കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി
കൊച്ചി: എറണാകുളം കളമശേരിയിൽ കടുത്ത പനിയും ഛർദിയെയും തുടർന്ന് അഞ്ചു വിദ്യാർത്ഥികൾ ചികിത്സ തേടി. കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടികൾക്ക് പനി, ഛർദി, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഇടപെട്ടു. രോഗലക്ഷണങ്ങൾ കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രകടമായതായി റിപ്പോർട്ടുണ്ട്. പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തിൽ, സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പരീക്ഷകൾ മാറ്റിവെക്കാൻ അധികൃതർ നിർദേശിച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്കാലികമായി അടയ്ക്കാൻ കളമശേരി നഗരസഭ ശുപാർശ ചെയ്തു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായി എറണാകുളം ഡിഎംഒ അറിയിച്ചു.
Five school students in Kalamassery sought treatment for high fever and vomiting. Health officials have sent samples for testing, and precautionary measures are in place.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."