HOME
DETAILS

മ്യാൻമർ ഭൂകമ്പം; ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ

  
Web Desk
March 28 2025 | 17:03 PM

Myanmar earthquake US Geological Survey says thousands of deaths possible

യാങ്കൂൺ: മ്യാൻമാറിൽ നടന്ന അതിശക്തമായ ഭൂചലനത്തിൽ 144 പേർ കൊല്ലപ്പെടുകയും 730 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ സൈനിക സർക്കാർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, ഭൂചലനത്തിൽ ആയിരക്കണക്കിന് പേർ മരിച്ചിരിക്കാമെന്ന പ്രവചനം യുഎസ് ജിയോളജിക്കൽ സർവേ (USGS) പുറത്തുവിട്ടു.

മ്യാൻമറിലെ ഭരണകൂട മേധാവി മിൻ ഓങ് ഫ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ച് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. ആറ് പ്രവിശ്യകളിലും തായ്‌ലൻഡിലെ തലസ്ഥാനം ബാങ്കോക്കിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വ്യക്തതയില്ലെങ്കിലും, സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വീടുകളും റോഡുകളും തകർന്നതും നിരവധി പേർ കുടുങ്ങിയതുമാണ് കാണുന്നത്.

ശക്തമായ ഭൂചലനത്തിൽ മ്യാൻമറിലും തായ്‌ലൻഡിലും കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സംഘങ്ങൾ അറിയിക്കുന്നു. ബാങ്കോക്കിൽ മെട്രോ, റെയിൽ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തായ്‌ലൻഡ് പ്രധാനമന്ത്രി പേടോങ്‌ടാൺ ഷിനാവത്ര ഫൂക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം റദ്ദാക്കിയ ശേഷമാണ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-നാണ് മധ്യ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ പ്രധാന ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ 6.8 തീവ്രതയുള്ള അനുബന്ധ ചലനവും ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിൽവുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടിൽ പറയുന്നു.

A powerful earthquake in Myanmar has resulted in 144 deaths and 730 injuries, according to the country's military government. The US Geological Survey (USGS) predicts that the actual death toll could be in the thousands. The Myanmar military leader has declared a state of emergency in six regions and requested international aid. The earthquake, measuring 7.7 in magnitude, struck near Sagaing, followed by a 6.8 aftershock. Rescue operations are ongoing as reports indicate widespread destruction.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  4 days ago
No Image

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

Weather
  •  4 days ago
No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  4 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Kerala
  •  4 days ago
No Image

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

uae
  •  4 days ago
No Image

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി

uae
  •  4 days ago
No Image

നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

National
  •  4 days ago
No Image

തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ് 

International
  •  4 days ago
No Image

അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ

Kerala
  •  4 days ago
No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  4 days ago