
മുംബൈ കോമഡി ക്ലബ് അടച്ചുപൂട്ടൽ; മുറിവുപറ്റിയ അഭിപ്രായ സ്വാതാന്ത്രത്തെ ശിവസേന പിന്നെയും വേദനിപ്പിക്കുമ്പോൾ

പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയന്മാരായ കുനാൽ കമ്രയുടെയും സമയ് റെയ്നയുടെയും വേദിയായിരുന്ന മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ് അടച്ചുപൂട്ടൂന്നു. പുതിയ സംഭവം ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യമായ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയുടെ ഏറ്റവും പുതിയ തെളിവായി കാണാതിരിക്കാനാവില്ല. മഹാരാഷ്ട്രയിൽ ശിവസേനയുടെ (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) ഗുണ്ടായിസത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും ഏറ്റവും പുതിയ തെളിവാണ് നിലവിലെ സംഭവം.
ക്രിയാത്മകമായോ സർഗ്ഗാത്മകമായോ ഒരു നേതൃത്വത്തിനോടുള്ള വിയോജിപ്പുകൾ അവതരിപ്പിച്ചതിലൂടെ ഇവരെ രാജ്യദ്രോഹികളായി ശിവസേന മുദ്രചാർത്തി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) എല്ലാ പൗരന്മാർക്കും സ്വതന്ത്രാഭിപ്രായ പ്രകടനത്തിനുള്ള അവകാശം ഉറപ്പാക്കുന്നു. എന്നാൽ, ശിവസേനയുടെ പ്രവർത്തി ഈ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. കലാകാരന്മാർക്ക് തങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ പോലും സ്വാതന്ത്ര്യമില്ലെങ്കിൽ, ജനാധിപത്യം എന്നത് വെറും വാക്കായി ചുരുങ്ങുന്നു. കുനാൽ കമ്ര ഒരു കൊമേഡിയനാണ്, അയാളുടെ ജോലി സമൂഹത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ്. കുനാൽ കമ്രയുടെ കോമെഡിയിൽ ചിന്തിക്കാനുള്ള വസ്തുതകൾ ഏറെയുണ്ട്, എന്ത് ചെയ്യാമെന്നോർത്ത് ആളുകൾ ചിരിച്ചതായിരിക്കാം ശിവസേനയെ ചൊടിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിൽ രാജ്യദ്രോഹ പട്ടം ചാർത്തുന്ന തീവ്ര ഹിന്ദുത്വ അജണ്ടകളുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് നിലവിലെ സംഭവം.
" ആർട്ടിക്കിൾ 19(1)(എ) ഓരോ പൗരനും സ്വന്തം കാഴ്ചപ്പാടുകളോ ആശയങ്ങളോ വായിലൂടെയോ എഴുത്തിലൂടെയോ അച്ചടിയിലൂടെയോ ചിത്രങ്ങളിലൂടെയോ മറ്റേതെങ്കിലും ആവിഷ്‌കാര മാധ്യമങ്ങളിലൂടെയോ പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ആരോഗ്യകരവും പുരോഗമനപരവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിൻ്റെ "കവചമായി" ഇത് കണക്കാക്കപ്പെടുന്നു "
സംഭവത്തിന്റെ പശ്ചാത്തലം (wacth youtube video)
കുനാൽ കമ്രയുടെ നയാ ഭാരത് എന്ന സ്റ്റാൻഡ്-അപ്പ് ഷോയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പരിഹസിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ‘ദിൽ തോ പാഗൽ ഹേ’ എന്ന ഗാനത്തിന്റെ പാരഡി വഴി 2022-ൽ ശിവസേനയെ പിളർത്തി ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ ഷിന്‍ഡെയുടെ രാഷ്ട്രീയ നാടകത്തെ കളിയാക്കി. ഈ പരിഹാസം ശിവസേന പ്രവർത്തകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാർച്ച് 23, 2025-ന്, ഷിന്ദെ വിഭാഗത്തിലെ യുവസേനാ അംഗങ്ങൾ ഹാബിറ്റാറ്റ് ക്ലബ് ആക്രമിക്കുകയും സ്റ്റുഡിയോ തകർക്കുകയും ചെയ്തു. ഈ ഗുണ്ടായിസത്തിന് ശേഷം, “സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് സുരക്ഷിതമായ വേദി ഉറപ്പാക്കുന്നത് വരെ” ക്ലബ് അടച്ചിടുകയാണെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചു.

ശിവസേനയുടെ അധികാര മസ്തിഷ്കം
ശിവസേന, ഒരുകാലത്ത് മഹാരാഷ്ട്രയിൽ ‘മറാത്തി മനുഷ്യരുടെ’ അവകാശങ്ങൾക്കായി പോരാടിയ പാർട്ടിയായിരുന്നു. എന്നാൽ, ബാൽ താക്കറെയുടെ കാലം മുതൽ തന്നെ, ഈ പാർട്ടി അധികാരത്തിന്റെ പേര് പറഞ്ഞ് ഭീഷണിയും ഗുണ്ടായിസവും ആയുധമാക്കിയിട്ടുണ്ട്. ഇന്ന് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിൽ, ശിവസേന ഒരു രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറം, വിമർശനങ്ങളെ അടിച്ചമർത്തുന്ന ഒരു ഗുണ്ടാസംഘമായി മാറിയിരിക്കുന്നു. കമ്രയുടെ പരിഹാസം ഒരു വ്യക്തിഗത ആക്രമണമല്ല, മറിച്ച് ഷിന്‍ഡെയുടെ രാഷ്ട്രീയ വഞ്ചനയെ ചോദ്യം ചെയ്യുന്ന ഒരു കലാപരമായ പ്രകടനമായിരുന്നു. എന്നിട്ടും, ശിവസേനയ്ക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. അവർ നിയമം കൈയിലെടുത്ത് ഒരു സ്വകാര്യ സ്ഥാപനത്തെ തകർത്തു. അടിവരയിട്ടു പറയാം ജനാതിപത്യ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മുഖത്തേറ്റ പ്രഹരമാണിത്.

ഷിന്‍ഡെയുടെ ‘വിജയം’, ജനാധിപത്യത്തിന്റെ പരാജയം
ഏക്‌നാഥ് ഷിന്‍ഡെ, ഒരു ഓട്ടോറിക്ഷാ ഡ്രൈവർ എന്ന നിലയിൽ നിന്ന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ഉയർന്നത് ഒരു സ്വയംനിർമിത കഥയായി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ, ഈ വിജയം ഉദ്ധവ് താക്കറെയെ വഞ്ചിച്ച്, ശിവസേനയെ പിളർത്തി, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് നേടിയത്. കമ്രയുടെ പരിഹാസം ഈ വഞ്ചനയെ കുറിച്ചുള്ള ഒരു സത്യമാണ്. ഷിന്‍ഡെയുടെ അനുയായികൾക്ക് അത് സഹിക്കാൻ കഴിയാത്തതും അതുകൊണ്ടാണ്. ശിവസേന എംപി നരേഷ് മസ്‌കെ, കമ്രയെ കരാർ കൊമേഡിയൻ എന്ന് വിളിച്ച് രാജ്യത്ത് എവിടെയും സ്വതന്ത്രമായി നടക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഷയല്ല, മറിച്ച് ഒരു മാഫിയ സംഘത്തിന്റെ ഭീഷണിയാണ്.
സർക്കാരിന്റെ നിശബ്ദത
മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം ഭരിക്കുമ്പോൾ, ഈ ഗുണ്ടായിസത്തിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസോ ഷിന്‍ഡെയോ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കേണ്ട സർക്കാർ, ശിവസേനയുടെ അക്രമത്തിന് മൗനസമ്മതം നൽകുന്നത് എന്തുകൊണ്ട്? പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണ്’ എന്ന് പറയുമ്പോൾ, അവരുടെ സഖ്യകക്ഷിയായ ശിവസേനയുടെ ഈ പ്രവർത്തി ജനാധിപത്യത്തിന്റെ ആത്മാവിനെ കൊല്ലുകയാണ്.
ജനാധിപത്യത്തിന്റെ ഭാവി
ഈ സംഭവം ഒറ്റപ്പെട്ടതല്ല. 2012-ൽ ബാൽ താക്കറെയുടെ മരണശേഷം ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേര് പറഞ്ഞ് ശിവസേന പ്രവർത്തകർ ഒരു യുവതിയെ ആക്രമിച്ചതും, 2020-ൽ ഒരു നാവികസേന ഉദ്യോഗസ്ഥനെ മർദിച്ചതും ഇതിന്റെ തുടർച്ചയാണ്. ശിവസേനയുടെ ഈ അധികാര മദം, ഇന്ത്യയിലെ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നു. കലാകാരന്മാർ ഭയത്താൽ സ്വയം സെൻസർ ചെയ്യേണ്ട ഒരു സമൂഹം ജനാധിപത്യമല്ല, മറിച്ച് ഏകാധിപത്യത്തിന്റെ നിഴലിലാണ്.
മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബിന്റെ അടച്ചുപൂട്ടൽ, ശിവസേനയുടെ ഗുണ്ടായിസത്തിന്റെ വിജയമല്ല. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമാണ്. കുനാൽ കമ്രയെ പോലുള്ളവർ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ, ശിവസേനയെ പോലുള്ളവർ ആ ചിരിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
The closure of Mumbai’s Habitat Comedy Club, a platform for renowned stand-up comedians Kunal Kamra and Samay Raina, marks a severe blow to freedom of expression, a cornerstone of Indian democracy enshrined in Article 19(1)(a) of the Constitution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി
Kerala
• a day ago
വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട
National
• a day ago
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
International
• a day ago
പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡിഗോ
bahrain
• a day ago
ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം
Kerala
• a day ago
ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
Kerala
• a day ago
പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ധീരതയെ സ്മരിച്ച് ദൃക്‌സാക്ഷികള്‍
latest
• a day ago
പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്‍
National
• a day ago
അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ
uae
• a day ago
ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack
National
• a day ago
പഹല്‍ഗാമിനു പിന്നാലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ട് ഭീകരരെ വധിച്ച് സൈന്യം
National
• a day ago
അദ്ദേഹത്തെ മറികടക്കുകയല്ല, മുന്നിലുള്ളത് മറ്റൊരു വലിയ ലക്ഷ്യമാണ്: ബെൻസിമ
Football
• a day ago
പഹല്‍ഗാം ആക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു | Pahalgam Terror Attack
National
• a day ago
അടുത്ത ചീഫ് സെക്രട്ടറിയായി എ.ജയതിലക്
Kerala
• 2 days ago
ചരിത്രനേട്ടത്തിലേക്ക് കണ്ണുവെച്ച് ബുംറ; മുംബൈയുടെ ഇതിഹാസമാവാൻ വേണ്ടത് ഇത്രമാത്രം
Cricket
• 2 days ago
കോഴിക്കോട് നരിപ്പറ്റയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10 ലക്ഷം രൂപയുടെ എംഡിഎംഎ
Kerala
• 2 days ago
കയറിയ പോലെ തിരിച്ചിറങ്ങി സ്വര്‍ണ വില; ഇന്ന് ഇടിവ്, ഇന്ന് വാങ്ങുന്നത് സേഫ് ആണോ അറിയാം
Business
• 2 days ago
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ലൈസൻസ് ലഭിക്കാൻ ഇനി എളുപ്പമല്ല; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ
uae
• 2 days ago
വിനോദസഞ്ചാരികൾ മാന്യമായി വസ്ത്രം ധരിക്കണമെന്നും പ്രാദേശിക ആചാരങ്ങളെ മാനിക്കണമെന്നും ഒമാൻ; ലംഘിച്ചാൽ കടുത്ത ശിക്ഷകൾ
oman
• 2 days ago
'നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കൂ' ഭീകരാക്രമണത്തിനെതിരെ മെഴുകുതിരിയേന്തി പ്രതിഷേധിച്ച് കശ്മീര്‍ ജനത | Pahalgam Terror Attack
National
• 2 days ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണം; അപലപിച്ച് കോഹ്ലി
Others
• 2 days ago