HOME
DETAILS

പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

  
Web Desk
March 18, 2025 | 4:30 AM

Israel Resumes Attack on Gaza Over 250 Killed in Massacre

ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ പുനരാരംഭിച്ച വംശഹത്യ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് 232ലേറെ മനുഷ്യര്‍. പട്ടിണി കിടന്ന തളര്‍ന്ന മനുഷ്യര്‍ക്ക് മേലാണ് സയണിസ്റ്റ് ഭീകരരുടെ ബോംബ് വര്‍ഷം. ഇന്ന് പുലര്‍ച്ചെ നടത്തിയ കൂട്ടക്കുരുതിയില്‍ 230 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്. 

ഏതാണ്ട് രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുന്നത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. 

ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.  തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

 ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ അൽ ഖുദ്‌റ റോഡിൽ പുതിയ പാലം തുറന്നു; റാഞ്ചസ്, സ്റ്റുഡിയോ സിറ്റി യാത്രക്കാർക്ക് ആശ്വാസം

uae
  •  16 minutes ago
No Image

ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കം; പ്ലസ്ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് വൺ വിദ്യാർത്ഥികൾ; ശ്വാസകോശത്തിന് ​ഗുരുതര പരിക്ക്

crime
  •  22 minutes ago
No Image

മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു: പ്രണയനൈരാശ്യത്തിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി

National
  •  an hour ago
No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  2 hours ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  2 hours ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  2 hours ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  2 hours ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  2 hours ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  2 hours ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  3 hours ago