HOME
DETAILS

80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത

  
എം. ശംസുദ്ദീൻ ഫൈസി
March 22, 2025 | 2:56 AM

80 percent of wells are contaminated due to the presence of bacteria water literacy is needed

മലപ്പുറം: കേരളം ജലഗുണമേന്മയിൽ പിന്നിലേക്ക് നടക്കുന്നു. വായു, ഭക്ഷണം എന്നിവയുടെ ഗുണമേന്മയുടെ കാര്യത്തിൽ ശരാശരി നിലവാരം പുലർത്തുമ്പോഴും ജലം വലിയ തോതിൽ മലിനീകരിക്കപ്പെടുകയാണ്.  65 ലക്ഷമാണ് കേരളത്തിലെ കിണറുകളുടെ സാന്ദ്രത. 80ശതമാനം കിണറുകളും വിവിധതരം ബാക്റ്റീരിയകളുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെട്ടതായാണ് പഠനങ്ങൾ. മണ്ണിലുള്ള ബാക്റ്റീരിയകളും ജീവിവിസർജ്യങ്ങളിൽ നിന്നുള്ള ബാക്റ്റീരിയകളും നിറഞ്ഞാണ് ഭൂരിഭാഗം കിണർ ജലവും മലിനമാവുന്നത്.സെപ്റ്റിക്ക് ടാങ്കുകളും കിണറുകളും സ്ഥിതിചെയ്യുന്ന അകലം അടുത്തകാലത്തായി കുറഞ്ഞുവന്നതു മലിനീകരണത്തിനു ആക്കം കൂട്ടിയിട്ടുണ്ട്. നേരത്തെ ഇവതമ്മിൽ 15 മീറ്റർ അകലം വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

 ഇപ്പോഴത് ഏഴര മീറ്ററാക്കി ചുരുക്കി. ഈ അകലവും പലപ്പോഴും പാലിക്കപ്പെടാറില്ല. ഇതുകാരണം  സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നെത്തുന്ന മലിനജലം കിണറുകളിൽ പതിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുന്നുണ്ട്.  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  തീരപ്രദേശങ്ങളിലാണ് കൂടുതലും മലിനമാവുന്നത്. തീരദേശങ്ങളിൽ അടുത്തടുത്ത്  താമസിക്കുന്നവരാണ്. സെപ്റ്റിക് ടാങ്കുകൾക്ക് സമീപമായിരിക്കും കിണറുകൾ. മലിനീകരണ സാധ്യത കണ്ടത്തിയാലും  ഉപയോഗിക്കുന്നതിന് മുമ്പ് കിണർ വെള്ളത്തിൽ ക്ലോറിനേഷൻ നടത്താത്തത് രോഗസാധ്യത വർധിപ്പിക്കുന്നു.

ശരിയായി ക്ലോറിനേഷൻ നടത്തിയാൽ ബാക്റ്റീരിയകളെ തുരത്താനാവും. കിണർ വെള്ളത്തിലെ ബാക്ടീരിയകൾ  ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്. ഇത്തരംവെള്ളം ഉപയോഗിച്ചതുമൂലം വിവിധ രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രളയകാലത്ത് വലിയ തോതിൽ കോളി ഫോം ബാക്ടീരിയകൾ വെള്ളത്തിൽ കലർന്നതായി കണ്ടത്തിയിരുന്നു. 

വെള്ളത്തിന്റെ ഉയർന്ന അമ്ലത കിണർ വെള്ളത്തിന്റെ മലിനീകരണത്തിനു കാരണമാവുന്നതായി കണ്ടത്തിയിട്ടുണ്ട്. 6.5ന്റെയും 8.5ന്റെയും ഇടയിലായിരിക്കണം വെളളത്തിലെ പി.എച്ചിന്റെ അളവ്. എന്നാൽ പല കിണറുകളും പി.എച്ച് 6.5നു താഴെയാണ്. ശുദ്ധജലത്തിന്റെ പി.എച്ച് നിരക്ക് 7 ആണ്.  ഏഴിൽ താഴെയാണ്  പി.എച്ച് നിരക്ക് എങ്കിൽ വെളളത്തിന്റെ അമ്ലത കൂടുതലായിരിക്കും.  വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാവുന്നതും കിണർവെള്ളം മലിനീകരിക്കപ്പെടുന്നഘടകമാണ്. വേനൽ കാലത്ത് ചെങ്കൽ നിറഞ്ഞ ഭൂപ്രദേശങ്ങളിലാണ് ഇതുകൂടുതൽ കാണപ്പെടുന്നത്. 

 

80 ശതമാനം രോഗവും ജലജന്യം

റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ 80 ശതമാനവും ജലത്തിലൂടെ പകരുന്നവയാണ്. മഞ്ഞപ്പിത്തം, കോളറ, വയറുകടി തുടങ്ങിയ ജലജന്യ രോഗങ്ങൾക്ക് മുഖ്യകാരണമാവുന്നത് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു ലോകത്ത് ഓരോ എട്ട് സെക്കൻഡിലും  ഒരു കുഞ്ഞ് വീതം ജലജന്യരോഗം കാരണം മരണപ്പെടുന്നതായി ലോകാരോഗ്യസംഘടനയും സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റാഗ്രാം പ്രണയത്തിന് തടസ്സം; ഹൃദ്രോഗിയായ ഭർത്താവിനെ ജ്യൂസിൽ ഉറക്കഗുളിക നൽകി ശ്വാസംമുട്ടിച്ചുകൊന്നു; ഭാര്യയും കാമുകനും പിടിയിൽ

National
  •  7 days ago
No Image

വൈഭവിന്റെ ലങ്കാദഹനം; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യക്ക് കീരിടം

Cricket
  •  7 days ago
No Image

അടിച്ചു കൂട്ടിയത് 68 പന്തിൽ 155 റൺസ്; തകർന്ന് വീണത് സർവകാല റെക്കോർഡുകൾ!

Cricket
  •  7 days ago
No Image

അവയവക്കടത്ത് കേസ്: പ്രമുഖ ആശുപത്രികളില്‍ ഇഡി റെയ്ഡ്; ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

'അമ്മ' ജനറല്‍ ബോഡിയില്‍ വാക്കേറ്റം; ഭരണസമിതി രാജിവെച്ചു, അംഗത്വം രാജിവെച്ച് ശ്വേത മേനോന്‍

Kerala
  •  7 days ago
No Image

ക്രിസ് ഗെയ്‌ലിന്റെ ‘യൂണിവേഴ്സൽ ബോസ്’ സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റിൽ ഇനി പൊള്ളാർഡ് യുഗം!

Cricket
  •  7 days ago
No Image

തമിഴ്‌നാട്ടിലെ കടല്‍വിഭവ കയറ്റുമതി യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ച; 7 മരണം, 60 ലധികം പേര്‍ ആശുപത്രിയില്‍

National
  •  7 days ago
No Image

ചരിത്രം കുറിക്കാൻ റോണോയ്ക്ക് ഇനി ഒരൊറ്റ ഗോൾ; ഐതിഹാസിക നേട്ടത്തിനരികെ CR7!

Football
  •  7 days ago
No Image

12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ഓടിച്ചത് കോടികള്‍ വിലവരുന്ന സ്‌പോര്‍ട്‌സ് കാര്‍; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പിതാവിനെതിരെ കേസ്

National
  •  7 days ago