HOME
DETAILS

പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

  
Web Desk
March 18, 2025 | 4:30 AM

Israel Resumes Attack on Gaza Over 250 Killed in Massacre

ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ പുനരാരംഭിച്ച വംശഹത്യ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് 232ലേറെ മനുഷ്യര്‍. പട്ടിണി കിടന്ന തളര്‍ന്ന മനുഷ്യര്‍ക്ക് മേലാണ് സയണിസ്റ്റ് ഭീകരരുടെ ബോംബ് വര്‍ഷം. ഇന്ന് പുലര്‍ച്ചെ നടത്തിയ കൂട്ടക്കുരുതിയില്‍ 230 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്. 

ഏതാണ്ട് രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുന്നത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. 

ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.  തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

 ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

National
  •  a day ago
No Image

സീറ്റ് മോഹിച്ച് ഇറങ്ങുന്നവർ ശ്രദ്ധിക്കുക; പരാജയപ്പെട്ടാൽ പടിക്ക് പുറത്ത്, പിന്നെ പദവിയില്ല; സ്ഥാനാർഥി മോഹികൾക്ക് താക്കീതുമായി കെ.സി വേണുഗോപാൽ എം.പി

Kerala
  •  a day ago
No Image

യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത 'രാജകീയ ഫോട്ടോഗ്രാഫർ' രമേശ് ശുക്ല അന്തരിച്ചു; ആദരവുമായി ഷെയ്ഖ് ഹംദാൻ

uae
  •  a day ago
No Image

വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ടെറസിൽ കയറിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു; മരിച്ചത് കോഴിക്കോട് ഫറോക്ക് സ്വദേശി

Kerala
  •  a day ago
No Image

അപരിചിതരെ കണ്ണടച്ച് വിശ്വസിക്കരുത്: വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടാൽ എല്ലാം പീഡനമാകില്ല; ജാഗ്രത വേണമെന്ന് സുപ്രിം കോടതി

National
  •  a day ago
No Image

തെന്മല ഡാമിൽ അജ്ഞാത മൃതദേഹം; കാണാതായ തിരുനെൽവേലി സ്വദേശിയുടേതെന്ന് സംശയം; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

നയതന്ത്രബന്ധം ശക്തിപ്പെടുത്തും; തുർക്കി പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae
  •  a day ago
No Image

സ്വിറ്റ്സർലൻഡിൽ ഹിമപാതത്തെതുടർന്ന് ട്രെയിൻ പാളം തെറ്റി: അഞ്ചുപേർക്ക് പരുക്ക്

International
  •  a day ago
No Image

കോഴിക്കോട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 വിദ്യാർത്ഥിനികൾ ചികിത്സയിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ നിന്ന് കുവൈത്തിലേക്ക് പുകയില കടത്താൻ ശ്രമം; ഇന്ത്യക്കാരൻ അറസ്റ്റിൽ

Kuwait
  •  a day ago