HOME
DETAILS

'മതിയായ ആലോചനയില്ലാതെ പിന്തുണച്ചു, ക്രിസ്ത്യന്‍ താല്‍പ്പര്യങ്ങളെയും ഹനിക്കും'; വഖ്ഫ് നിയമത്തില്‍ സഭാ നേതൃത്വത്തിനെതിരേ തുറന്ന കത്തെഴുതി മുതിര്‍ന്ന നേതാക്കള്‍

  
April 09 2025 | 00:04 AM

A group of senior leaders written an open letter against CBCI over support of Waqf Act

ന്യൂഡല്‍ഹി: മുസ് ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ വഴിയൊരുക്കുന്നവിധത്തില്‍ വഖ്ഫ് നിയമം ഭേദഗതിചെയ്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച ഇന്ത്യന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സി(സി.ബി.സി.ഐ)നെതിരേ തുറന്ന കത്തെഴുതി ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍. വഖ്ഫ് നിയമത്തെ പിന്തുണച്ച സി.ബി.സി.ഐയുടെ നടപടി പരിഷ്‌കരണത്തിന്റെ മറവില്‍ ഭരണകൂടത്തിന് കടന്നുകയറാന്‍ അവസരംനല്‍കുമെന്ന് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ ചൂണ്ടിക്കാട്ടി. സഭയുടെ നിലപാടില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അത് പുനപ്പരിശോധിക്കണമെന്നും ചൊവ്വാഴ്ച ഇറക്കിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.

വിവിധ ഘടകങ്ങളുള്ളതും തികച്ചും പ്രാദേശികവുമായ സംഭവമാണ് മുനമ്പത്തേതെന്നും അതിന്റെ പേരില്‍ ദേശീയതലത്തിലുള്ള ഒരു നിയമ നിര്‍മാണത്തെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുനമ്പത്തെ നൂറുകണക്കിന് പേരുടെ ആശങ്ക വലിയ വിഷയം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരുമതവിഭാഗത്തിന്റെ സ്വത്തുക്കളെയാകെ ബാധിക്കുന്ന വിധത്തിലുള്ള നിയമംകൊണ്ടുവരാനുള്ള നീക്കത്തെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു. മുനമ്പത്തേത് ഇതിനകം കോടതിയുടെ പരിഗണനയിലുള്ള കേസാണെന്ന കാര്യവും രണ്ടുപേജുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.

നിയമനിര്‍മ്മാണത്തിനെതിരേ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നുള്‍പ്പെടെ ഉയര്‍ന്ന ആശങ്കയും എതിര്‍പ്പും പരിഗണിക്കണമായിരുന്നു. ഒരു മതന്യൂനപക്ഷത്തിന്റെ സ്ഥാപനപരമായ കാര്യങ്ങളുടെ സ്വയംഭരണത്തെ പുതിയ നിയമം ലംഘിക്കുന്നുവെന്നത് തികച്ചും ആശങ്കയ്ക്ക് വകയുണ്ട്. അടിയന്തരമോ പ്രാദേശികമോ ആയ ഉത്കണ്ഠകളാല്‍ രൂപപ്പെടുന്ന പ്രതികരണങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാല താല്‍പ്പര്യങ്ങളെയും ഹനിക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് തിരിച്ചറിയണമെന്ന് കത്ത് ഓര്‍മിപ്പിച്ചു. മുസ്ലിംകളുടെ കാര്യത്തില്‍ ഭരണകൂട ഇടപെടല്‍ സാധ്യമാക്കുന്ന നടപടിയെ പിന്തുണയ്ക്കുന്നത്, ഭാവിയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് മേലും സമാന കടന്നുകയറ്റത്തിന് വഴിയൊരുക്കും. സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ തന്നെ ഭരണകൂടത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കും വിധേയമാകുന്ന സന്ദര്‍ഭമാണിത്. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വിവേചനവും കൂടിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. ഇത്തരമൊരുഘട്ടത്തില്‍ ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും വിശാലമായ തത്വങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാം ജാഗ്രത പാലിക്കണം. പൗരന്മാരെന്ന നിലയില്‍, എല്ലാ മത സമൂഹങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സ്വാതന്ത്ര്യത്തിന് ഭീഷണിനേരിടുന്ന വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതും നമ്മുടെ ഭരണഘടനാപരമായ കടമയാണ്. വഖ്ഫ് ഭേഗതി പോലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങളില്‍ പൊതു പ്രസ്താവനകള്‍ പുറപ്പെടുവിക്കുംമുമ്പ് സി.ബി.സി.ഐ ആഴത്തിലുള്ള കൂടിയാലോചനയില്‍ ഏര്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്ത് ചൂണ്ടിക്കാട്ടി.

അഡ്വ. സൂസന്‍ എബ്രഹാം (മനുഷ്യാവകാശ പ്രവര്‍ത്തക), അലന്‍ ബ്രൂക്‌സ് (അസമിലെ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍), ജോണ്‍ ദയാല്‍ (ദേശീയോദ്ഗ്രഥനസമിതി മുന്‍ അംഗം), ബ്രിനെല്‍ ഡിസൂസ (അക്കാദമിക് വിദഗ്ധന്‍), 
ഡൊറോത്തി ഫെര്‍ണാണ്ടസ് (ഫോറം ഓഫ് റിലീജിയസ് ഫോര്‍ ജസ്റ്റിസ് & പീസ് മുന്‍ ദേശീയ കണ്‍വീനര്‍), വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് (ഡയറക്ടര്‍, നോര്‍ത്ത് ഈസ്റ്റേണ്‍ സോഷ്യല്‍ റിസര്‍ച്ച് സെന്റര്‍ ഗുവാഹത്തി), ആസ്ട്രിഡ് ലോബോ ഗാജിവാല (സെക്രട്ടറി, എക്ലേസിയ ഓഫ് വിമന്‍ ഇന്‍ ഏഷ്യ), ഫ്രേസര്‍ മസ്‌കരേനസ് (മുന്‍ പ്രിന്‍സിപ്പല്‍, സെന്റ് സേവ്യേഴ്‌സ് കോളേജ് മുംബൈ), എ.സി മൈക്കല്‍ (മുന്‍ അംഗം ഡല്‍ഹി ന്യൂനപക്ഷകമ്മിഷന്‍), സിസ്റ്റര്‍ എല്‍സ മുട്ടത്ത് (സി.ആര്‍.ഐ. ദേശീയ സെക്രട്ടറി), പ്രകാശ് ലൂയിസ് (പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ റൂറല്‍ അവേക്കണിംഗ് & മെലുക്കോ ആന്ധ്രപ്രദേശ്), സെഡ്രിക് പ്രകാശ് (ആക്ടിവിസ്റ്റ്, അഹമ്മദാബാദ്), സിസ്റ്റര്‍ ലിസ പൈറസ് (ഗോവ) എന്നിവരാണ് കത്തില്‍ ഒപ്പുവച്ചത്.

A group of senior leaders written an open letter against CBCI over support of Waqf Act



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുക്കൾക്ക് ആധാർ, പുതുക്കിയില്ലെങ്കിൽ അസാധു; നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ഐ.ടി മിഷൻ

Kerala
  •  a day ago
No Image

ബീമാപള്ളി വെടിവയ്പിന് പിന്നിലാര്? 16 വർഷങ്ങൾക്ക് ശേഷവും നീതി കിട്ടാതെ ഇരകൾ

Kerala
  •  a day ago
No Image

തൃശൂരിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുത്ത സംഭവം: പള്ളിയുടെ വസ്തുവകകൾ തിരിച്ചുനൽകാമെന്ന ഉറപ്പും ലംഘിച്ചു, തട്ടിപ്പ് വൻ ആസൂത്രണത്തോടെ, വെട്ടിലായി നേതൃത്വം

Kerala
  •  a day ago
No Image

റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ

International
  •  a day ago
No Image

Israel War on Gaza Live| വെടിനിർത്തൽ ധാരണ ആകാനിരിക്കെ ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു, ഗസ്സയിൽ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂർ

latest
  •  a day ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  a day ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  a day ago