
ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്കും കടക്കുകയാണ്. അതേസമയം, ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
അതിനിടെ, സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്ത ഒരു ആശ പ്രവര്‍ത്തകയെ കൂടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശോഭയെന്ന ആശാ പ്രവര്‍ത്തകയെ ആണ് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. പകരം ഷൈലജ സമരം തുടങ്ങി. ആറുദിവസമായി എം.എ ബിന്ദുവും അഞ്ച് ദിവസമായി തങ്കമണിയുമാണ് നിരാഹാരസമരം തുടരുന്നത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മറ്റ് ആശ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസവും അനുഷ്ഠിക്കുന്നുണ്ട്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയില്‍ നടക്കുന്നുണ്ട്. പൊതുജനങ്ങളും സാഹിത്യ- സാമൂഹ്യ - കലാ - സാംസ്‌കാരിക - നിയമ രംഗങ്ങളിലെ പ്രമുഖരും ഇതിന്റെ ഭാഗമാകും.
ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫിസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ധര്‍ണകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
'സമരം എസ്.യു.സി.ഐ നേതൃത്വത്തിലല്ല'
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്.യു.സി.ഐ. തങ്ങളുടെ നേതൃത്വത്തിലല്ല ആശാ സമരമെന്ന് എസ്.യു.സി.ഐ നേതാക്കള്‍ വിശദീകരിച്ചു. സ്വതന്ത്ര സംഘടനയാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്നും എസ്.യു.സി.ഐ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ജനകീയ സമരങ്ങളില്‍ എപ്പോഴും ഇടപെടാറുണ്ട്. വിളപ്പില്‍ശാല സമരം, കെ റെയില്‍ സമരം, ചെങ്ങറ സമരം തുടങ്ങിയവയിലെല്ലാം എസ്.യു.സി.ഐ ഉണ്ടായിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഒരു ക്രെഡിറ്റും എടുക്കാന്‍ എസ്.യു.സി.ഐ ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആശ സമരത്തിന് പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്
നപാലക്കാട്: ആശ സമരത്തിന് പങ്കെടുക്കുന്നവരെ സി.പി.എം വനിതാ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. സി.പി.എം വനിതാ നേതാവും ആശാ പ്രവര്‍ത്തകയുമായ രമണിയാണ് കൊടുമ്പ് പഞ്ചായത്ത് പരിധിയിലെ ആശാപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഭീഷണി മുഴക്കിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പറും എല്‍.സി സെക്രട്ടറിക്കും പഞ്ചായത്ത് പ്രസിഡന്റിനും കൈമാറുമെന്നും കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകരടെ വാക്ക് കേട്ട് ആശാ സമരത്തില്‍ പങ്കെടുക്കാന്‍ പോയാല്‍ തിരിച്ചുവരുമ്പാേള്‍ പണിയുണ്ടാവില്ലെന്നും രമണി ഭീഷണിപ്പെടുത്തുന്നുണ്ട്. കൊടുമ്പ് പഞ്ചായത്തില്‍നിന്ന് ഒരു ആശാ പ്രവര്‍ത്തകയെങ്കിലും പോയാല്‍ തിരിച്ചുവരുമ്പോള്‍ പണിയുണ്ടാകില്ലെന്ന് സി.പി.എം കണ്ണാടി ഏരിയാ സെക്രട്ടറി നിദിന്‍ അറിയിച്ചിട്ടുണ്ടെന്നും പുറത്തുവന്ന ശബ്ദ രേഖയിലുണ്ട്.
എന്നാല്‍ ശബ്ദ രേഖ തന്റേതല്ലന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമണി പ്രതികരിച്ചു.
The Asha workers' strike in Kerala has entered its 44th day, demanding increased honorarium, retirement benefits, and better working conditions. Despite the prolonged protest, no resolution has been reached yet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• a day ago
പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• a day ago
മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി
Saudi-arabia
• a day ago
ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്
Cricket
• a day ago
ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി
Kerala
• a day ago
ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ്
Cricket
• a day ago
വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ
National
• a day ago
ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം
Football
• a day ago
അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി
Cricket
• a day ago
കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Kerala
• a day ago
സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
Cricket
• a day ago
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ
Saudi-arabia
• a day ago
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി
National
• a day ago
ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
Kerala
• a day ago
1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?
National
• a day ago
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• a day ago
ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി
uae
• a day ago
'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍
International
• a day ago
റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര് അറസ്റ്റില്‍, 249 പേരെ നാടുകടത്തി
Kuwait
• a day ago
ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ
National
• a day ago