HOME
DETAILS

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

  
Web Desk
March 08, 2025 | 3:47 PM

Hampi gang rape case Two arrested search underway for one

ബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി കൊപ്പൽ എസ്.പി അറിയിച്ചു.

ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയുമായ യുവതിയെയും അക്രമി സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ച്, അവശരാക്കിയ ശേഷം തടാകത്തിൽ തള്ളിയിരുന്നു. ഇതിൽ ഒരാൾ മരിച്ചു,ഒരു യു.എസ് പൗരനടക്കം രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ വിശദാംശങ്ങൾ

ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവമുണ്ടായത്. നാല് വിദേശികൾ അടങ്ങുന്ന ടൂറിസ്റ്റ് സംഘം സനാപൂർ തടാകത്തിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇവരിൽ ഒരാൾ, ഹംപിയിലെ ഒരു ഹോംസ്റ്റേയുടെ ഉടമയായ യുവതിയാണ്, സ്റ്റാർ ഗേസിംഗ്, മ്യൂസിക് യാത്ര സംഘടിപ്പിച്ചിരുന്നത്.

അതിനിടെയാണ് മൂന്ന് ബൈക്കുകളിലായി അക്രമിസംഘം അവിടെയെത്തിയത്. ഇവർ ആദ്യം പെട്രോൾ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി ലഭിച്ചതോടെ, നൂറ് രൂപ ആവശ്യപ്പെട്ടു. അതിനും വിസമ്മതിച്ചതോടെ സംഘത്തിൽ നിന്നുള്ളവർ തട്ടിക്കയറി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

അക്രമികൾ ആദ്യമായി സംഘം കൂടെയുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി. തുടർന്ന്, അവരെ തടാകത്തിൽ തള്ളിയിരുന്നു. ഈ അതിക്രമത്തിന് ശേഷം, ഇസ്രയേലി സ്വദേശിനിയായ ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഉടമയായ യുവതിയെയും സംഘം കൂട്ടബലാത്സംഗം ചെയ്തു.

വെള്ളത്തിൽ വീണ യു.എസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഒഡിഷ സ്വദേശി ആയ യുവാവിനെ കാണാതായി. 14 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ്, ഇയാളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തിയത്.

സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു

രാജ്യത്തെ പ്രധാനപ്പെട്ട പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹംപിയിൽ ഇത്തരത്തിൽ ക്രൂരത നടക്കുന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഞ്ഞുകാലം അവസാനിച്ച് വിനോദസഞ്ചാരികൾ വലിയ തോതിൽ എത്തുന്ന ഈ സീസണിൽ ഇത്തരം ആക്രമണമുണ്ടാകുന്നത് കൂടുതൽ ഗൗരവമുള്ള വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Police have arrested two accused in the gang rape case that rocked the famous tourist destination of Hampi in Karnataka

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  3 days ago
No Image

ഇങ്ങനെയൊരു അത്ഭുത നേട്ടം ലോകത്തിൽ ആദ്യം; ചരിത്രത്തിന്റെ നെറുകയിൽ ദീപ്തി ശർമ്മ

Cricket
  •  3 days ago
No Image

ഡ്രൈവിം​ഗ് ലൈസൻസില്ലാതെയും ദുബൈ ചുറ്റി കാണാം; വേണ്ടത് ഈ ഒരു കാർഡ് മാത്രം!

uae
  •  3 days ago
No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  3 days ago
No Image

യുഎഇയിലെ പ്രധാന ന​ഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പ്രധാന ഹൈവേകളിൽ യാത്രാതടസ്സം

uae
  •  3 days ago
No Image

ലോക റെക്കോർഡിൽ ഹർമൻപ്രീത് കൗർ; 36ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ആംബുലന്‍സിന്റെ ടയര്‍ പഞ്ചറായി,  65കാരനായ രോഗി മരിച്ചു 

National
  •  3 days ago
No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  3 days ago
No Image

ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു, തടയാന്‍ ശ്രമിച്ച എന്നേയും വലിച്ചിട്ടു, പകുതി പുറത്തായ എന്നെ ഒരു അങ്കിളാണ് രക്ഷിച്ചത്' നടുക്കം മാറാതെ സുഹൃത്ത്

Kerala
  •  3 days ago
No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  3 days ago