ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ
ഡൽഹി: പഹാഡ് ഗഞ്ച് മേഖലയിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ഓപ്പറേഷനിൽ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 23 സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പഹാഡ് ഗഞ്ച് പോലീസ് സ്റ്റേഷന്റേയും ശാരദാനന്ദ് മാർഗ്, ഹിമ്മത്ഗഡ് പോലീസിന്റെ സംയുക്ത അന്വേഷണത്തിനൊടുവിലാണ് ഈ സംഘം പിടിയിലായത്. പിടിയിലായത് ഏഴ് അംഗ സംഘമാണ്.
പശ്ചിമ ബംഗാൾ, നേപ്പാൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കെണിയിൽ പെടുത്തി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. പഹർഗഞ്ച് മെയിൻ മാർക്കറ്റ് ഏരിയയിലെ മുറികളിൽ ഇവരെ പാർപ്പിച്ച്, വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗിക തൊഴിലിലേർപ്പെടുത്തുകയായിരുന്നു.
റെയ്ഡിന് മുമ്പ്, പോലീസ് സ്ഥലത്തെ കൃത്യമായി നിരീക്ഷിക്കുകയും രഹസ്യ അന്വേഷണം നടത്തുകയും ചെയ്തു. സംശയാസ്പദമായ സ്ഥലങ്ങളിൽ "ഡെക്കോയ്" ഉപഭോക്താക്കളെ വിന്യസിച്ചതിന് ശേഷം, റെയ്ഡിൽ ഇരകളെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
മുംബൈയിലും സെക്സ് റാക്കറ്റ് പിടിയിൽ
മാർച്ചിന് തുടക്കത്തിൽ, മുംബൈ പവായ് പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്നുള്ള സെക്സ് റാക്കറ്റും പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നാല് വനിതാ അഭിനേതാക്കളെ മോചിപ്പിച്ചു.
രഹസ്യ വിവരത്തെ തുടർന്ന്, പോലീസ് ഹോട്ടലിൽ കെണിയൊരുക്കുകയും ശ്യാം സുന്ദർ അറോറ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോചിതരായവരിൽ ഒരാൾ ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതികൾക്കെതിരെ ഭാരതീയ ന്യായസംഹിത (BNS) നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Delhi Police busted a sex racket in Paharganj, rescuing 23 women, including three minors. Seven people were arrested in a joint operation. Victims were allegedly trafficked from Nepal, West Bengal, and other states. The police conducted raids after surveillance and deployed decoy customers to confirm illegal activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."