HOME
DETAILS

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ

  
March 27, 2025 | 2:41 PM

Newborns Body Found in Idukki Estate Jharkhand Couple Arrested

ഇടുക്കി: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. നായ്ക്കൾ കടിച്ചു വലിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് മൂന്ന് മണിയോടെ ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളായിരുന്നു മൃതദേഹം കണ്ടത്. കുഞ്ഞ് ജനിച്ച ഉടനെ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം. 

ദമ്പതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലിസ് അറിയിച്ചു. വൈകീട്ട് ഏലത്തോട്ടത്തിൽ നായ്ക്കൾ എന്തോ കടിച്ചു വലിക്കുന്നത് കണ്ട തൊഴിലാളികള്‍ നായ്ക്കളെ ഓടിച്ച് വിട്ടതിന് ശേഷം പരിശോധിച്ചപ്പോഴായിരുന്നു മൃതദേഹം കണ്ടത്. പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തൊഴിലാളികൾ ഉടന്‍ തന്നെ രാജാക്കാട് പൊലിസില്‍ വിവരമറിയിച്ചു.

സംഭവത്തിൽ പൂനം സോറൻ എന്ന യുവതിയും രണ്ടാം ഭർത്താവ് മോത്തിലാലും പൊലിസ് കസ്റ്റഡിയിലാണ്. സോറന്റെ ആദ്യ ഭർത്താവ് ഏഴ് മാസം മുമ്പാണ് മരണമടഞ്ഞത്. ഇവർ ഡിസംബർ മാസത്തിൽ രണ്ടാം വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച സോറൻ പ്രസവിച്ചെങ്കിലും, ജനിച്ച കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. അതിനാൽ ഉടൻ തന്നെ കുഞ്ഞിനെ കുഴിച്ചിട്ടതായിരിക്കാമെന്നാണ് പൊലിസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പൊലിസ് അറിയിച്ചു.

In a shocking incident, the body of a newborn baby was discovered in the Khalanapara Aarmanapara Estate in Idukki. The remains, found in a disfigured state after being mauled by dogs, were spotted by laborers who arrived to install a water pipeline. Police have arrested a migrant couple from Jharkhand in connection with the case. Preliminary investigations suggest the child was buried shortly after birth. Further details are awaited as the investigation continues.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  3 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  3 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  4 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  4 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  4 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  4 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  4 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  4 days ago