HOME
DETAILS

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

  
Web Desk
March 22, 2025 | 1:36 AM

Supreme Court to clear up mystery over money found in judges house

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് വലിയതോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദുരൂഹത നീക്കാന്‍ സുപ്രിംകോടതി. സംഭവത്തില്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടി ഇന്ന് ഉണ്ടാകും. ജഡ്ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നടപടി തീരുമാനിക്കുക. 

ഈ മാസം 14ന് ജഡ്ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപ്പിടിത്തമുണ്ടായതോടെ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപയുടെ നോട്ട് കെട്ടുകള്‍ കണ്ടെത്തിയെന്ന് മുന്‍നിര മാധ്യമങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ചെയ്തത്. സംഭവം ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ വരികയും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുകയും ജഡ്ജിക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യത്തെ ഉപരാഷ്ട്രപതി നടപടിയെ അനൂകൂലിക്കുകയുംചെയ്തതിന് പിന്നാലെ പണം കണ്ടെത്തിയില്ലെന്ന് ഔദ്യോഗിക വിശദീകരണം വരികയായിരുന്നു. പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സും ജഡ്ജിക്കെതിരായ അന്വേഷണം സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിക്കുകയാണെന്ന് സുപ്രിംകോടതിയും അറിയിക്കുകയായിരുന്നു.

കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് ഒരു മുറിയില്‍നിന്ന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇവ കണക്കില്‍പ്പെടാത്തതാണെന്ന് സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. പണത്തിന്റെ ചിത്രവും വീഡിയോയും എടുത്ത ശേഷം ഉദ്യോഗസ്ഥര്‍ അക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചതോടെയാണ് സുപ്രിംകോടതി ഇടപെട്ടത്. രാത്രി കൊളീജിയം അടിയന്തര യോഗം ചേര്‍ന്ന് ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തു. കൊളീജിയം യോഗത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിംകോടതി ഫുള്‍കോര്‍ട്ട് യോഗം വിളിച്ചു. വിവരങ്ങള്‍ ഫുള്‍ കോര്‍ട്ടിനെ ചീഫ് ജസ്റ്റിസ് ധരിപ്പിച്ചു. ഫുള്‍കോര്‍ട്ടാണ് ജഡ്ജിക്കെതിരേ നടപടി അന്വേഷണത്തിന് തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താനും സുപ്രിംകോടതി തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യക്ക് നിര്‍ദേശവും നല്‍കിയെന്നുമാണ് വാര്‍ത്ത. ജഡ്ജിക്കെതിരായ അന്വേഷണം സംബന്ധിച്ച വാര്‍ത്ത സുപ്രിംകോടതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 15 മിനിറ്റ് കൊണ്ട് തീയണച്ച് മടങ്ങിയെന്നും പണം കണ്ടെത്തിയിട്ടില്ലെന്നും ഫയര്‍ഫോഴ്‌സ് ഇന്നലെ രാത്രിയോടെ പ്രസ്താവനയിറക്കുകയായിരുന്നു. 


വിഷയം പാര്‍ലമെന്റിലും

ന്യൂഡല്‍ഹി: ജഡ്ജിയുടെ വീട്ടില്‍ പണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിലും ചര്‍ച്ചയായി. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിഷയം ഉന്നയിച്ചത്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ മറുപടി നല്‍കി. ജഡ്ജിയുടെ വീട്ടില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കാണ് രാജ്യം ഉണര്‍ന്നതെന്ന് ജയ്‌റാം രമേശ് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള 50 എം.പിമാര്‍ ഒപ്പിട്ട പ്രമേയത്തില്‍ ചെയര്‍മാന്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നും രമേശ് ഓര്‍മിപ്പിച്ചു.
പണം കണ്ടെത്തിയിട്ടും ഉടന്‍ വിവരം പുറത്തുവന്നില്ലെന്നത് എന്നെ അലട്ടുന്നുവെന്ന് ഉപരാഷ്ട്രപതി ധന്‍ഖര്‍ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനാണിത് സംഭവിക്കുന്നതെങ്കില്‍ വിവരം ഉടന്‍ പുറത്തുവരുമായിരുന്നു. സുതാര്യവും ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമായ ജുഡീഷ്യല്‍ സംവിധാനം വേണ്ടതുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ജഡ്ജി ഇംപീച്ച് ചെയ്യപ്പെട്ടിട്ടില്ല. ആരോപണ വിധേയര്‍ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചാലുടന്‍ രാജിവയ്ക്കാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.


സ്ഥലംമാറ്റിയിട്ടില്ല, തെറ്റിദ്ധാരണ പ്രചരിക്കുന്നു

ന്യൂഡല്‍ഹി: ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലംമാറ്റിയെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച് വൈകീട്ടോടെ സുപ്രിംകോടതി ഇറക്കിയ രണ്ട് പേജ് വരുന്ന വാര്‍ത്താകുറിപ്പില്‍ പണം കണ്ടെത്തിയെന്നതത് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോചെയ്തിട്ടില്ല. ജഡ്ജിയെ സ്ഥലംമാറ്റിയില്ലെന്നും മറിച്ച് സ്ഥലംമാറ്റത്തിന് ശുപാര്‍ശചെയ്യുക മാത്രമാണ് ഉണ്ടായതെന്നും പറഞ്ഞു. എന്നാല്‍, ഏത് കുറ്റത്തിനാണ് ജഡ്ജിക്കെതിരായ നടപടിയെന്ന് വാര്‍ത്താകുറിപ്പില്ല.
'ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജസ്വന്ത് വര്‍മയുടെ വീട്ടിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പ്രചരിക്കുകയാണ്. സംഭവത്തില്‍ സുപ്രിംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്. സ്ഥലംമാറ്റത്തിന് ഈ ആരോപണവുമായി യാതൊരു ബന്ധമില്ല. വിവരം ലഭിച്ചയുടന്‍ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടികള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങി. വിവരങ്ങളും തെളിവുകളും ശേഖരിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് ആഭ്യന്തര അന്വേഷണവുമായി ബന്ധവുമില്ല.'- പ്രസ്താവനയില്‍ പറയുന്നു.

Supreme Court to clear up mystery over money found in judge's house



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

Kerala
  •  5 days ago
No Image

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

Cricket
  •  5 days ago
No Image

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

uae
  •  5 days ago
No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  5 days ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  5 days ago
No Image

'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59

Kerala
  •  5 days ago
No Image

മികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി

uae
  •  5 days ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ

Kerala
  •  5 days ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ജനങ്ങളെ വേണ്ട ധാതുസമ്പത്ത് വേണം; ധാതുസമ്പത്ത് ഇടനാഴിക്ക് പിന്നിൽ കോർപറേറ്റ് താൽപര്യം?

Kerala
  •  5 days ago