HOME
DETAILS

നടക്കാനും ഇരിക്കാനും മറന്ന സുനിത വില്യംസ്; ഭൂമിയിലെത്തിയാല്‍ നടത്തം പഠിക്കല്‍ ആദ്യ ടാസ്‌ക്

  
Web Desk
March 17, 2025 | 2:36 AM

Sunita Williams  Crew to Undergo Physical Training After Returning to Earth

ഗുരുത്വാകര്‍ഷണ ബലം തീരെ കുറഞ്ഞ ശൂന്യാകാശത്താണ് കഴിഞ്ഞ ഒമ്പതുമാസത്തിലേറെയായി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യസും കൂടെയുള്ള ബച്ച് വില്‍മോറും കഴിഞ്ഞത്. ഗുരുത്വാകര്‍ഷണ ബലം ഒട്ടും ഇല്ലാത്ത (മൈക്രോ ഗ്രാവിറ്റി) പ്രദേശത്ത് കഴിയുന്നതിനാല്‍ ബഹിരാകാശ പേടകത്തില്‍ നടത്തമോ, കിടത്തമോ ഇരുത്തമോ ഒന്നുമില്ലായിരുന്നു സുനിതയ്ക്കും സംഘത്തിനും.

ഗുരുത്വാകര്‍ഷണമുള്ള ഭൂമിയിലേത് പോലെ സന്തുലിതാവസ്ഥയില്‍ നില്‍ക്കാനും നടക്കാനും കഴിയാത്ത ബഹിരാകാശത്തുനിന്ന് ഭൂമിയിലെത്തുന്നതോടെ സുനിത വില്യംസും വില്‍മോറും മറ്റ് സംഘാംഗങ്ങളും ആദ്യം പോകേണ്ടിവരിക നടക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം പരിശീലിക്കാനുള്ള കേന്ദ്രത്തിലേക്കായിരിക്കും. ഗുരുത്വാകര്‍ഷണമില്ലാതെ ബഹിരാകാശത്ത് ദീര്‍ഘനേരം ചെലവഴിക്കുന്നതും കോസ്മിക് വികിരണത്തിന് വിധേയമാകുന്നതും അവരുടെ ആരോഗ്യത്തെ ദീര്‍ഘകാലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമിയിലെത്തിയ ഉടന്‍ സംഘം ശ്വാസകോശ, വ്യോമ മേഖലയിലെ വിദഗ്ധന്‍ ഡോ. വിനയ് ഗുപ്തയുടെ നിരീക്ഷണത്തിലാകും കഴിയുക. ബഹിരാകാശയാത്രികര്‍ക്ക് പഴയയതുപോലുള്ള ശക്തി പൂര്‍ണമായും വീണ്ടെടുക്കാന്‍ ആറാഴ്ച വരെ എടുത്തേക്കാമെന്നാണ് കരുതുന്നത്. ഇവിടെവച്ച് സുനിതയും സംഘവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വീണ്ടും നടക്കാന്‍ പഠിക്കുക എന്നതായിരിക്കും.

ഒമ്പത് മാസത്തോളം നടക്കാതെ ഇരിക്കുന്നതുവഴി പേശികള്‍ക്കുണ്ടായ ക്ഷീണവും ബലഹീനതയുമാണ് ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തത്തെ ബുദ്ധിമുട്ടേറിയ ദൗത്യമാക്കുന്നത്. നാട്ടിലെത്തിയാല്‍ പെന്‍സില്‍ പിടിക്കല്‍ പോലും തങ്ങള്‍ക്ക് ആയാസകരമായിരിക്കുമെന്നാണ് സുനിതയും വില്‍മോറും നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്രയും നാള്‍ ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ഇവരുടെ ശരീരം മൈക്രോഗ്രാവിറ്റിക്ക് വിധേയമായതുകൊണ്ട് തന്നെ പേശികള്‍ക്ക് ശരീരഭാരത്തെ താങ്ങേണ്ടി വന്നിരുന്നില്ല. ഇത് പേശികളുടെ ഗണ്യമായ ബലക്ഷയതത്തിന് കാരണമായിട്ടുണ്ടാവും. കാലുകളുടെ പേശീ ബലത്തെയാകും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടാകുക. സുനിതയ്ക്കും കൂട്ടര്‍ക്കും ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും തിരിച്ചുവരവിലെ അനിശ്ചിതത്വവും ആരോഗ്യം വീണ്ടെടുക്കാനുള്ള ദൗത്യവുമാണ്.

മൈക്രോഗ്രാവിറ്റി
വ്യക്തികളോ വസ്തുക്കളോ ഭാരമില്ലാത്തതായി കാണപ്പെടുന്ന അവസ്ഥയാണ് മൈക്രോഗ്രാവിറ്റി. ബഹിരാകാശയാത്രികരും വസ്തുക്കളും ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്നത് മൈക്രോഗ്രാവിറ്റി മൂലമാണ്. പ്രപഞ്ചത്തിലുടനീളം ചലനത്തെ നിയന്ത്രിക്കുന്നതിനിടയാക്കുന്നത് ഗുരുത്വാകര്‍ഷണമാണ്. അത് ഭൂമിയിലുള്ളവരെ നിലത്തേക്ക് ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. മൂന്ന് നൂറ്റാണ്ട് മുമ്പ് ഐസക് ന്യൂട്ടണ്‍ ആണ് ഗുരുത്വാകര്‍ഷണത്തിന്റെ സ്വഭാവം ആദ്യമായി വിവരിച്ചത്. ചന്ദ്രനെ ഭൂമിക്ക് ചുറ്റും ഭ്രമണപഥത്തിലും ഭൂമിയെ സൂര്യനു ചുറ്റും ഭ്രമണപഥത്തിലും നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഗുരുത്വാകര്‍ഷണ ബലമാണ്.

സുനിതയുടെ പ്രായവും കുറയും ?
രസകരമായ ഒരു കാര്യം സുനിതയുടെ പ്രായത്തില്‍ അല്‍പ്പം കുറവുണ്ടാവുമെന്നതാണ്. ഭൂമിയിലേതിന് ഭിന്നമായി ബഹിരാകാശ യാത്രികര്‍ക്ക് പ്രായമാവുന്നത് സാവധാനമായിരിക്കുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. പ്രത്യേക ആപേക്ഷികതയും സ്റ്റേഷന്റെ വേഗതയും സമയ വികാസവും കാരണമാണിത്. പക്ഷേ, ഇതിന്റെ പ്രഭാവം വളരെ ചെറുതാണ്. ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച ശേഷം തിരിച്ചെത്തുന്ന ബഹിരാകാശയാത്രികര്‍ ഭൂമിയിലുള്ളവരേക്കാള്‍ ഏകദേശം 0.005 സെക്കന്‍ഡ് കുറവ് പ്രായമുള്ളവരായിരിക്കും.

ഒരാഴ്ചത്തേക്ക് പോയി, 9 മാസം കുടുങ്ങി
കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ 13ന് തന്നെ മടങ്ങാനാണ് നിശ്ചിയിച്ചിരുന്നതെങ്കിലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നിലയത്തില്‍ കുടങ്ങുകയായിരുന്നു. തുടര്‍ന്നും പലതവണ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികതകരാര്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ യാത്ര മുടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ

Kerala
  •  21 hours ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  21 hours ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  21 hours ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  21 hours ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  21 hours ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  21 hours ago
No Image

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

Kerala
  •  a day ago
No Image

ഫാസ്‌ടാഗ് നടപടികളിൽ വൻ ഇളവ്: KYV തലവേദന ഇനിയില്ല; ഫെബ്രുവരി മുതൽ ഫാസ്‌ടാഗ് രീതി മാറുന്നു

National
  •  a day ago
No Image

റെയിൽവേ ട്രാക്ക് ജോലികൾ: മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ റൂട്ട് മാറ്റം; ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് കോട്ടയം വഴി സർവിസ് നടത്തും

Kerala
  •  a day ago
No Image

ഇ സ്കൂട്ടർ റൈഡിങ് പെർമിറ്റ് ആപ്പ് സർവിസ് ഇപ്പോൾ എല്ലാ ഔദ്യോഗിക ചാനലുകളിലും

latest
  •  a day ago