HOME
DETAILS

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

  
Web Desk
March 08, 2025 | 3:47 PM

Hampi gang rape case Two arrested search underway for one

ബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി കൊപ്പൽ എസ്.പി അറിയിച്ചു.

ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയുമായ യുവതിയെയും അക്രമി സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ച്, അവശരാക്കിയ ശേഷം തടാകത്തിൽ തള്ളിയിരുന്നു. ഇതിൽ ഒരാൾ മരിച്ചു,ഒരു യു.എസ് പൗരനടക്കം രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ വിശദാംശങ്ങൾ

ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവമുണ്ടായത്. നാല് വിദേശികൾ അടങ്ങുന്ന ടൂറിസ്റ്റ് സംഘം സനാപൂർ തടാകത്തിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇവരിൽ ഒരാൾ, ഹംപിയിലെ ഒരു ഹോംസ്റ്റേയുടെ ഉടമയായ യുവതിയാണ്, സ്റ്റാർ ഗേസിംഗ്, മ്യൂസിക് യാത്ര സംഘടിപ്പിച്ചിരുന്നത്.

അതിനിടെയാണ് മൂന്ന് ബൈക്കുകളിലായി അക്രമിസംഘം അവിടെയെത്തിയത്. ഇവർ ആദ്യം പെട്രോൾ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി ലഭിച്ചതോടെ, നൂറ് രൂപ ആവശ്യപ്പെട്ടു. അതിനും വിസമ്മതിച്ചതോടെ സംഘത്തിൽ നിന്നുള്ളവർ തട്ടിക്കയറി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

അക്രമികൾ ആദ്യമായി സംഘം കൂടെയുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി. തുടർന്ന്, അവരെ തടാകത്തിൽ തള്ളിയിരുന്നു. ഈ അതിക്രമത്തിന് ശേഷം, ഇസ്രയേലി സ്വദേശിനിയായ ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഉടമയായ യുവതിയെയും സംഘം കൂട്ടബലാത്സംഗം ചെയ്തു.

വെള്ളത്തിൽ വീണ യു.എസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഒഡിഷ സ്വദേശി ആയ യുവാവിനെ കാണാതായി. 14 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ്, ഇയാളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തിയത്.

സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു

രാജ്യത്തെ പ്രധാനപ്പെട്ട പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹംപിയിൽ ഇത്തരത്തിൽ ക്രൂരത നടക്കുന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഞ്ഞുകാലം അവസാനിച്ച് വിനോദസഞ്ചാരികൾ വലിയ തോതിൽ എത്തുന്ന ഈ സീസണിൽ ഇത്തരം ആക്രമണമുണ്ടാകുന്നത് കൂടുതൽ ഗൗരവമുള്ള വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Police have arrested two accused in the gang rape case that rocked the famous tourist destination of Hampi in Karnataka

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രണ്ണന്‍ കോളജിലെ സ്‌ട്രോങ് റൂമിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ് 

Kerala
  •  2 days ago
No Image

'ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടി വീണവനല്ല, കഷ്ടപ്പെട്ട് വന്നവനാണ്'; തുറന്നടിച്ച് ചെന്നിത്തല

Kerala
  •  2 days ago
No Image

യുഎഇയിൽ മെയ് മാസത്തിലെ പെട്രോൾ വില വർദ്ധിക്കുമോ? നിരക്കുകൾ 4 ദിർഹം കടക്കാൻ സാധ്യത

uae
  •  2 days ago
No Image

വടകരയിൽ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്: മൂന്ന് സി.പി.എം പ്രവർത്തകർ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി; വധശ്രമത്തിന് കേസ്

crime
  •  2 days ago
No Image

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ! ചരിത്ര സെഞ്ച്വറിയുമായി കെ.എൽ; സഞ്ജുവിനെ പിന്നിലാക്കി റെക്കോർഡ് കുതിപ്പ്

Cricket
  •  2 days ago
No Image

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകുന്നില്ലേ? യുഎഇയിലെ നിയമപരമായ അവകാശങ്ങളും നഷ്ടപരിഹാരവും അറിഞ്ഞിരിക്കാം

uae
  •  2 days ago
No Image

ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണ് ഇളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പ്: പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് വയോധികയ്ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഉത്തരേന്ത്യയിലെ ആക്രോശം കണ്ടില്ലേ, കേരളമാണ് ആശ്വാസമെന്ന് കവി കരീപ്പുഴ ശ്രീകുമാര്‍; പ്രസംഗം തടസപ്പെടുത്തി ബിജെപി

Kerala
  •  2 days ago
No Image

ദുബൈയുടെ ​ഗതാ​ഗത ഭൂപടം മാറ്റിവരയ്ക്കാൻ 'ഗോൾഡ് ലൈൻ'; വാടക കുറഞ്ഞ ഇടങ്ങളിലേക്ക് ചേക്കേറാൻ താമസക്കാർ

uae
  •  2 days ago
No Image

ബാബറോ? ബാബറിനെയോക്കെ കിങ് ഒറ്റ സെഞ്ച്വറിയിൽ തീർത്തു; മറികടന്ന് ലോക റെക്കോർഡ്!

Cricket
  •  2 days ago