HOME
DETAILS

5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്

  
March 19, 2025 | 4:29 PM

5000 Investment Scam 500 Crore Fraud Promising Heirless Properties

തൃശ്ശൂർ: തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ നൂറുകണക്കിന് നിക്ഷേപകർ കുടുങ്ങി. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കൂടാതെ, ഇറിഡിയം ലോഹം എന്ന പേരിലും പണം തട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പ് ആകെ 500 കോടി രൂപ വരെ എത്തിയെന്നാണ് സംശയം. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

രാജ്യത്തെ വിവിധ ബാങ്കുകളിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും വിട്ടുനൽകുമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു. 5000 രൂപ നിക്ഷേപിച്ചാൽ 1 കോടി രൂപ വരെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.

മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.കേസിൽ പ്രതികളായ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ്.

2018 മുതൽ 31,000 രൂപ തട്ടിയതായാണ് പരാതിയിൽ പറയുന്നത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങിയതായി പറയുന്നു. പ്രവാസിയായ ആനത്തരപുരം സ്വദേശി മോഹനൻ 45 ലക്ഷം രൂപ നഷ്ടപ്പെട്ടതായും മാധ്യമങ്ങളോട് വ്യക്തമാക്കി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസി ഒട്ടിച്ച് ഒപ്പിട്ടുനൽകും. തട്ടിപ്പുകാർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട ഇടപാടാണെന്ന വ്യാജ രേഖകളും വിക്റ്റിമ്സിന് നൽകിയിട്ടുണ്ട്.

തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നാലു കോടി രൂപ വരെ നഷ്ടപ്പെട്ടവരുമുണ്ട്. നാണക്കേട് ഭയന്ന് പലരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.

അതേസമയം, മാർച്ച് 31 വരെ സാവകാശം തേടി, ഈ കാലയളവിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ ചില നിക്ഷേപകരെ നേരിട്ട് സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

A massive 500 crore scam has been uncovered in Thrissur, where fraudsters lured investors by promising huge returns on heirless bank deposits and properties. Victims were told that investing 5000 could yield 1 crore. Thousands fell for the scam, with some investing up to 25 lakh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവിനെത്തുടര്‍ന്നെന്ന് കുടുംബം

Kerala
  •  6 days ago
No Image

പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി ഗസ്സ ഐക്യദാര്‍ഢ്യ റാലിയുമായി സ്വീഡന്‍ ജനത

International
  •  6 days ago
No Image

'രാജ്യത്ത് ഹിറ്റ്‌ലറുടെ ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാസികളുടെ വിധി' കശ്മീരികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഫാറൂഖ് അബ്ദുല്ല

National
  •  6 days ago
No Image

മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി

Kerala
  •  7 days ago
No Image

ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത മാനേജരെ പിരിച്ചുവിട്ട് ചിക്കിങ്

Kerala
  •  7 days ago
No Image

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ

Kerala
  •  7 days ago
No Image

സി.പി.എമ്മിന് പണം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ല: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ മറുപടിയുമായി എം.വി ഗോവിന്ദന്‍

Kerala
  •  7 days ago
No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  7 days ago
No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  7 days ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  7 days ago