു തള്ളിയ വാര്‍ത്ത. അതും സ്വന്തം മകന്‍ തന്നെ. താങ്ങാവുന്നതിലും ഏറെ അപ്പുറെയായിരുന്നു അദ്ദേഹത്തിന് ഈ വാര്‍ത്ത.  

കാല്‍നൂറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുകയാണ് അഫ്‌നാന്റെ പിതാവ് വെഞ്ഞാറമൂട് സല്‍മാസ് അബ്ദു റഹീം. കടവും മറ്റുബാധ്യതകളും തന്നെ അദ്ദേഹത്തെ വിട്ടൊഴിയാതെ അലട്ടുന്നുണ്ട്. 

മനസ്സാക്ഷിയെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറ മൂട്ടില്‍ കൂട്ടക്കൊല നടത്തിയ 23കാരന്‍ അഫാന്റെ പിതാവ് അബ്ദു റഹീം ദമ്മാമില്‍ ആകെ മരവിച്ച അവസ്ഥയിലാണ്. കാല്‍ നൂറ്റാണ്ടിലേറെയായി പ്രവാസം നല്‍കിയ ദുരിതക്കയങ്ങളില്‍നിന്ന് രക്ഷപെടാനുള്ള ആയാസങ്ങള്‍ക്കിടയിലേക്കാണ് സര്‍വതും തകര്‍ന്നുപോയ വാര്‍ത്ത നാട്ടില്‍നിന്ന് ഇദ്ദേഹത്തെ തേടിയെത്തിയത്. ''ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...'' അബ്ദു റഹീമിന്റെ വാക്കുകള്‍ വിതുമ്പി.

25 വര്‍ഷമായി റിയാദിലായിരുന്നു. റിയാദ് ഷിഫയിലെ മഅ്‌റളിനടുത്ത് വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു. ഒന്നര മാസം മുമ്പാണ് ദമാമിലേക്ക് വന്നത്. റിയാദില്‍ കട നടത്തിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളില്‍നിന്ന് രക്ഷപെടാന്‍നാണ് ദമാമിലെത്തിയത്. ഇവിടെ പുതിയ ജോലിയില്‍ ചേര്‍ന്നിട്ടേയുള്ളു. 

മൂന്നുവര്‍ഷമായി ഇഖാമ പുതുക്കാത്തതിനാല്‍ നിയമകുരുക്കിലുമാണ് റഹീം. നാട്ടില്‍ പോകാനവില്ല. ഏഴ് വര്‍ഷമായി നാട്ടില്‍ പോയിട്ട്. ഇതിനിടയില്‍ റിയാദിലുള്ളപ്പോള്‍ ഒരിക്കല്‍ ഭാര്യയേയും മക്കളേയും വിസിറ്റ് വിസയില്‍ കൊണ്ട് വന്ന് ആറ് മാസം ഒപ്പം നിര്‍ത്തിയിരുന്നു. എല്ലാ ബാധ്യതകളും തീര്‍ത്തും സമാധാനമുള്ളൊരു ജീവിതം തുടങ്ങാനുള്ള തത്രപ്പാടിലായിരുന്നു റഹീം. വീടുവിറ്റ് കടങ്ങള്‍ തീര്‍ക്കുന്നതുള്‍പടെയുള്ള ശ്രമങ്ങളിലായിരുന്നു. അതിനിടയിലാണ് ഇത് സംഭവിക്കുന്നത്. 

മകന്‍ എന്തിനിത് ചെയ്‌തെന്ന് തനിക്കറിയില്ലെന്ന് റഹീം പറയുന്നു. അവന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉള്ളതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വീടു വിറ്റ് കടങ്ങള്‍ തീര്‍ക്കുന്നതിന് അവന്‍ എതിരായിരുന്നില്ല. എന്നല്ല എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഫര്‍സാനുമായുള്ള ബന്ധവും പലരും പറഞ്ഞറിഞ്ഞിരുന്നു. അതിന് പോലും എതിര് നിന്നിട്ടില്ല- റഹീം പറയുന്നു. അവളോട് വാങ്ങിയ കടങ്ങള്‍ വീട്ടാനുള്ള തുകയുടെ പകുതിയോളം താന്‍ അയച്ചു കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മാതാവുമായും സഹോദരനുമായും അവന് നല്ല ബന്ധമായിരുന്നുവെന്നും റഹീം ഓര്‍ക്കുന്നു. തന്റെ ഉമ്മയെ കാണാന്‍ അവന്‍ മിക്കപ്പോഴും പോകും. അപ്പോഴൊക്കെ ഉമ്മുമ്മ അവന് കാശൊക്കെ കൊടുത്താണ് തിരിച്ചയക്കാറ്.

''കഴിഞ്ഞ ദിവസവും വീട്ടില്‍ വിളിച്ച് സംസാരിച്ചതാണ്.  ചില കാര്യങ്ങളില്‍ അവന്‍ വാശി കാണിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഓ അവന് ഭ്രാന്താ' എന്ന് ഒഴുക്കന്‍ മട്ടില്‍ ഭാര്യ പറഞ്ഞിരുന്നു. എന്നാലും അവന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി ഞങ്ങള്‍ക്കൊന്നും അറിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്നാണ് ഇപ്പോള്‍ റഹീമിന്റെ ആഗ്രഹം. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നറിയാന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിനെ സമീപിച്ചിരുന്നു. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് സകലതും നഷ്ടമായ ആ മനുഷ്യന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേ​ഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ് 

Kerala
  •  3 days ago
No Image

ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ്; ഇലക്ട്രോണിക് സിഗ്നേച്ചർ കണ്ടെത്തി

National
  •  3 days ago
No Image

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം

Kerala
  •  3 days ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

Business
  •  3 days ago
No Image

മമ്മൂട്ടിയുടെ ആരാധകന്റെ വാട്‌സ് ആപ്പ് സന്ദേശം മൂന്നുവയസുകാരിക്ക് തുണയായി

Kerala
  •  3 days ago
No Image

വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫിസില്‍ തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

ഹജ്ജ് 2025: വിസകൾ ലളിതമാക്കി, സാമൂഹിക, സന്നദ്ധ സേവനങ്ങൾ വർധിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

പ്രണയ നൈരാശ്യത്താല്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലിസ്

Kerala
  •  3 days ago