HOME
DETAILS

പാര്‍ലമെന്റിലും എമ്പുരാന്‍; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍

  
Web Desk
April 01 2025 | 04:04 AM

Empuraan Movie Sparks Controversy in Parliament

ന്യൂഡല്‍ഹി: എമ്പുരാന്‍ വിഷയം പാര്‍ലമെന്റിലേക്ക്.  രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയും ലോക്‌സഭയില്‍ ഹൈബി ഈഡനുമാണ് നോട്ടിസ് നല്‍കിയത്. 

രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്നും മൗലികാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി അടിയന്തര പ്രമേയ നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് നോട്ടിസില്‍ ആവശ്യപ്പെട്ടു.

എമ്പുരാനെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും രാജ്യത്ത് ജനങ്ങള്‍ എന്ത് കാണണമെന്ന് തങ്ങള്‍ നിശ്ചയിക്കുമെന്ന നിലപാടാണ് അവരുടേതെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ഥ്യവും കേരളത്തെ വിഭാഗീയതയുണ്ടാക്കി അധികാരം പിടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുമാണ് സിനിമയില്‍ തുറന്നുകാട്ടുന്നത്. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരായ ബി.ജെ.പി-സംഘ്പരിവാര്‍ നീക്കത്തെ അനുവദിച്ചുകൊടുക്കാനാവില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സംഘ്പരിവാര്‍ വിദ്വേഷപ്രചാരണത്തില്‍ സിനിമക്ക് പിന്തുണയുമായി തുടക്കം മുതല്‍ ജോണ്‍ ബ്രിട്ടാസ് എം.പി പിന്തുണയുമായെത്തിയിരുന്നു. നേരത്തെ രൂക്ഷമായ രീതിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. 

സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണെന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. രണ്ടായിരത്തോളം മുസ്ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്‌ളൂ വന്നാണ് മരിച്ചതെന്ന് ആര്‍ക്കും പറയാന്‍ ആവില്ലല്ലോ എന്നും അദ്ദേഹം പോസ്റ്റില്‍ തുറന്നടിച്ചു. 

വിവാദങ്ങള്‍ ഒരുവഴിക്ക് കൊഴുക്കുമ്പോള്‍ റിലീസ് ചെയ്ത് അഞ്ച് ദിവസമാകുമ്പോഴേക്ക് 200 കോടി ക്ലബില്‍ കടന്നിരിക്കുകയാണ് എമ്പുരാന്‍. 200 കോടിയെന്ന കടമ്പ എമ്പുരാന്‍ മറികടന്നുവെന്ന് മോഹന്‍ലാലും പൃഥ്വിരാജും തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സിനിമ പുറത്തു വന്നതിന് പിന്നാലെ കടുത്ത സംഘ്പരിവാര്‍ പ്രചാരണമാണ് സിനിമക്കെതിരെ നടന്നത്. ഗുജറാത്ത് വംശഹത്യക്ക് സമാനമായ രംഗങ്ങള്‍ ചിത്രീകരിച്ച സിനിമ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ചെയ്തികള്‍ തുറന്ന് കാട്ടുന്നത് കൂടിയായിരുന്നു. സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം കടുപ്പിച്ചതോടെ സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പാകും ഇനി വരും ദിവസങ്ങളില്‍ തിയറ്ററിലെത്തുക. റീസെന്‍സറില്‍ സിനിമയിലെ 17 ഇടത്താണ് വെട്ടിത്തിരുത്തല്‍ നടത്തിയത്. പ്രധാന വില്ലന്റെ പേര് 'ബജ്‌റംഗി' എന്നത് 'ബല്‍രാജ്' എന്നാക്കി മാറ്റിയിട്ടുണ്ട്. 18 ഇടങ്ങളിലും പേരുമാറ്റി ഡബ്ബ് ചെയ്തു.

 ഗര്‍ഭിണിയായ സ്ത്രീയെ അക്രമികള്‍ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പെടെ ഗുജറാത്ത് വംശഹത്യയെ പ്രതിധ്വനിപ്പിക്കുന്ന ചില ദൃശ്യങ്ങളും ഒഴിവാക്കി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  17 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  17 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  17 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  18 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  18 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  19 hours ago