HOME
DETAILS

ഹോസ്റ്റലില്‍ ലഹരിക്കായി 'രാഷ്ട്രീയഭേദ'മില്ലാത്ത ഐക്യം, എല്ലാവരും ഒറ്റ ​ഗ്യാങ്

  
സ്വന്തം ലേഖകന്‍
March 17 2025 | 02:03 AM

Drug Nexus Uncovered in Kalamassery Hostel

കൊച്ചി: കളമശേരി ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയ ഭേദം മറന്നുള്ള ഐക്യമാണ് ഉണ്ടായിരുന്നതെന്ന് പൊലിസ്. ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രതികളെ രാഷ്ട്രീയ ചാപ്പ കുത്താന്‍ വിദ്യാര്‍ഥി സംഘടനകളും അവരുടെ മാതൃരാഷ്ട്രീയ സംഘടനകളും മല്‍സരിക്കുമ്പോഴും ലഹരിക്കായി ഹോസ്റ്റല്‍ നിവാസികള്‍ ഒത്തൊരുമയോടെയാണ് കരുക്കള്‍ നീക്കിയത്. ലഹരിക്കെതിരേ ക്യാംപയിനുകള്‍ കൊട്ടിഘോഷിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉപഭോക്താക്കളും വില്‍പനക്കാരുമാണെന്ന വിവരം പുറത്തായതോടെ പഴിചാരി തടിയൂരാന്‍ പാടുപെടുകയാണ്.

സീനിയര്‍ വിദ്യാര്‍ഥികളും പഠിപ്പ് കഴിഞ്ഞുപോയ പൂര്‍വ വിദ്യാര്‍ഥികളും ലഹരി വാങ്ങാനും വില്‍ക്കാനും ഹോസ്റ്റല്‍ കെട്ടിടം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന വിവരം കേസില്‍ അറസ്റ്റിലായ എല്ലാവര്‍ക്കും മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് . പൊലിസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ഥിക്കായും അന്വേഷണം നടന്നുവരികയാണ്. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായത്.

ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ബീഡിക്കെട്ടുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് നിറച്ച ബീഡികളാണ് വലിക്കുന്നതെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.

അതേസമയം, കളമശേരിയിലെയും കൊച്ചി നഗരത്തിലെയും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പൊലിസ് പരിശോധനകള്‍ തുടരുകയാണ്. പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, ലഹരി ഉപയോഗിക്കുന്ന താമസസ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ പൊലിസിന് കഴിയും.

 

Police investigations reveal a drug network operating in a Kalamassery hostel, where political differences were set aside for drug dealings. Despite student organizations campaigning against drugs, some members were found to be users and suppliers. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  2 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  2 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  2 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago