HOME
DETAILS

ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ

  
Web Desk
March 23, 2025 | 9:46 AM

Sex racket busted in Delhis Paharganj 23 women rescued 7 arrested

ഡൽഹി: പഹാഡ് ഗഞ്ച് മേഖലയിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ഓപ്പറേഷനിൽ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 23 സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പഹാഡ് ഗഞ്ച് പോലീസ് സ്റ്റേഷന്റേയും ശാരദാനന്ദ് മാർഗ്, ഹിമ്മത്ഗഡ് പോലീസിന്റെ സംയുക്ത അന്വേഷണത്തിനൊടുവിലാണ് ഈ സംഘം പിടിയിലായത്. പിടിയിലായത് ഏഴ് അം​ഗ സംഘമാണ്.

പശ്ചിമ ബംഗാൾ, നേപ്പാൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കെണിയിൽ പെടുത്തി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. പഹർഗഞ്ച് മെയിൻ മാർക്കറ്റ് ഏരിയയിലെ മുറികളിൽ ഇവരെ പാർപ്പിച്ച്, വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗിക തൊഴിലിലേർപ്പെടുത്തുകയായിരുന്നു.

റെയ്ഡിന് മുമ്പ്, പോലീസ് സ്ഥലത്തെ കൃത്യമായി നിരീക്ഷിക്കുകയും രഹസ്യ അന്വേഷണം നടത്തുകയും ചെയ്തു. സംശയാസ്പദമായ സ്ഥലങ്ങളിൽ "ഡെക്കോയ്" ഉപഭോക്താക്കളെ വിന്യസിച്ചതിന് ശേഷം, റെയ്ഡിൽ ഇരകളെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

മുംബൈയിലും സെക്സ് റാക്കറ്റ് പിടിയിൽ

മാർച്ചിന് തുടക്കത്തിൽ, മുംബൈ പവായ് പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്നുള്ള സെക്സ് റാക്കറ്റും പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നാല് വനിതാ അഭിനേതാക്കളെ മോചിപ്പിച്ചു.

രഹസ്യ വിവരത്തെ തുടർന്ന്, പോലീസ് ഹോട്ടലിൽ കെണിയൊരുക്കുകയും ശ്യാം സുന്ദർ അറോറ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോചിതരായവരിൽ ഒരാൾ ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രതികൾക്കെതിരെ ഭാരതീയ ന്യായസംഹിത (BNS) നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Delhi Police busted a sex racket in Paharganj, rescuing 23 women, including three minors. Seven people were arrested in a joint operation. Victims were allegedly trafficked from Nepal, West Bengal, and other states. The police conducted raids after surveillance and deployed decoy customers to confirm illegal activities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇസ്റാഈൽ നീക്കത്തെ കടന്നാക്രമിച്ച് ഉത്തരകൊറിയ; ഇറാന് പൂർണ്ണ പിന്തുണയുമായി വ്ളാഡിമിർ പുടിൻ

International
  •  a day ago
No Image

ഒമാന്‍ തീരത്തെ ഇന്ധന ടാങ്കര്‍ ആക്രമിച്ച് ഇറാന്‍; കപ്പലിന് തീപിടിച്ചു; 20 തൊഴിലാളികളെയും ഒഴിപ്പിച്ചു 

International
  •  a day ago
No Image

പ്രതിസന്ധിക്ക് അയവില്ല; ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനാവാതെ കപ്പലുകള്‍; വന്‍കിട കമ്പനികള്‍ യാത്ര റദ്ദാക്കി  

International
  •  a day ago
No Image

അനിശ്ചിതത്വത്തിൽ ഇറാൻ; തെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്റാഈലിന്റെ ക്രൂരമായ വ്യോമാക്രമണം

International
  •  a day ago
No Image

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; ഹെൽപ്പ് ലെെൻ നമ്പറുകളിൽ ബന്ധപ്പെടാം 

National
  •  a day ago
No Image

ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗമായി അലി രിസാ അറഫി നിയമിതനായി; സൈനിക മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയും | US, Israel attack Iran live

International
  •  a day ago
No Image

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

latest
  •  a day ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  a day ago
No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  a day ago
No Image

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

International
  •  a day ago