
ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്കും കടക്കുകയാണ്. അതേസമയം, ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
അതിനിടെ, സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്ത ഒരു ആശ പ്രവര്‍ത്തകയെ കൂടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശോഭയെന്ന ആശാ പ്രവര്‍ത്തകയെ ആണ് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. പകരം ഷൈലജ സമരം തുടങ്ങി. ആറുദിവസമായി എം.എ ബിന്ദുവും അഞ്ച് ദിവസമായി തങ്കമണിയുമാണ് നിരാഹാരസമരം തുടരുന്നത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മറ്റ് ആശ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസവും അനുഷ്ഠിക്കുന്നുണ്ട്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയില്‍ നടക്കുന്നുണ്ട്. പൊതുജനങ്ങളും സാഹിത്യ- സാമൂഹ്യ - കലാ - സാംസ്‌കാരിക - നിയമ രംഗങ്ങളിലെ പ്രമുഖരും ഇതിന്റെ ഭാഗമാകും.
ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫിസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ധര്‍ണകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
'സമരം എസ്.യു.സി.ഐ നേതൃത്വത്തിലല്ല'
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്.യു.സി.ഐ. തങ്ങളുടെ നേതൃത്വത്തിലല്ല ആശാ സമരമെന്ന് എസ്.യു.സി.ഐ നേതാക്കള്‍ വിശദീകരിച്ചു. സ്വതന്ത്ര സംഘടനയാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്നും എസ്.യു.സി.ഐ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ജനകീയ സമരങ്ങളില്‍ എപ്പോഴും ഇടപെടാറുണ്ട്. വിളപ്പില്‍ശാല സമരം, കെ റെയില്‍ സമരം, ചെങ്ങറ സമരം തുടങ്ങിയവയിലെല്ലാം എസ്.യു.സി.ഐ ഉണ്ടായിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഒരു ക്രെഡിറ്റും എടുക്കാന്‍ എസ്.യു.സി.ഐ ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആശ സമരത്തിന് പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്
നപാലക്കാട്: ആശ സമരത്തിന് പങ്കെടുക്കുന്നവരെ സി.പി.എം വനിതാ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. സി.പി.എം വനിതാ നേതാവും ആശാ പ്രവര്‍ത്തകയുമായ രമണിയാണ് കൊടുമ്പ് പഞ്ചായത്ത് പരിധിയിലെ ആശാപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഭീഷണി മുഴക്കിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പറും എല്‍.സി സെക്രട്ടറിക്കും പഞ്ചായത്ത് പ്രസിഡന്റിനും കൈമാറുമെന്നും കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകരടെ വാക്ക് കേട്ട് ആശാ സമരത്തില്‍ പങ്കെടുക്കാന്‍ പോയാല്‍ തിരിച്ചുവരുമ്പാേള്‍ പണിയുണ്ടാവില്ലെന്നും രമണി ഭീഷണിപ്പെടുത്തുന്നുണ്ട്. കൊടുമ്പ് പഞ്ചായത്തില്‍നിന്ന് ഒരു ആശാ പ്രവര്‍ത്തകയെങ്കിലും പോയാല്‍ തിരിച്ചുവരുമ്പോള്‍ പണിയുണ്ടാകില്ലെന്ന് സി.പി.എം കണ്ണാടി ഏരിയാ സെക്രട്ടറി നിദിന്‍ അറിയിച്ചിട്ടുണ്ടെന്നും പുറത്തുവന്ന ശബ്ദ രേഖയിലുണ്ട്.
എന്നാല്‍ ശബ്ദ രേഖ തന്റേതല്ലന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമണി പ്രതികരിച്ചു.
The Asha workers' strike in Kerala has entered its 44th day, demanding increased honorarium, retirement benefits, and better working conditions. Despite the prolonged protest, no resolution has been reached yet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല
International
• a day ago
ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം
International
• a day ago
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം
Kerala
• a day ago
ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം
National
• a day ago
അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി
Kerala
• a day ago
നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value
uae
• a day ago
ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ
Cricket
• a day ago
നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍
Kerala
• a day ago
ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍
uae
• a day ago
മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍
oman
• a day ago
തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
Kerala
• a day ago
ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്
uae
• a day ago
ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല
oman
• a day ago
കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു
Kerala
• a day ago
ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ
Saudi-arabia
• a day ago
'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്
International
• a day ago
ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്ടൈം റെസിഡന്‍സി
uae
• a day ago
അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ
uae
• a day ago
സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി
Saudi-arabia
• a day ago
36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി
qatar
• a day ago
കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• a day ago