HOME
DETAILS

ഹോസ്റ്റലില്‍ ലഹരിക്കായി 'രാഷ്ട്രീയഭേദ'മില്ലാത്ത ഐക്യം, എല്ലാവരും ഒറ്റ ​ഗ്യാങ്

  
സ്വന്തം ലേഖകന്‍
March 17, 2025 | 2:31 AM

Drug Nexus Uncovered in Kalamassery Hostel

കൊച്ചി: കളമശേരി ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയ ഭേദം മറന്നുള്ള ഐക്യമാണ് ഉണ്ടായിരുന്നതെന്ന് പൊലിസ്. ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രതികളെ രാഷ്ട്രീയ ചാപ്പ കുത്താന്‍ വിദ്യാര്‍ഥി സംഘടനകളും അവരുടെ മാതൃരാഷ്ട്രീയ സംഘടനകളും മല്‍സരിക്കുമ്പോഴും ലഹരിക്കായി ഹോസ്റ്റല്‍ നിവാസികള്‍ ഒത്തൊരുമയോടെയാണ് കരുക്കള്‍ നീക്കിയത്. ലഹരിക്കെതിരേ ക്യാംപയിനുകള്‍ കൊട്ടിഘോഷിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉപഭോക്താക്കളും വില്‍പനക്കാരുമാണെന്ന വിവരം പുറത്തായതോടെ പഴിചാരി തടിയൂരാന്‍ പാടുപെടുകയാണ്.

സീനിയര്‍ വിദ്യാര്‍ഥികളും പഠിപ്പ് കഴിഞ്ഞുപോയ പൂര്‍വ വിദ്യാര്‍ഥികളും ലഹരി വാങ്ങാനും വില്‍ക്കാനും ഹോസ്റ്റല്‍ കെട്ടിടം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന വിവരം കേസില്‍ അറസ്റ്റിലായ എല്ലാവര്‍ക്കും മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് . പൊലിസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ഥിക്കായും അന്വേഷണം നടന്നുവരികയാണ്. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായത്.

ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ബീഡിക്കെട്ടുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് നിറച്ച ബീഡികളാണ് വലിക്കുന്നതെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.

അതേസമയം, കളമശേരിയിലെയും കൊച്ചി നഗരത്തിലെയും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പൊലിസ് പരിശോധനകള്‍ തുടരുകയാണ്. പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, ലഹരി ഉപയോഗിക്കുന്ന താമസസ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ പൊലിസിന് കഴിയും.

 

Police investigations reveal a drug network operating in a Kalamassery hostel, where political differences were set aside for drug dealings. Despite student organizations campaigning against drugs, some members were found to be users and suppliers. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  3 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  3 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  3 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  3 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  3 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  3 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  3 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  3 days ago