HOME
DETAILS

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

  
Web Desk
March 08, 2025 | 3:47 PM

Hampi gang rape case Two arrested search underway for one

ബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി കൊപ്പൽ എസ്.പി അറിയിച്ചു.

ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയുമായ യുവതിയെയും അക്രമി സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ച്, അവശരാക്കിയ ശേഷം തടാകത്തിൽ തള്ളിയിരുന്നു. ഇതിൽ ഒരാൾ മരിച്ചു,ഒരു യു.എസ് പൗരനടക്കം രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ വിശദാംശങ്ങൾ

ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവമുണ്ടായത്. നാല് വിദേശികൾ അടങ്ങുന്ന ടൂറിസ്റ്റ് സംഘം സനാപൂർ തടാകത്തിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇവരിൽ ഒരാൾ, ഹംപിയിലെ ഒരു ഹോംസ്റ്റേയുടെ ഉടമയായ യുവതിയാണ്, സ്റ്റാർ ഗേസിംഗ്, മ്യൂസിക് യാത്ര സംഘടിപ്പിച്ചിരുന്നത്.

അതിനിടെയാണ് മൂന്ന് ബൈക്കുകളിലായി അക്രമിസംഘം അവിടെയെത്തിയത്. ഇവർ ആദ്യം പെട്രോൾ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി ലഭിച്ചതോടെ, നൂറ് രൂപ ആവശ്യപ്പെട്ടു. അതിനും വിസമ്മതിച്ചതോടെ സംഘത്തിൽ നിന്നുള്ളവർ തട്ടിക്കയറി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

അക്രമികൾ ആദ്യമായി സംഘം കൂടെയുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി. തുടർന്ന്, അവരെ തടാകത്തിൽ തള്ളിയിരുന്നു. ഈ അതിക്രമത്തിന് ശേഷം, ഇസ്രയേലി സ്വദേശിനിയായ ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഉടമയായ യുവതിയെയും സംഘം കൂട്ടബലാത്സംഗം ചെയ്തു.

വെള്ളത്തിൽ വീണ യു.എസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഒഡിഷ സ്വദേശി ആയ യുവാവിനെ കാണാതായി. 14 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ്, ഇയാളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തിയത്.

സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു

രാജ്യത്തെ പ്രധാനപ്പെട്ട പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹംപിയിൽ ഇത്തരത്തിൽ ക്രൂരത നടക്കുന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഞ്ഞുകാലം അവസാനിച്ച് വിനോദസഞ്ചാരികൾ വലിയ തോതിൽ എത്തുന്ന ഈ സീസണിൽ ഇത്തരം ആക്രമണമുണ്ടാകുന്നത് കൂടുതൽ ഗൗരവമുള്ള വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Police have arrested two accused in the gang rape case that rocked the famous tourist destination of Hampi in Karnataka

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  5 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  5 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  5 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  5 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  5 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  5 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  5 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  5 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  5 days ago