HOME
DETAILS

തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

  
Web Desk
April 06, 2025 | 3:31 AM

Ants in the festering wound allegations against the taluk hospital

 

താലൂക്ക് ആശുപത്രിയിൽ നിന്ന് തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകളെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണം. റാന്നി ബ്ലോക്കുപടി മൂഴിക്കൽ സ്വദേശി സുനിൽ ഏബ്രഹാമിന്റെ (52) നെറ്റിയിലെ മുറിവിൽ തുന്നലിട്ട ശേഷമാണ് ഉറുമ്പുകളെ കണ്ടത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി മുറിവ് അഴിച്ചു  ഉറുമ്പുകളെ നീക്കം ചെയ്ത് വീണ്ടും തുന്നലിടേണ്ടി വന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്ന് സുനിൽ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 7 മണിക്ക് വാഹനം ഓടിക്കുന്നതിനിടെ രക്തസമ്മർദം കുറഞ്ഞ് സ്റ്റിയറിങ്ങിൽ ഇടിച്ചാണ് സുനിലിന്റെ നെറ്റിയിൽ മുറിവുണ്ടായത്. ഇതുവഴി വന്നവർ ആശുപത്രിയിൽ എത്തിച്ചപ്പോൾ 5 തുന്നലിട്ട് മരുന്ന് വച്ച് വിട്ടു. എന്നാൽ, വീട്ടിലെത്തിയപ്പോൾ മുറിവിൽ അസഹ്യ വേദന അനുഭവപ്പെട്ടതിനാൽ രാത്രി 10:30ഓടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി. സ്കാനിങ്ങിൽ മുറിവിൽ ഉറുമ്പുകളെ കണ്ടതായി സുനിൽ പറഞ്ഞു. 

അടുത്ത ദിവസം താലൂക്ക് ആശുപത്രിയിൽ ഇഎൻടി ഡോക്ടറെ കാണാൻ എത്തിയെങ്കിലും സൂപ്രണ്ടിനെ കാണാനായില്ല. ചുമതലയുള്ള ഡോക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷണം തുടങ്ങിയെന്നും സൂപ്രണ്ട് ലിൻഡ ജേക്കബ് വ്യക്തമാക്കി. മുറിവിൽ ഉറുമ്പുകളുണ്ടായിരുന്നത് മറച്ചുവച്ച് ജനറൽ ആശുപത്രി ഡോക്ടർമാർ ‘ഏതോ വസ്തു’ എന്ന് രേഖപ്പെടുത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് അഡിഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്ന് അറിയിച്ചു.

English Summary: A serious allegation of negligence has been raised against Ranni Taluk Hospital after ants were found in the stitched wound of Sunil Abraham (52), a resident of Moozhikkal, Blockupadi, Ranni. The incident occurred after Sunil sought treatment for a forehead injury sustained in a vehicle accident caused by low blood pressure on a Sunday evening. Initially treated with five stitches at Ranni Taluk Hospital, he later experienced severe pain and visited Pathanamthitta General Hospital, where ants were discovered in the wound during a scan. The stitches were removed, the ants cleared, and the wound re-stitched.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  4 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  4 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  4 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  4 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  4 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  4 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  4 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  4 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  4 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  4 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  4 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  4 days ago