മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്
തിരുവനന്തപുരം: മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 അധ്യയന വർഷം വരെ നീട്ടി നൽകിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. യൂജിസിയുടെ നിർദേശങ്ങൾ അനുസരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ അംഗീകാരം നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.
2030 മാർച്ചവരെയാണ് പുതുക്കിയ അംഗീകാരം ലഭിച്ചിരിക്കുന്നത്. മഹാരാജാസ് കോളജ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണെന്നും, ഓട്ടോണമസ് പദവി തുടരുമെന്നത് സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കും വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോളേജിലെ വികസന പ്രവർത്തനങ്ങൾ:
-10 കോടി രൂപ ചെലവിൽ പുതിയ അക്കാദമിക് ബ്ലോക്ക്
-9 കോടി രൂപ വിനിയോഗിച്ച് ലൈബ്രറി ബിൽഡിങ്, ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം എന്നിവയുടെ സംയുക്ത പാക്കേജ്
-10 കോടി രൂപ ചെലവിൽ പുതിയ വനിതാ ഹോസ്റ്റൽ
-1.3 കോടി രൂപ ചെലവിൽ ബോയ്‌സ് ഹോസ്റ്റൽ മെസ് ഹാൾ നവീകരണം
-9.53 കോടി രൂപ ചെലവിൽ സിന്തറ്റിക് ഹോക്കി ടർഫ്
-7 കോടി രൂപ ചെലവിൽ സിന്തറ്റിക് ട്രാക്ക്
രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ മഹാരാജാസ്:
NIRF റാങ്കിംഗിൽ 53-ാം സ്ഥാനം, KIRF റാങ്കിംഗിൽ 10-ാം സ്ഥാനം നിലനിര്‍ത്തിയ മഹാരാജാസ്, അക്കാദമിക രംഗത്ത് മികച്ച മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.യൂജിസിയുടെ കരട് നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത നിവേദനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."