HOME
DETAILS

നടക്കാനും ഇരിക്കാനും മറന്ന സുനിത വില്യംസ്; ഭൂമിയിലെത്തിയാല്‍ നടത്തം പഠിക്കല്‍ ആദ്യ ടാസ്‌ക്

  
Web Desk
March 17 2025 | 02:03 AM

Sunita Williams  Crew to Undergo Physical Training After Returning to Earth

ഗുരുത്വാകര്‍ഷണ ബലം തീരെ കുറഞ്ഞ ശൂന്യാകാശത്താണ് കഴിഞ്ഞ ഒമ്പതുമാസത്തിലേറെയായി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യസും കൂടെയുള്ള ബച്ച് വില്‍മോറും കഴിഞ്ഞത്. ഗുരുത്വാകര്‍ഷണ ബലം ഒട്ടും ഇല്ലാത്ത (മൈക്രോ ഗ്രാവിറ്റി) പ്രദേശത്ത് കഴിയുന്നതിനാല്‍ ബഹിരാകാശ പേടകത്തില്‍ നടത്തമോ, കിടത്തമോ ഇരുത്തമോ ഒന്നുമില്ലായിരുന്നു സുനിതയ്ക്കും സംഘത്തിനും.

ഗുരുത്വാകര്‍ഷണമുള്ള ഭൂമിയിലേത് പോലെ സന്തുലിതാവസ്ഥയില്‍ നില്‍ക്കാനും നടക്കാനും കഴിയാത്ത ബഹിരാകാശത്തുനിന്ന് ഭൂമിയിലെത്തുന്നതോടെ സുനിത വില്യംസും വില്‍മോറും മറ്റ് സംഘാംഗങ്ങളും ആദ്യം പോകേണ്ടിവരിക നടക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം പരിശീലിക്കാനുള്ള കേന്ദ്രത്തിലേക്കായിരിക്കും. ഗുരുത്വാകര്‍ഷണമില്ലാതെ ബഹിരാകാശത്ത് ദീര്‍ഘനേരം ചെലവഴിക്കുന്നതും കോസ്മിക് വികിരണത്തിന് വിധേയമാകുന്നതും അവരുടെ ആരോഗ്യത്തെ ദീര്‍ഘകാലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമിയിലെത്തിയ ഉടന്‍ സംഘം ശ്വാസകോശ, വ്യോമ മേഖലയിലെ വിദഗ്ധന്‍ ഡോ. വിനയ് ഗുപ്തയുടെ നിരീക്ഷണത്തിലാകും കഴിയുക. ബഹിരാകാശയാത്രികര്‍ക്ക് പഴയയതുപോലുള്ള ശക്തി പൂര്‍ണമായും വീണ്ടെടുക്കാന്‍ ആറാഴ്ച വരെ എടുത്തേക്കാമെന്നാണ് കരുതുന്നത്. ഇവിടെവച്ച് സുനിതയും സംഘവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വീണ്ടും നടക്കാന്‍ പഠിക്കുക എന്നതായിരിക്കും.

ഒമ്പത് മാസത്തോളം നടക്കാതെ ഇരിക്കുന്നതുവഴി പേശികള്‍ക്കുണ്ടായ ക്ഷീണവും ബലഹീനതയുമാണ് ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തത്തെ ബുദ്ധിമുട്ടേറിയ ദൗത്യമാക്കുന്നത്. നാട്ടിലെത്തിയാല്‍ പെന്‍സില്‍ പിടിക്കല്‍ പോലും തങ്ങള്‍ക്ക് ആയാസകരമായിരിക്കുമെന്നാണ് സുനിതയും വില്‍മോറും നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്രയും നാള്‍ ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ഇവരുടെ ശരീരം മൈക്രോഗ്രാവിറ്റിക്ക് വിധേയമായതുകൊണ്ട് തന്നെ പേശികള്‍ക്ക് ശരീരഭാരത്തെ താങ്ങേണ്ടി വന്നിരുന്നില്ല. ഇത് പേശികളുടെ ഗണ്യമായ ബലക്ഷയതത്തിന് കാരണമായിട്ടുണ്ടാവും. കാലുകളുടെ പേശീ ബലത്തെയാകും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടാകുക. സുനിതയ്ക്കും കൂട്ടര്‍ക്കും ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും തിരിച്ചുവരവിലെ അനിശ്ചിതത്വവും ആരോഗ്യം വീണ്ടെടുക്കാനുള്ള ദൗത്യവുമാണ്.

മൈക്രോഗ്രാവിറ്റി
വ്യക്തികളോ വസ്തുക്കളോ ഭാരമില്ലാത്തതായി കാണപ്പെടുന്ന അവസ്ഥയാണ് മൈക്രോഗ്രാവിറ്റി. ബഹിരാകാശയാത്രികരും വസ്തുക്കളും ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്നത് മൈക്രോഗ്രാവിറ്റി മൂലമാണ്. പ്രപഞ്ചത്തിലുടനീളം ചലനത്തെ നിയന്ത്രിക്കുന്നതിനിടയാക്കുന്നത് ഗുരുത്വാകര്‍ഷണമാണ്. അത് ഭൂമിയിലുള്ളവരെ നിലത്തേക്ക് ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. മൂന്ന് നൂറ്റാണ്ട് മുമ്പ് ഐസക് ന്യൂട്ടണ്‍ ആണ് ഗുരുത്വാകര്‍ഷണത്തിന്റെ സ്വഭാവം ആദ്യമായി വിവരിച്ചത്. ചന്ദ്രനെ ഭൂമിക്ക് ചുറ്റും ഭ്രമണപഥത്തിലും ഭൂമിയെ സൂര്യനു ചുറ്റും ഭ്രമണപഥത്തിലും നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഗുരുത്വാകര്‍ഷണ ബലമാണ്.

സുനിതയുടെ പ്രായവും കുറയും ?
രസകരമായ ഒരു കാര്യം സുനിതയുടെ പ്രായത്തില്‍ അല്‍പ്പം കുറവുണ്ടാവുമെന്നതാണ്. ഭൂമിയിലേതിന് ഭിന്നമായി ബഹിരാകാശ യാത്രികര്‍ക്ക് പ്രായമാവുന്നത് സാവധാനമായിരിക്കുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. പ്രത്യേക ആപേക്ഷികതയും സ്റ്റേഷന്റെ വേഗതയും സമയ വികാസവും കാരണമാണിത്. പക്ഷേ, ഇതിന്റെ പ്രഭാവം വളരെ ചെറുതാണ്. ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച ശേഷം തിരിച്ചെത്തുന്ന ബഹിരാകാശയാത്രികര്‍ ഭൂമിയിലുള്ളവരേക്കാള്‍ ഏകദേശം 0.005 സെക്കന്‍ഡ് കുറവ് പ്രായമുള്ളവരായിരിക്കും.

ഒരാഴ്ചത്തേക്ക് പോയി, 9 മാസം കുടുങ്ങി
കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ 13ന് തന്നെ മടങ്ങാനാണ് നിശ്ചിയിച്ചിരുന്നതെങ്കിലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നിലയത്തില്‍ കുടങ്ങുകയായിരുന്നു. തുടര്‍ന്നും പലതവണ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികതകരാര്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ യാത്ര മുടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്‍

National
  •  12 hours ago
No Image

യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം

uae
  •  12 hours ago
No Image

ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു

Saudi-arabia
  •  13 hours ago
No Image

സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം

Saudi-arabia
  •  13 hours ago
No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  14 hours ago
No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  14 hours ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  14 hours ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  15 hours ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  15 hours ago
No Image

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  15 hours ago

No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  a day ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  a day ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  a day ago