
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നു; ബിൽ പാസാക്കി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽതുറക്കുന്ന സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭ പാസാക്കി. പത്തു വർഷം മുമ്പ് സ്വകാര്യ സർവകലാശാല എന്ന ആശയത്തിനെതിരേ എതിർപ്പുന്നയിക്കുകയും സമരം നടത്തുകയും ചെയ്ത ഇടതുപക്ഷത്തിന്റെ, നയവ്യതിയാനം വ്യക്തമാക്കുന്ന ബിൽ ഇന്നലെ ശബ്ദവോട്ടോടു കൂടിയാണ് പാസാക്കിയത്. സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവ് സംസ്ഥാനത്തെ പൊതു സർവകലാശാലകളുടെ ഭാവി പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും, ഫീസ് ഘടന, സംവരണം, പ്രവേശന മാനദണ്ഡം തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തതകളിൽ വിമർശനവും ഉന്നയിച്ച പ്രതിപക്ഷം ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ല എന്നു വ്യക്തമാക്കി.
സ്വകാര്യ സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതുസർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ബിൽ അവതരിപ്പിച്ചു ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. ബിൽ നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.സാമ്പത്തിക, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സർക്കാർ നിർദേശിക്കുന്ന ഫീസ് ഇളവും സ്‌കോളർഷിപ്പും നൽകണമെന്ന പ്രതിപക്ഷത്തിന്റെ പ്രധാന ഭേദഗതി നിർദേശം വോട്ടിനിട്ട് തള്ളി.
25 കോടി രൂപ കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുകയും കുറഞ്ഞത് 10 ഏക്കർ ഭൂമി കൈവശമുള്ളവരുമായ സ്‌പോൺസറിങ് ഏജൻസിക്ക് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതു പ്രകാരം വിദ്യാഭ്യാസ മേഖലയിൽ അനുഭവ പരിചയമുള്ള ഏജൻസിക്ക് സ്വകാര്യ സർവകലാശാലയ്ക്കു വേണ്ടി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ വിദഗ്ധ സമിതി വിലയിരുത്തിയാകും തീരുമാനമെടുക്കുക.
വിദഗ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന അക്കാദമിഷ്യൻ, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗൺസിലിന്റെ നോമിനി, ആസൂത്രണ ബോർഡിന്റെ നേമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്ക് സംവരണം ചെയ്യുമെന്നും വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥ നിയമ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലും സമാന വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന മറുപടിയാണ് മന്ത്രി നൽകിയത്. മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ തത്വം പാലിക്കപ്പെടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണ്. സർക്കാരിന് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഫീസിലും പ്രവേശനത്തിലും പൂർണ അധികാരം സ്വകാര്യ സർവകാലാശാലകൾക്ക് തന്നെയാകുമെന്ന് വ്യക്തമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷം തിങ്കളാഴ്ച ബിൽ വീണ്ടും പരിഗണനയ്‌ക്കെടുത്തപ്പോഴും രൂക്ഷമായ വാദപ്രതിവാദമാണ് സഭയിൽ അരങ്ങേറിയത്. പിന്നീട് സമയപരിമിതിയെ തുടർന്നു തുടർനടപടികൾ ഇന്നലത്തേക്ക് മാറ്റുകയും ബിൽ പാസാക്കുകയുമായിരുന്നു. ബില്ലിനെതിരേ ശക്തമായ പ്രതിഷേധമുയർത്തി സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്എഫ് ഇന്നലെ നിയമസഭയിലേക്ക് മാർച്ച് നടത്തി.
The Legislature has passed the Private Universities Bill which will open the door to private universities in the state's higher education sector
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• a day ago
പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• a day ago
മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി
Saudi-arabia
• a day ago
ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്
Cricket
• a day ago
ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി
Kerala
• a day ago
ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ്
Cricket
• a day ago
വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ
National
• a day ago
ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം
Football
• a day ago
അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി
Cricket
• a day ago
കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Kerala
• a day ago
സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
Cricket
• a day ago
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ
Saudi-arabia
• a day ago
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി
National
• a day ago
ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
Kerala
• a day ago
1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?
National
• a day ago
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• a day ago
ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി
uae
• a day ago
'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍
International
• a day ago
റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര്‍ അറസ്റ്റില്‍, 249 പേരെ നാടുകടത്തി
Kuwait
• a day ago
ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ
National
• a day ago