
ഗസ്സയിലുടനീളം ആക്രമണം; നാസര്‍ ആശുപത്രി തകര്‍ത്തു, ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനേയും ഇസ്റാഈല്‍ വധിച്ചു

തെല്‍ അവിവ്: ഗസ്സയില്‍ തലങ്ങും വിലങ്ങും ബോംബിട്ട്് ഇസ്റാഈല്‍. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പെടെ 50 ഓളം പേരാണ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്. മധ്യ തെക്കന്‍ ഗസ്സകളില്‍ ഒരുപോലെ ആക്രമണം തുടരുകയാണ് സയണിസ്റ്റ് സേന.
ആശുപത്രികള്‍ ഉള്‍പെടെ അവശ്യ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും മാറ്റമില്ല. ഖാന് യൂനിസില്‍ നാസര്‍ ആശുപത്രി ഇസ്റാഈല്‍ തകര്‍ത്തു. നേരത്തെ തന്നെ ആക്രമണങ്ങളില്‍ തകര്‍ന്ന ആശുപത്രി നിലവില്‍ പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച മധ്യ ഗസ്സയിലെ തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ് ആശുപത്രി ഇസ്റാഈല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
ഹമാസിന്റെ ഒരു നേതാവിനെ കൂടി ഇസ്റാഈല്‍ വധിച്ചു. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനെയാണ് വധിച്ചത്. നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഉള്‍പെടെ രണ്ട് പേരാണ് ഇവിടെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബര്‍ഹൂമിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചു. 'അധിനിവേശ ഭീകരവാദത്തിന്റെ ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റൊരു കുറ്റകൃത്യമാണ് ആശുപത്രി വാര്‍ഡില്‍ ചികിത്സയിലായിരുന്ന നേതാവ് ബര്‍ഹൂമിനെ ലക്ഷ്യം വച്ചുള്ള ആക്രമണം. എല്ലാ അതിരുകളും ലംഘിച്ച് ജീവനുകളും ആശുപത്രി സൗകര്യങ്ങളും ഇല്ലാതാക്കുന്നു. എല്ലാ അന്താരാഷ്ട്ര വ്യവസ്ഥകളെയും അവര്‍ അവഗണിച്ച് നമ്മുടെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ ആസൂത്രിതമായ കൊലപാതകങ്ങള്‍ തുടരുന്നുവെന്നും ഇത് വീണ്ടും സ്ഥിരീകരിക്കുന്നു' ഹമാസ് സന്ദേശത്തില്‍ പറയുന്നു.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ആക്രമണം. ബര്‍ദാവിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ഗസ്സയിലെ ഖാന് യൂനിസില്‍ ഇവര്‍ താമസിച്ച അല്‍മവാസി ക്യാംപിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്ക്കാരം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം.
ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടിരിക്കുകയാണ്. കുറഞ്ഞത് 50,021 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 113,274 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ശരിയായ മരണക്കണക്ക് 61,700 വരുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കിയാലുള്ള കണക്കാണിത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്റാഈലിന്റെ നീക്കം.
അതിനിടെ, ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവുമായി യുദ്ധത്തിന്റെ ഭാവിയും വെടിനിര്‍ത്തല്‍ ചര്‍ച്ചാ സാധ്യതയും ഫോണില്‍ സംസാരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. അതേസമയം, ബന്ദികളുടെ മോചനവും ഹമാസിനെ നശിപ്പിക്കലുമാണ് ലക്ഷ്യമെന്ന് യു.എസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പ്രതികരിച്ചു.
ഫലസ്തീന് ജനതക്ക് സൈനിക നടപടിയിലൂടെ പിന്തുണ നല്കുന്ന യെമനിലെ ഹൂതികള്‍ക്കെതിരാ ആക്രമണം അമേരിക്കയും തുടരുകയാണ്. യമനില്‍ അമേരിക്കന്‍ സേന വീണ്ടും വ്യോമാക്രമണം നടത്തി. സന്‍ആയിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്റ് അറിയിക്കുന്നു. മനുഷ്യ വാസ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി പേര് മരിച്ചതായി ഹൂതികളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമം, ഇസ്റാഈല്‍ നരവേട്ടക്കെതിരായ പ്രതിഷേധവും ശക്തമാണ്. തെല്‍ അവീവ് ഉള്‍പ്പടെ ഇസ്റാഈല്‍ നഗരങ്ങളില്‍ നടന്ന നെതന്യാഹു വിരുദ്ധ റാലികളില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.
Israel’s continued bombing of Gaza has led to the deaths of over 50 people, including children. The attack on key facilities such as hospitals and residential areas escalates the humanitarian crisis. Hamas confirms the killing of one of their senior leaders, Ismail Barhoum, in an Israeli airstrike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒന്നു പതുങ്ങി, കുതിച്ചു ചാടി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില
Business
• 2 days ago
മുട്ടിലിഴഞ്ഞു, ചോരയിലെഴുതി, അവസാനം പ്രതീകാത്മകമായി കഴുമരത്തിലേറിയും സി.പി.ഒ ഉദ്യോഗാര്‍ഥികള്‍
Kerala
• 2 days ago
അഫ്ഗാനിസ്താനിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം
International
• 2 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 2 days ago
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്
Kerala
• 2 days ago
സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai
National
• 2 days ago
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില്‍ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്
Kerala
• 2 days ago
ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ച; അരലക്ഷത്തോളം ഹജ്ജ് തീർഥാടകരുടെ യാത്ര പ്രതിസന്ധിയിൽ | Hajj pilgrims
International
• 2 days ago
ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞു | Israel War on Gaza Updates
International
• 2 days ago
ബി.ജെ.പിയുടെ ഉത്തരാഖണ്ഡില്‍ മദ്റസകള്‍ അടച്ചുപൂട്ടുന്നു; മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമല്ലെന്ന് വാദം
National
• 2 days ago
യു.എസുമായി ഉക്രൈന് സമാധാന കരാറിലെത്തുക ശ്രമകരമെന്ന് റഷ്യ
International
• 2 days ago
ഗസ്സയില്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഇസ്റാഈല്‍ | Israel War on Gaza | Updates
International
• 2 days ago
ഒരേസമയം സോണിയക്കും രാഹുലിനുമെതിരേ ഇഡി കുറ്റപത്രം, റോബര്‍ട്ട് വാദ്രയെ ആറുമണിക്കൂറോളം ചോദ്യംചെയ്യല്‍, ഇന്നും ചോദ്യംചെയ്യും, അറസ്റ്റിനും നീക്കം; കേന്ദ്ര ഏജന്‍സിയുടെ ലക്ഷ്യം കോണ്‍ഗ്രസ്
National
• 2 days ago
വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജി ഇന്ന് പരിഗണിക്കും; നിയമത്തിനെതിരേ സുപ്രിംകോടതിയിലുള്ളത് ഒരു ഡസനിലധികം ഹരജികള്‍
National
• 2 days ago
മൂന്ന് വർഷം മുമ്പ് പീഡനശ്രമം; കൗൺസിലിങ്ങിൽ വെളിപ്പെടുത്തലോടെ യുവാവ് അറസ്റ്റിൽ
Kerala
• 3 days ago
ട്രാഫിക് ഫൈൻ എന്ന മെസ്സേജ് ലിങ്കിൽ തൊട്ടാൽ പണം പോകും... ജാഗ്രതൈ
latest
• 3 days ago
തകഴി ലെവൽ ക്രോസ് ദുരന്തം; ബൈക്ക് യാത്രികൻ ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു
Kerala
• 3 days ago
'അവരില്‍ ഞാന്‍ എന്റെ ഉമ്മയെ കണ്ടു': ദുബൈ ഭരണാധികാരി പ്രശംസിച്ച വിമാനത്താവള ജീവനക്കാരന് അബ്ദുല്ല അല്‍ ബലൂഷി
uae
• 3 days ago
കറന്റ് അഫയേഴ്സ്-15-04-2025
PSC/UPSC
• 2 days ago
മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുംതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹർജി; ഹൈക്കോടതി നാളെ പരിഗണിക്കും
Kerala
• 2 days ago
വ്ലോഗർ ‘തൊപ്പി’ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; പൊലീസ് കസ്റ്റഡിയിൽ
Kerala
• 2 days ago