HOME
DETAILS

80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത

  
എം. ശംസുദ്ദീൻ ഫൈസി
March 22, 2025 | 2:56 AM

80 percent of wells are contaminated due to the presence of bacteria water literacy is needed

മലപ്പുറം: കേരളം ജലഗുണമേന്മയിൽ പിന്നിലേക്ക് നടക്കുന്നു. വായു, ഭക്ഷണം എന്നിവയുടെ ഗുണമേന്മയുടെ കാര്യത്തിൽ ശരാശരി നിലവാരം പുലർത്തുമ്പോഴും ജലം വലിയ തോതിൽ മലിനീകരിക്കപ്പെടുകയാണ്.  65 ലക്ഷമാണ് കേരളത്തിലെ കിണറുകളുടെ സാന്ദ്രത. 80ശതമാനം കിണറുകളും വിവിധതരം ബാക്റ്റീരിയകളുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെട്ടതായാണ് പഠനങ്ങൾ. മണ്ണിലുള്ള ബാക്റ്റീരിയകളും ജീവിവിസർജ്യങ്ങളിൽ നിന്നുള്ള ബാക്റ്റീരിയകളും നിറഞ്ഞാണ് ഭൂരിഭാഗം കിണർ ജലവും മലിനമാവുന്നത്.സെപ്റ്റിക്ക് ടാങ്കുകളും കിണറുകളും സ്ഥിതിചെയ്യുന്ന അകലം അടുത്തകാലത്തായി കുറഞ്ഞുവന്നതു മലിനീകരണത്തിനു ആക്കം കൂട്ടിയിട്ടുണ്ട്. നേരത്തെ ഇവതമ്മിൽ 15 മീറ്റർ അകലം വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

 ഇപ്പോഴത് ഏഴര മീറ്ററാക്കി ചുരുക്കി. ഈ അകലവും പലപ്പോഴും പാലിക്കപ്പെടാറില്ല. ഇതുകാരണം  സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നെത്തുന്ന മലിനജലം കിണറുകളിൽ പതിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുന്നുണ്ട്.  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  തീരപ്രദേശങ്ങളിലാണ് കൂടുതലും മലിനമാവുന്നത്. തീരദേശങ്ങളിൽ അടുത്തടുത്ത്  താമസിക്കുന്നവരാണ്. സെപ്റ്റിക് ടാങ്കുകൾക്ക് സമീപമായിരിക്കും കിണറുകൾ. മലിനീകരണ സാധ്യത കണ്ടത്തിയാലും  ഉപയോഗിക്കുന്നതിന് മുമ്പ് കിണർ വെള്ളത്തിൽ ക്ലോറിനേഷൻ നടത്താത്തത് രോഗസാധ്യത വർധിപ്പിക്കുന്നു.

ശരിയായി ക്ലോറിനേഷൻ നടത്തിയാൽ ബാക്റ്റീരിയകളെ തുരത്താനാവും. കിണർ വെള്ളത്തിലെ ബാക്ടീരിയകൾ  ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്. ഇത്തരംവെള്ളം ഉപയോഗിച്ചതുമൂലം വിവിധ രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രളയകാലത്ത് വലിയ തോതിൽ കോളി ഫോം ബാക്ടീരിയകൾ വെള്ളത്തിൽ കലർന്നതായി കണ്ടത്തിയിരുന്നു. 

വെള്ളത്തിന്റെ ഉയർന്ന അമ്ലത കിണർ വെള്ളത്തിന്റെ മലിനീകരണത്തിനു കാരണമാവുന്നതായി കണ്ടത്തിയിട്ടുണ്ട്. 6.5ന്റെയും 8.5ന്റെയും ഇടയിലായിരിക്കണം വെളളത്തിലെ പി.എച്ചിന്റെ അളവ്. എന്നാൽ പല കിണറുകളും പി.എച്ച് 6.5നു താഴെയാണ്. ശുദ്ധജലത്തിന്റെ പി.എച്ച് നിരക്ക് 7 ആണ്.  ഏഴിൽ താഴെയാണ്  പി.എച്ച് നിരക്ക് എങ്കിൽ വെളളത്തിന്റെ അമ്ലത കൂടുതലായിരിക്കും.  വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാവുന്നതും കിണർവെള്ളം മലിനീകരിക്കപ്പെടുന്നഘടകമാണ്. വേനൽ കാലത്ത് ചെങ്കൽ നിറഞ്ഞ ഭൂപ്രദേശങ്ങളിലാണ് ഇതുകൂടുതൽ കാണപ്പെടുന്നത്. 

 

80 ശതമാനം രോഗവും ജലജന്യം

റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ 80 ശതമാനവും ജലത്തിലൂടെ പകരുന്നവയാണ്. മഞ്ഞപ്പിത്തം, കോളറ, വയറുകടി തുടങ്ങിയ ജലജന്യ രോഗങ്ങൾക്ക് മുഖ്യകാരണമാവുന്നത് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു ലോകത്ത് ഓരോ എട്ട് സെക്കൻഡിലും  ഒരു കുഞ്ഞ് വീതം ജലജന്യരോഗം കാരണം മരണപ്പെടുന്നതായി ലോകാരോഗ്യസംഘടനയും സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രിംകോടതി

National
  •  a day ago
No Image

പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു

Kerala
  •  a day ago
No Image

ഷിന്ദഗയിലെ ആ ബാങ്കൊലി നിലക്കുന്നു; ശുയൂഖ് പള്ളിയിൽ നിന്നും ഇബ്രാഹിം മുസ്ലിയാർ പടിയിറങ്ങുന്നു

uae
  •  a day ago
No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  a day ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  a day ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  a day ago