HOME
DETAILS

മ്യാൻമർ ഭൂകമ്പം; ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ

  
Web Desk
March 28 2025 | 17:03 PM

Myanmar earthquake US Geological Survey says thousands of deaths possible

യാങ്കൂൺ: മ്യാൻമാറിൽ നടന്ന അതിശക്തമായ ഭൂചലനത്തിൽ 144 പേർ കൊല്ലപ്പെടുകയും 730 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ സൈനിക സർക്കാർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, ഭൂചലനത്തിൽ ആയിരക്കണക്കിന് പേർ മരിച്ചിരിക്കാമെന്ന പ്രവചനം യുഎസ് ജിയോളജിക്കൽ സർവേ (USGS) പുറത്തുവിട്ടു.

മ്യാൻമറിലെ ഭരണകൂട മേധാവി മിൻ ഓങ് ഫ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ച് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. ആറ് പ്രവിശ്യകളിലും തായ്‌ലൻഡിലെ തലസ്ഥാനം ബാങ്കോക്കിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വ്യക്തതയില്ലെങ്കിലും, സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വീടുകളും റോഡുകളും തകർന്നതും നിരവധി പേർ കുടുങ്ങിയതുമാണ് കാണുന്നത്.

ശക്തമായ ഭൂചലനത്തിൽ മ്യാൻമറിലും തായ്‌ലൻഡിലും കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സംഘങ്ങൾ അറിയിക്കുന്നു. ബാങ്കോക്കിൽ മെട്രോ, റെയിൽ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തായ്‌ലൻഡ് പ്രധാനമന്ത്രി പേടോങ്‌ടാൺ ഷിനാവത്ര ഫൂക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം റദ്ദാക്കിയ ശേഷമാണ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-നാണ് മധ്യ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ പ്രധാന ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ 6.8 തീവ്രതയുള്ള അനുബന്ധ ചലനവും ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിൽവുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടിൽ പറയുന്നു.

A powerful earthquake in Myanmar has resulted in 144 deaths and 730 injuries, according to the country's military government. The US Geological Survey (USGS) predicts that the actual death toll could be in the thousands. The Myanmar military leader has declared a state of emergency in six regions and requested international aid. The earthquake, measuring 7.7 in magnitude, struck near Sagaing, followed by a 6.8 aftershock. Rescue operations are ongoing as reports indicate widespread destruction.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago