HOME
DETAILS

80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത

  
എം. ശംസുദ്ദീൻ ഫൈസി
March 22, 2025 | 2:56 AM

80 percent of wells are contaminated due to the presence of bacteria water literacy is needed

മലപ്പുറം: കേരളം ജലഗുണമേന്മയിൽ പിന്നിലേക്ക് നടക്കുന്നു. വായു, ഭക്ഷണം എന്നിവയുടെ ഗുണമേന്മയുടെ കാര്യത്തിൽ ശരാശരി നിലവാരം പുലർത്തുമ്പോഴും ജലം വലിയ തോതിൽ മലിനീകരിക്കപ്പെടുകയാണ്.  65 ലക്ഷമാണ് കേരളത്തിലെ കിണറുകളുടെ സാന്ദ്രത. 80ശതമാനം കിണറുകളും വിവിധതരം ബാക്റ്റീരിയകളുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെട്ടതായാണ് പഠനങ്ങൾ. മണ്ണിലുള്ള ബാക്റ്റീരിയകളും ജീവിവിസർജ്യങ്ങളിൽ നിന്നുള്ള ബാക്റ്റീരിയകളും നിറഞ്ഞാണ് ഭൂരിഭാഗം കിണർ ജലവും മലിനമാവുന്നത്.സെപ്റ്റിക്ക് ടാങ്കുകളും കിണറുകളും സ്ഥിതിചെയ്യുന്ന അകലം അടുത്തകാലത്തായി കുറഞ്ഞുവന്നതു മലിനീകരണത്തിനു ആക്കം കൂട്ടിയിട്ടുണ്ട്. നേരത്തെ ഇവതമ്മിൽ 15 മീറ്റർ അകലം വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

 ഇപ്പോഴത് ഏഴര മീറ്ററാക്കി ചുരുക്കി. ഈ അകലവും പലപ്പോഴും പാലിക്കപ്പെടാറില്ല. ഇതുകാരണം  സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നെത്തുന്ന മലിനജലം കിണറുകളിൽ പതിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുന്നുണ്ട്.  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  തീരപ്രദേശങ്ങളിലാണ് കൂടുതലും മലിനമാവുന്നത്. തീരദേശങ്ങളിൽ അടുത്തടുത്ത്  താമസിക്കുന്നവരാണ്. സെപ്റ്റിക് ടാങ്കുകൾക്ക് സമീപമായിരിക്കും കിണറുകൾ. മലിനീകരണ സാധ്യത കണ്ടത്തിയാലും  ഉപയോഗിക്കുന്നതിന് മുമ്പ് കിണർ വെള്ളത്തിൽ ക്ലോറിനേഷൻ നടത്താത്തത് രോഗസാധ്യത വർധിപ്പിക്കുന്നു.

ശരിയായി ക്ലോറിനേഷൻ നടത്തിയാൽ ബാക്റ്റീരിയകളെ തുരത്താനാവും. കിണർ വെള്ളത്തിലെ ബാക്ടീരിയകൾ  ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്. ഇത്തരംവെള്ളം ഉപയോഗിച്ചതുമൂലം വിവിധ രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രളയകാലത്ത് വലിയ തോതിൽ കോളി ഫോം ബാക്ടീരിയകൾ വെള്ളത്തിൽ കലർന്നതായി കണ്ടത്തിയിരുന്നു. 

വെള്ളത്തിന്റെ ഉയർന്ന അമ്ലത കിണർ വെള്ളത്തിന്റെ മലിനീകരണത്തിനു കാരണമാവുന്നതായി കണ്ടത്തിയിട്ടുണ്ട്. 6.5ന്റെയും 8.5ന്റെയും ഇടയിലായിരിക്കണം വെളളത്തിലെ പി.എച്ചിന്റെ അളവ്. എന്നാൽ പല കിണറുകളും പി.എച്ച് 6.5നു താഴെയാണ്. ശുദ്ധജലത്തിന്റെ പി.എച്ച് നിരക്ക് 7 ആണ്.  ഏഴിൽ താഴെയാണ്  പി.എച്ച് നിരക്ക് എങ്കിൽ വെളളത്തിന്റെ അമ്ലത കൂടുതലായിരിക്കും.  വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാവുന്നതും കിണർവെള്ളം മലിനീകരിക്കപ്പെടുന്നഘടകമാണ്. വേനൽ കാലത്ത് ചെങ്കൽ നിറഞ്ഞ ഭൂപ്രദേശങ്ങളിലാണ് ഇതുകൂടുതൽ കാണപ്പെടുന്നത്. 

 

80 ശതമാനം രോഗവും ജലജന്യം

റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ 80 ശതമാനവും ജലത്തിലൂടെ പകരുന്നവയാണ്. മഞ്ഞപ്പിത്തം, കോളറ, വയറുകടി തുടങ്ങിയ ജലജന്യ രോഗങ്ങൾക്ക് മുഖ്യകാരണമാവുന്നത് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു ലോകത്ത് ഓരോ എട്ട് സെക്കൻഡിലും  ഒരു കുഞ്ഞ് വീതം ജലജന്യരോഗം കാരണം മരണപ്പെടുന്നതായി ലോകാരോഗ്യസംഘടനയും സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഡില്‍ തലക്ക് അഞ്ചുലക്ഷം വിലയിട്ട മാവോവാദി വനിത നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

National
  •  3 days ago
No Image

പുനലൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു 

Kerala
  •  3 days ago
No Image

നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍ 

International
  •  3 days ago
No Image

റോഡിൽ അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്, ഡ്രൈവർക്കെതിരെ കർശന നടപടി

uae
  •  3 days ago
No Image

ശമ്പള വര്‍ധനവിന് മാനേജ്‌മെന്റിന്റെ പച്ചക്കൊടി; കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു 

Kerala
  •  3 days ago
No Image

തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ

National
  •  3 days ago
No Image

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ആശങ്കയൊഴിഞ്ഞ് രാജ്യം, ജാഗ്രത തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 days ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി

National
  •  3 days ago
No Image

സമുദ്രപാതകൾ വിലപേശലിനുള്ള ഉപകരണമാക്കരുത്; ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

qatar
  •  3 days ago
No Image

നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ് 

Kerala
  •  3 days ago