ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
ഡൽഹി: ഇന്ത്യൻ അതിര്‍ത്തിയില്‍ പാകിസ്ഥാൻ തുടരുന്ന ആക്രമണങ്ങൾക്കെതിരെ കര്‍ശന മുന്‍കരുതലുകളുമായി കേന്ദ്രം. ഡല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ അവധികളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥരും ജോലി സ്ഥലത്ത് ഹാജരാകണമെന്ന് നിർദേശിച്ചതോടെ അതീവ ജാഗ്രതയിലാണ്.
സുരക്ഷാകാരണങ്ങളാൽ, ഏത് അത്യാഹിതാവസ്ഥയും നേരിടാൻ കഴിയുന്ന വിധത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. എല്ലാ വകുപ്പുകളിലുമുള്ള ജീവനക്കാരെ യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാനും, അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും കർശന നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, പാകിസ്ഥാന്റെ വ്യാപകമായ ആക്രമണശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ആകാശത്തേക്ക് പറന്നുയർന്നു. പാകിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളുമാണ്.
പാകിസ്ഥാന്റെ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ മൂന്ന് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചു തകർത്തുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ എട്ടോളം മിസൈലുകൾ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തത് വലിയ വിജയം കൂടിയാണ്.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സെക്യൂരിറ്റി ഏജൻസികളും കനത്ത ജാഗ്രത പാലിക്കുകയാണ്. പ്രധാന നഗരങ്ങളിൽ സൈനിക സാന്നിധ്യവും രഹസ്യാന്വേഷണ നിരീക്ഷണവും ശക്തമാക്കി.
Amid escalating tensions and ongoing attacks along the India-Pakistan border, Delhi government cancels all leaves for employees and issues high alert, urging full preparedness to face any emergency situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."