HOME
DETAILS

ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  
April 04 2025 | 15:04 PM

Mother sexual assualt in front of her children on a bus Three people including the driver and conductor arrested

ബെംഗളൂരു: കര്‍ണാടകയിലെ ദാവണഗറെയിൽ ഉണ്ടായ അതിക്രൂരമായ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസിൽ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബസിലെ ഡ്രൈവർ പ്രകാശ് മഡിവാലറ, കണ്ടക്ടർ സുരേഷ്, സഹായി രാജശേഖർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാള്‍ക്കെതിരെ മുമ്പ് ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സ്ത്രീ ദാവണഗരെയിലെ പ്രശസ്തമായ ഉച്ചാങ്കി ദുർഗാ ക്ഷേത്രം സന്ദർശിച്ചതിന് ശേഷം കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരു ന്നു. രാത്രി സമയത്തെ അവസാന ബസ്സിൽ അവർ യാത്ര ചെയ്‌തു. ബസിൽ ഏഴോ എട്ടോ യാത്രക്കാർ മാത്രമായിരുന്നു. മറ്റ് യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെയാണ് മൂന്ന് പ്രതികളും ചേർന്ന് ക്രൂരത കാണിച്ചത്.

കുട്ടികളുടെ വായിൽ തുണി തിരുകി മൂടിക്കെട്ടിയശേഷമാണ് അമ്മയെ ബലാത്സംഗം ചെയ്തത്. ബസ് നിര്‍ത്തിയിട്ട് പ്രതികൾ അക്രമം തുടരുമ്പോള്‍, വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.

ഇതേക്കുറിച്ച് പരാതിപ്പെടാനെത്തിയപ്പോൾ ആദ്യം പൊലീസ് കേസ് എടുക്കാൻ മടികാട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. സ്ത്രീയുടെ ഒപ്പ് വെളള കടലാസിൽ എഴുതി വാങ്ങിയെന്നും, പൊലീസ് 2000 രൂപ നൽകുകയും കീറിയ വസ്ത്രങ്ങൾക്ക് പകരം പുതിയത് വാങ്ങാൻ പറഞ്ഞുവെന്നും പരാതിയുണ്ട്. “സംഭവം പുറത്തറിഞ്ഞാൽ പ്രശ്‌നമാകാം, മുന്നോട്ട് ജീവിക്കാൻ പ്രയാസമാകും” എന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം എന്നും സ്ത്രീ പറഞ്ഞു.

 കുട്ടികളോടൊപ്പം ക്ഷേത്ര പരിസരത്ത് ദിവസങ്ങളോളം കഴിയുന്ന സ്ത്രീയെ പ്രാദേശിക ദളിത് നേതാക്കൾ ശ്രദ്ധിക്കുകയായിരുന്നു. അവരാണ് വിജയനഗര എസ്‌പിയെ നേരിട്ട് സമീപിച്ച് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

സംഭവം സംസ്ഥാനത്താകെ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. പീഡനത്തിനിരയായ സ്ത്രീക്കും കുട്ടികൾക്കും താത്കാലിക സംരക്ഷണവും കൗൺസിലിങും നൽകാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago