5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്
തൃശ്ശൂർ: തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ നൂറുകണക്കിന് നിക്ഷേപകർ കുടുങ്ങി. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കൂടാതെ, ഇറിഡിയം ലോഹം എന്ന പേരിലും പണം തട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പ് ആകെ 500 കോടി രൂപ വരെ എത്തിയെന്നാണ് സംശയം. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.
രാജ്യത്തെ വിവിധ ബാങ്കുകളിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും വിട്ടുനൽകുമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു. 5000 രൂപ നിക്ഷേപിച്ചാൽ 1 കോടി രൂപ വരെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.
മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.കേസിൽ പ്രതികളായ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ്.
2018 മുതൽ 31,000 രൂപ തട്ടിയതായാണ് പരാതിയിൽ പറയുന്നത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങിയതായി പറയുന്നു. പ്രവാസിയായ ആനത്തരപുരം സ്വദേശി മോഹനൻ 45 ലക്ഷം രൂപ നഷ്ടപ്പെട്ടതായും മാധ്യമങ്ങളോട് വ്യക്തമാക്കി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസി ഒട്ടിച്ച് ഒപ്പിട്ടുനൽകും. തട്ടിപ്പുകാർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട ഇടപാടാണെന്ന വ്യാജ രേഖകളും വിക്റ്റിമ്സിന് നൽകിയിട്ടുണ്ട്.
തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നാലു കോടി രൂപ വരെ നഷ്ടപ്പെട്ടവരുമുണ്ട്. നാണക്കേട് ഭയന്ന് പലരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.
അതേസമയം, മാർച്ച് 31 വരെ സാവകാശം തേടി, ഈ കാലയളവിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ ചില നിക്ഷേപകരെ നേരിട്ട് സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
A massive 500 crore scam has been uncovered in Thrissur, where fraudsters lured investors by promising huge returns on heirless bank deposits and properties. Victims were told that investing 5000 could yield 1 crore. Thousands fell for the scam, with some investing up to 25 lakh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."