HOME
DETAILS

5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്

  
March 19, 2025 | 4:29 PM

5000 Investment Scam 500 Crore Fraud Promising Heirless Properties

തൃശ്ശൂർ: തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ നൂറുകണക്കിന് നിക്ഷേപകർ കുടുങ്ങി. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കൂടാതെ, ഇറിഡിയം ലോഹം എന്ന പേരിലും പണം തട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പ് ആകെ 500 കോടി രൂപ വരെ എത്തിയെന്നാണ് സംശയം. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

രാജ്യത്തെ വിവിധ ബാങ്കുകളിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും വിട്ടുനൽകുമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു. 5000 രൂപ നിക്ഷേപിച്ചാൽ 1 കോടി രൂപ വരെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.

മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.കേസിൽ പ്രതികളായ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ്.

2018 മുതൽ 31,000 രൂപ തട്ടിയതായാണ് പരാതിയിൽ പറയുന്നത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങിയതായി പറയുന്നു. പ്രവാസിയായ ആനത്തരപുരം സ്വദേശി മോഹനൻ 45 ലക്ഷം രൂപ നഷ്ടപ്പെട്ടതായും മാധ്യമങ്ങളോട് വ്യക്തമാക്കി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസി ഒട്ടിച്ച് ഒപ്പിട്ടുനൽകും. തട്ടിപ്പുകാർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട ഇടപാടാണെന്ന വ്യാജ രേഖകളും വിക്റ്റിമ്സിന് നൽകിയിട്ടുണ്ട്.

തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നാലു കോടി രൂപ വരെ നഷ്ടപ്പെട്ടവരുമുണ്ട്. നാണക്കേട് ഭയന്ന് പലരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.

അതേസമയം, മാർച്ച് 31 വരെ സാവകാശം തേടി, ഈ കാലയളവിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ ചില നിക്ഷേപകരെ നേരിട്ട് സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

A massive 500 crore scam has been uncovered in Thrissur, where fraudsters lured investors by promising huge returns on heirless bank deposits and properties. Victims were told that investing 5000 could yield 1 crore. Thousands fell for the scam, with some investing up to 25 lakh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  6 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  6 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  6 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  7 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  7 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  7 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  7 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  7 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  7 days ago

No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  7 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  7 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  7 days ago