HOME
DETAILS

ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ

  
Web Desk
March 23, 2025 | 9:46 AM

Sex racket busted in Delhis Paharganj 23 women rescued 7 arrested

ഡൽഹി: പഹാഡ് ഗഞ്ച് മേഖലയിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ഓപ്പറേഷനിൽ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 23 സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പഹാഡ് ഗഞ്ച് പോലീസ് സ്റ്റേഷന്റേയും ശാരദാനന്ദ് മാർഗ്, ഹിമ്മത്ഗഡ് പോലീസിന്റെ സംയുക്ത അന്വേഷണത്തിനൊടുവിലാണ് ഈ സംഘം പിടിയിലായത്. പിടിയിലായത് ഏഴ് അം​ഗ സംഘമാണ്.

പശ്ചിമ ബംഗാൾ, നേപ്പാൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കെണിയിൽ പെടുത്തി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. പഹർഗഞ്ച് മെയിൻ മാർക്കറ്റ് ഏരിയയിലെ മുറികളിൽ ഇവരെ പാർപ്പിച്ച്, വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗിക തൊഴിലിലേർപ്പെടുത്തുകയായിരുന്നു.

റെയ്ഡിന് മുമ്പ്, പോലീസ് സ്ഥലത്തെ കൃത്യമായി നിരീക്ഷിക്കുകയും രഹസ്യ അന്വേഷണം നടത്തുകയും ചെയ്തു. സംശയാസ്പദമായ സ്ഥലങ്ങളിൽ "ഡെക്കോയ്" ഉപഭോക്താക്കളെ വിന്യസിച്ചതിന് ശേഷം, റെയ്ഡിൽ ഇരകളെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

മുംബൈയിലും സെക്സ് റാക്കറ്റ് പിടിയിൽ

മാർച്ചിന് തുടക്കത്തിൽ, മുംബൈ പവായ് പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്നുള്ള സെക്സ് റാക്കറ്റും പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നാല് വനിതാ അഭിനേതാക്കളെ മോചിപ്പിച്ചു.

രഹസ്യ വിവരത്തെ തുടർന്ന്, പോലീസ് ഹോട്ടലിൽ കെണിയൊരുക്കുകയും ശ്യാം സുന്ദർ അറോറ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോചിതരായവരിൽ ഒരാൾ ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രതികൾക്കെതിരെ ഭാരതീയ ന്യായസംഹിത (BNS) നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Delhi Police busted a sex racket in Paharganj, rescuing 23 women, including three minors. Seven people were arrested in a joint operation. Victims were allegedly trafficked from Nepal, West Bengal, and other states. The police conducted raids after surveillance and deployed decoy customers to confirm illegal activities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  7 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  7 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  7 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  7 days ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  7 days ago
No Image

'ആശങ്ക വേണ്ട, യുഎഇയിലെ ജനജീവിതം സാധാരണ നിലയിൽ'; വിദ്യഭ്യാസവും വ്യാപാരവും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ

uae
  •  7 days ago
No Image

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി പിതാവ്, നാടിനെയാകെ കണ്ണീരിലാഴ്ത്തി ശിവനന്ദന

crime
  •  7 days ago
No Image

ചന്ദ്രഗ്രഹണം; ടി-20 സെമിഫൈനല്‍ മത്സരങ്ങള്‍ക്കുള്ള പരിശീലന സമയം നീട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

latest
  •  7 days ago
No Image

ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: സലാലയിലും ദുഖമിലും സ്ഫോടനം; ഗൾഫിൽ എണ്ണക്കപ്പൽ നീക്കം പ്രതിസന്ധിയിൽ

oman
  •  7 days ago