
നടക്കാനും ഇരിക്കാനും മറന്ന സുനിത വില്യംസ്; ഭൂമിയിലെത്തിയാല്‍ നടത്തം പഠിക്കല്‍ ആദ്യ ടാസ്‌ക്

ഗുരുത്വാകര്‍ഷണ ബലം തീരെ കുറഞ്ഞ ശൂന്യാകാശത്താണ് കഴിഞ്ഞ ഒമ്പതുമാസത്തിലേറെയായി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യസും കൂടെയുള്ള ബച്ച് വില്‍മോറും കഴിഞ്ഞത്. ഗുരുത്വാകര്‍ഷണ ബലം ഒട്ടും ഇല്ലാത്ത (മൈക്രോ ഗ്രാവിറ്റി) പ്രദേശത്ത് കഴിയുന്നതിനാല്‍ ബഹിരാകാശ പേടകത്തില്‍ നടത്തമോ, കിടത്തമോ ഇരുത്തമോ ഒന്നുമില്ലായിരുന്നു സുനിതയ്ക്കും സംഘത്തിനും.
ഗുരുത്വാകര്‍ഷണമുള്ള ഭൂമിയിലേത് പോലെ സന്തുലിതാവസ്ഥയില്‍ നില്‍ക്കാനും നടക്കാനും കഴിയാത്ത ബഹിരാകാശത്തുനിന്ന് ഭൂമിയിലെത്തുന്നതോടെ സുനിത വില്യംസും വില്‍മോറും മറ്റ് സംഘാംഗങ്ങളും ആദ്യം പോകേണ്ടിവരിക നടക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം പരിശീലിക്കാനുള്ള കേന്ദ്രത്തിലേക്കായിരിക്കും. ഗുരുത്വാകര്‍ഷണമില്ലാതെ ബഹിരാകാശത്ത് ദീര്‍ഘനേരം ചെലവഴിക്കുന്നതും കോസ്മിക് വികിരണത്തിന് വിധേയമാകുന്നതും അവരുടെ ആരോഗ്യത്തെ ദീര്‍ഘകാലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമിയിലെത്തിയ ഉടന്‍ സംഘം ശ്വാസകോശ, വ്യോമ മേഖലയിലെ വിദഗ്ധന്‍ ഡോ. വിനയ് ഗുപ്തയുടെ നിരീക്ഷണത്തിലാകും കഴിയുക. ബഹിരാകാശയാത്രികര്‍ക്ക് പഴയയതുപോലുള്ള ശക്തി പൂര്‍ണമായും വീണ്ടെടുക്കാന്‍ ആറാഴ്ച വരെ എടുത്തേക്കാമെന്നാണ് കരുതുന്നത്. ഇവിടെവച്ച് സുനിതയും സംഘവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വീണ്ടും നടക്കാന്‍ പഠിക്കുക എന്നതായിരിക്കും.
ഒമ്പത് മാസത്തോളം നടക്കാതെ ഇരിക്കുന്നതുവഴി പേശികള്‍ക്കുണ്ടായ ക്ഷീണവും ബലഹീനതയുമാണ് ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തത്തെ ബുദ്ധിമുട്ടേറിയ ദൗത്യമാക്കുന്നത്. നാട്ടിലെത്തിയാല്‍ പെന്‍സില്‍ പിടിക്കല്‍ പോലും തങ്ങള്‍ക്ക് ആയാസകരമായിരിക്കുമെന്നാണ് സുനിതയും വില്‍മോറും നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്രയും നാള്‍ ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ഇവരുടെ ശരീരം മൈക്രോഗ്രാവിറ്റിക്ക് വിധേയമായതുകൊണ്ട് തന്നെ പേശികള്‍ക്ക് ശരീരഭാരത്തെ താങ്ങേണ്ടി വന്നിരുന്നില്ല. ഇത് പേശികളുടെ ഗണ്യമായ ബലക്ഷയതത്തിന് കാരണമായിട്ടുണ്ടാവും. കാലുകളുടെ പേശീ ബലത്തെയാകും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടാകുക. സുനിതയ്ക്കും കൂട്ടര്‍ക്കും ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും തിരിച്ചുവരവിലെ അനിശ്ചിതത്വവും ആരോഗ്യം വീണ്ടെടുക്കാനുള്ള ദൗത്യവുമാണ്.
മൈക്രോഗ്രാവിറ്റി
വ്യക്തികളോ വസ്തുക്കളോ ഭാരമില്ലാത്തതായി കാണപ്പെടുന്ന അവസ്ഥയാണ് മൈക്രോഗ്രാവിറ്റി. ബഹിരാകാശയാത്രികരും വസ്തുക്കളും ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്നത് മൈക്രോഗ്രാവിറ്റി മൂലമാണ്. പ്രപഞ്ചത്തിലുടനീളം ചലനത്തെ നിയന്ത്രിക്കുന്നതിനിടയാക്കുന്നത് ഗുരുത്വാകര്‍ഷണമാണ്. അത് ഭൂമിയിലുള്ളവരെ നിലത്തേക്ക് ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. മൂന്ന് നൂറ്റാണ്ട് മുമ്പ് ഐസക് ന്യൂട്ടണ്‍ ആണ് ഗുരുത്വാകര്‍ഷണത്തിന്റെ സ്വഭാവം ആദ്യമായി വിവരിച്ചത്. ചന്ദ്രനെ ഭൂമിക്ക് ചുറ്റും ഭ്രമണപഥത്തിലും ഭൂമിയെ സൂര്യനു ചുറ്റും ഭ്രമണപഥത്തിലും നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഗുരുത്വാകര്‍ഷണ ബലമാണ്.
സുനിതയുടെ പ്രായവും കുറയും ?
രസകരമായ ഒരു കാര്യം സുനിതയുടെ പ്രായത്തില്‍ അല്‍പ്പം കുറവുണ്ടാവുമെന്നതാണ്. ഭൂമിയിലേതിന് ഭിന്നമായി ബഹിരാകാശ യാത്രികര്‍ക്ക് പ്രായമാവുന്നത് സാവധാനമായിരിക്കുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. പ്രത്യേക ആപേക്ഷികതയും സ്റ്റേഷന്റെ വേഗതയും സമയ വികാസവും കാരണമാണിത്. പക്ഷേ, ഇതിന്റെ പ്രഭാവം വളരെ ചെറുതാണ്. ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച ശേഷം തിരിച്ചെത്തുന്ന ബഹിരാകാശയാത്രികര്‍ ഭൂമിയിലുള്ളവരേക്കാള്‍ ഏകദേശം 0.005 സെക്കന്‍ഡ് കുറവ് പ്രായമുള്ളവരായിരിക്കും.
ഒരാഴ്ചത്തേക്ക് പോയി, 9 മാസം കുടുങ്ങി
കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ 13ന് തന്നെ മടങ്ങാനാണ് നിശ്ചിയിച്ചിരുന്നതെങ്കിലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നിലയത്തില്‍ കുടങ്ങുകയായിരുന്നു. തുടര്‍ന്നും പലതവണ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികതകരാര്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ യാത്ര മുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 7 days ago
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ
International
• 7 days ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 7 days ago
ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 7 days ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 7 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 7 days ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 7 days ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 7 days ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 7 days ago
അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ
National
• 7 days ago
ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു
International
• 7 days ago
കോന്നി പയ്യാനമൺ പാറമട അപകടം: കുടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 7 days ago
റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ
National
• 7 days ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 7 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 7 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 7 days ago
ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ
International
• 7 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 7 days ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 7 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 7 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 7 days ago