HOME
DETAILS

ലൈംഗിക പീഡന ആരോപണം വ്യാജമെന്ന് പരാതിക്കാരി; ഏഴ് വർഷത്തിന് ശേഷം സത്യം പുറത്ത് വന്ന ആശ്വാസത്തിൽ ജോമോൻ

  
Web Desk
April 20, 2025 | 2:10 AM

False Sexual Assault Allegation Exposed Jomon Finds Relief After Seven Years as Truth Emerges

 

കോട്ടയം: ചെയ്യാത്ത തെറ്റിന്റെ പാപഭാരം ഏഴ് വർഷം പേറിയ കോട്ടയം മധുരവേലി സ്വദേശിയും പാരാമെഡിക്കൽ അധ്യാപകനുമായ സി ഡി ജോമോന് (48) ഒടുവിൽ നീതി ലഭിച്ചു. ജോമോനെതിരെ സ്വന്തം വിദ്യാർഥിനി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം വ്യാജമായിരുന്നുവെന്ന് പരാതിക്കാരി തന്നെ കോടതിയിൽ കുറ്റസമ്മതം നടത്തി. സത്യം വെളിച്ചത്തുവന്നതിന്റെ ആശ്വാസത്തിലാണ് ജോമോനും കുടുംബവും. ഇത്തവണത്തെ ഈസ്റ്റർ അദ്ദേഹത്തിന് കഷ്ടപ്പാടുകളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ്.

2017 ഡിസംബറിലാണ് ജോമോന്റെ ജീവിതം തലകീഴായി മറിഞ്ഞത്. കടുത്തുരുത്തിക്ക് സമീപം കുറുപ്പന്തറയിൽ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവന്ന ജോമോനെതിരെ, അവിടെ പഠിച്ചിരുന്ന വിദ്യാർഥിനി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. രാത്രി അപ്രതീക്ഷിതമായി പൊലീസ് വീട്ടിലെത്തി, ഭാര്യയുടെയും രണ്ട് കുട്ടികളുടെയും മുന്നിൽവെച്ച് വിലങ്ങുമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. “അന്ന് അത്താഴം കഴിക്കവേയായിരുന്നു പൊലീസ് എത്തിയത്. അറിയാത്ത കുറ്റത്തിന് കുറ്റവാളിയെപ്പോലെ എല്ലാവരുടെയും മുന്നിലൂടെ നടത്തിക്കൊണ്ടുപോയി,” ജോമോൻ ഓർക്കുന്നു.

പരാതിക്കാരി ആരോപിച്ചത്, മംഗള എക്സ്പ്രസ് ട്രെയിനിലും കോളേജ് ഓഫീസ് മുറിയിലും ജോമോൻ തന്നെ പീഡിപ്പിച്ചുവെന്നാണ്. വിവരം പുറത്തുപറഞ്ഞാൽ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും, രണ്ട് ദിവസത്തിനകം ജോമോനെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു മാസത്തെ റിമാൻഡിന് ശേഷം ജാമ്യം ലഭിച്ചു. പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്യുകയും സീൽ ചെയ്യുകയും ചെയ്തു.

2017-ൽ എന്റെ സ്ഥാപനത്തിലെ വിദ്യാർഥികളെ മഹാരാഷ്ട്രയിലെ ആശുപത്രികളിൽ പരിശീലനത്തിനായി അയച്ചിരുന്നു. പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ഉടനാണ് വിദ്യാർഥിനി പരാതി നൽകിയത്, ജോമോൻ വിശദീകരിച്ചു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയ കേസ് കോവിഡ് മൂലം വൈകുകയും ചെയ്തു.

2025 ജനുവരിയിലാണ് പരാതിക്കാരി, തന്റെ കാമുകന്റെ നിർദേശപ്രകാരമാണ് വ്യാജ പരാതി നൽകിയതെന്ന് സഹപാഠികൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ജനുവരി 31-ന് കോടതിയിൽ ഇത് സമ്മതിച്ചതിനെ തുടർന്ന് ജോമോനെ കുറ്റവിമുക്തനാക്കി. മൂന്ന് ആഴ്ച മുമ്പ് മധുരവേലിയിലെ സെന്റ് അൽഫോൺസ സിറോ മലബാർ പള്ളിയിൽ നടന്ന ധ്യാനത്തിനിടെ, പെൺകുട്ടി ജോമോനോട് ക്ഷമ ചോദിച്ചു.

ആ പെൺകുട്ടിയെ അവളുടെ കാമുകൻ വഞ്ചിച്ചു. വെള്ളക്കടലാസിൽ ഒപ്പിടാൻ പറഞ്ഞ് വ്യാജ പരാതി പൊലീസിൽ നൽകി. പരാതിക്ക് മുമ്പ് എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നു, പക്ഷേ ഞാൻ വഴങ്ങിയില്ല,” ജോമോൻ പറഞ്ഞു. “കർത്താവ് ക്ഷമിച്ച പോലെ ഞാനും ക്ഷമിക്കാൻ തീരുമാനിച്ചു,” ജോമോൻ പറ‍ഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  12 minutes ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  40 minutes ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  an hour ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  an hour ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  an hour ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  2 hours ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  2 hours ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  3 hours ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  3 hours ago