HOME
DETAILS

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

  
Web Desk
March 08, 2025 | 3:47 PM

Hampi gang rape case Two arrested search underway for one

ബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി കൊപ്പൽ എസ്.പി അറിയിച്ചു.

ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയുമായ യുവതിയെയും അക്രമി സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ച്, അവശരാക്കിയ ശേഷം തടാകത്തിൽ തള്ളിയിരുന്നു. ഇതിൽ ഒരാൾ മരിച്ചു,ഒരു യു.എസ് പൗരനടക്കം രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ വിശദാംശങ്ങൾ

ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവമുണ്ടായത്. നാല് വിദേശികൾ അടങ്ങുന്ന ടൂറിസ്റ്റ് സംഘം സനാപൂർ തടാകത്തിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇവരിൽ ഒരാൾ, ഹംപിയിലെ ഒരു ഹോംസ്റ്റേയുടെ ഉടമയായ യുവതിയാണ്, സ്റ്റാർ ഗേസിംഗ്, മ്യൂസിക് യാത്ര സംഘടിപ്പിച്ചിരുന്നത്.

അതിനിടെയാണ് മൂന്ന് ബൈക്കുകളിലായി അക്രമിസംഘം അവിടെയെത്തിയത്. ഇവർ ആദ്യം പെട്രോൾ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി ലഭിച്ചതോടെ, നൂറ് രൂപ ആവശ്യപ്പെട്ടു. അതിനും വിസമ്മതിച്ചതോടെ സംഘത്തിൽ നിന്നുള്ളവർ തട്ടിക്കയറി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

അക്രമികൾ ആദ്യമായി സംഘം കൂടെയുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി. തുടർന്ന്, അവരെ തടാകത്തിൽ തള്ളിയിരുന്നു. ഈ അതിക്രമത്തിന് ശേഷം, ഇസ്രയേലി സ്വദേശിനിയായ ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഉടമയായ യുവതിയെയും സംഘം കൂട്ടബലാത്സംഗം ചെയ്തു.

വെള്ളത്തിൽ വീണ യു.എസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഒഡിഷ സ്വദേശി ആയ യുവാവിനെ കാണാതായി. 14 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ്, ഇയാളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തിയത്.

സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു

രാജ്യത്തെ പ്രധാനപ്പെട്ട പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹംപിയിൽ ഇത്തരത്തിൽ ക്രൂരത നടക്കുന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഞ്ഞുകാലം അവസാനിച്ച് വിനോദസഞ്ചാരികൾ വലിയ തോതിൽ എത്തുന്ന ഈ സീസണിൽ ഇത്തരം ആക്രമണമുണ്ടാകുന്നത് കൂടുതൽ ഗൗരവമുള്ള വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Police have arrested two accused in the gang rape case that rocked the famous tourist destination of Hampi in Karnataka

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  8 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  8 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  8 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  8 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  8 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  8 days ago