HOME
DETAILS

5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്

  
March 19, 2025 | 4:29 PM

5000 Investment Scam 500 Crore Fraud Promising Heirless Properties

തൃശ്ശൂർ: തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ നൂറുകണക്കിന് നിക്ഷേപകർ കുടുങ്ങി. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കൂടാതെ, ഇറിഡിയം ലോഹം എന്ന പേരിലും പണം തട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പ് ആകെ 500 കോടി രൂപ വരെ എത്തിയെന്നാണ് സംശയം. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

രാജ്യത്തെ വിവിധ ബാങ്കുകളിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും വിട്ടുനൽകുമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു. 5000 രൂപ നിക്ഷേപിച്ചാൽ 1 കോടി രൂപ വരെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.

മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.കേസിൽ പ്രതികളായ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ്.

2018 മുതൽ 31,000 രൂപ തട്ടിയതായാണ് പരാതിയിൽ പറയുന്നത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങിയതായി പറയുന്നു. പ്രവാസിയായ ആനത്തരപുരം സ്വദേശി മോഹനൻ 45 ലക്ഷം രൂപ നഷ്ടപ്പെട്ടതായും മാധ്യമങ്ങളോട് വ്യക്തമാക്കി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസി ഒട്ടിച്ച് ഒപ്പിട്ടുനൽകും. തട്ടിപ്പുകാർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട ഇടപാടാണെന്ന വ്യാജ രേഖകളും വിക്റ്റിമ്സിന് നൽകിയിട്ടുണ്ട്.

തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നാലു കോടി രൂപ വരെ നഷ്ടപ്പെട്ടവരുമുണ്ട്. നാണക്കേട് ഭയന്ന് പലരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.

അതേസമയം, മാർച്ച് 31 വരെ സാവകാശം തേടി, ഈ കാലയളവിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ ചില നിക്ഷേപകരെ നേരിട്ട് സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

A massive 500 crore scam has been uncovered in Thrissur, where fraudsters lured investors by promising huge returns on heirless bank deposits and properties. Victims were told that investing 5000 could yield 1 crore. Thousands fell for the scam, with some investing up to 25 lakh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിൽ കനത്തമഴ; അപകടങ്ങൾ ഒഴിവാക്കാൻ പട്രോളിങ്ങ് ശക്തമാക്കി ഫുജൈറ പൊലിസ്

uae
  •  4 days ago
No Image

ഇ.ഡിയെ ഞെട്ടിച്ച് മമത ബാനർജിയുടെ കൂറ്റൻ റാലി; 'ഐ-പാകി'ലെ റെയ്ഡിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്

National
  •  4 days ago
No Image

കോഴിക്കോട് സ്‌കൂള്‍ ബസ് കടന്നുപോയതിന് പിന്നാലെ റോഡില്‍ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലിസ്

Kerala
  •  4 days ago
No Image

100 രൂപ കൊടുത്താൽ 11,02,654 ഇറാൻ റിയാൽ കിട്ടും; കുത്തനെ ഇടിഞ്ഞ് ഇറാൻ കറൻസി, നാടെങ്ങും കലാപം 

International
  •  4 days ago
No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  4 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  4 days ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  4 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  4 days ago


No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  4 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  4 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  4 days ago