ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ
ആലപ്പുഴ: ജില്ലാ വെറ്റിനറി ഓഫീസർ ആയി വ്യാജവേഷം അണിഞ്ഞ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒരു കർഷകനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതി റിമാൻഡിൽ. തട്ടിപ്പ് ശ്രമത്തിൽ ഗൂഗിൾ പേ വഴി പണം കൈപ്പറ്റാൻ ശ്രമിച്ച കോട്ടയം കുറിച്ചി വെട്ടിക്കാട് വീട്ടിൽ മധുസൂദനൻ നായർ (57) എന്നയാളെ ജില്ലാ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ റിമാൻഡ് ചെയ്തു.
പക്ഷിപ്പനി പ്രതിരോധ നടപടികളിൽ കള്ളിംഗ് നടത്തിയതിനുള്ള നഷ്ടപരിഹാരമായി 1,84,000 അനുവദിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കായി പണം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതി കർഷകനുമായി ബന്ധപ്പെടുന്നത്.
കർഷകനിൽ സംശയം തോന്നിയതിനെ തുടർന്ന് കടക്കരപ്പള്ളി വെറ്റിനറി ഡിസ്പെൻസറിയിലെ വെറ്റിനറി സർജനെ വിവരം അറിയിക്കുകയും കോളിന്റെ വോയ്സ് റെക്കോർഡിംഗ് കൈമാറുകയും ചെയ്തു. തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അറിയിപ്പിനെ തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
ചങ്ങനാശ്ശേരി സ്വദേശിയായ മരിച്ചയാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. അന്വേഷണം തുടരുന്നതിനിടെ ഇയാൾ ഇതിനകം തന്നെ കോട്ടയം ജില്ലാ ജയിലിൽ മറ്റൊരു സമാന കേസിൽ തടവിൽ കഴിയുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ കേസിലെ മറ്റൊരു പ്രതിയായ റെന്നി മാത്യുവിനെ നേരത്തെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
A man was remanded for attempting to extort money from a farmer by impersonating the district veterinary officer. The accused, identified as Madhusoodanan Nair (57) from Kottayam, allegedly demanded money via Google Pay in exchange for processing bird flu compensation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."