
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നു; ബിൽ പാസാക്കി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽതുറക്കുന്ന സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭ പാസാക്കി. പത്തു വർഷം മുമ്പ് സ്വകാര്യ സർവകലാശാല എന്ന ആശയത്തിനെതിരേ എതിർപ്പുന്നയിക്കുകയും സമരം നടത്തുകയും ചെയ്ത ഇടതുപക്ഷത്തിന്റെ, നയവ്യതിയാനം വ്യക്തമാക്കുന്ന ബിൽ ഇന്നലെ ശബ്ദവോട്ടോടു കൂടിയാണ് പാസാക്കിയത്. സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവ് സംസ്ഥാനത്തെ പൊതു സർവകലാശാലകളുടെ ഭാവി പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും, ഫീസ് ഘടന, സംവരണം, പ്രവേശന മാനദണ്ഡം തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തതകളിൽ വിമർശനവും ഉന്നയിച്ച പ്രതിപക്ഷം ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ല എന്നു വ്യക്തമാക്കി.
സ്വകാര്യ സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതുസർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ബിൽ അവതരിപ്പിച്ചു ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. ബിൽ നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.സാമ്പത്തിക, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സർക്കാർ നിർദേശിക്കുന്ന ഫീസ് ഇളവും സ്‌കോളർഷിപ്പും നൽകണമെന്ന പ്രതിപക്ഷത്തിന്റെ പ്രധാന ഭേദഗതി നിർദേശം വോട്ടിനിട്ട് തള്ളി.
25 കോടി രൂപ കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുകയും കുറഞ്ഞത് 10 ഏക്കർ ഭൂമി കൈവശമുള്ളവരുമായ സ്‌പോൺസറിങ് ഏജൻസിക്ക് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതു പ്രകാരം വിദ്യാഭ്യാസ മേഖലയിൽ അനുഭവ പരിചയമുള്ള ഏജൻസിക്ക് സ്വകാര്യ സർവകലാശാലയ്ക്കു വേണ്ടി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ വിദഗ്ധ സമിതി വിലയിരുത്തിയാകും തീരുമാനമെടുക്കുക.
വിദഗ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന അക്കാദമിഷ്യൻ, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗൺസിലിന്റെ നോമിനി, ആസൂത്രണ ബോർഡിന്റെ നേമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്ക് സംവരണം ചെയ്യുമെന്നും വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥ നിയമ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലും സമാന വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന മറുപടിയാണ് മന്ത്രി നൽകിയത്. മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ തത്വം പാലിക്കപ്പെടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണ്. സർക്കാരിന് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഫീസിലും പ്രവേശനത്തിലും പൂർണ അധികാരം സ്വകാര്യ സർവകാലാശാലകൾക്ക് തന്നെയാകുമെന്ന് വ്യക്തമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷം തിങ്കളാഴ്ച ബിൽ വീണ്ടും പരിഗണനയ്‌ക്കെടുത്തപ്പോഴും രൂക്ഷമായ വാദപ്രതിവാദമാണ് സഭയിൽ അരങ്ങേറിയത്. പിന്നീട് സമയപരിമിതിയെ തുടർന്നു തുടർനടപടികൾ ഇന്നലത്തേക്ക് മാറ്റുകയും ബിൽ പാസാക്കുകയുമായിരുന്നു. ബില്ലിനെതിരേ ശക്തമായ പ്രതിഷേധമുയർത്തി സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്എഫ് ഇന്നലെ നിയമസഭയിലേക്ക് മാർച്ച് നടത്തി.
The Legislature has passed the Private Universities Bill which will open the door to private universities in the state's higher education sector
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 2 days ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 2 days ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 2 days ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 2 days ago
നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 2 days ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• 2 days ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• 2 days ago
ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• 2 days ago
ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 2 days ago
തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
uae
• 2 days ago
ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
uae
• 2 days ago
തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം
Kerala
• 2 days ago
അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി
Football
• 2 days ago
പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി
Kerala
• 2 days ago
അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്
Football
• 2 days ago
തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം
National
• 2 days ago
'ഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍
Kerala
• 3 days ago
മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ
Kerala
• 2 days ago
2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ
Football
• 2 days ago
സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്
National
• 2 days ago