HOME
DETAILS

ലൈംഗിക പീഡന ആരോപണം വ്യാജമെന്ന് പരാതിക്കാരി; ഏഴ് വർഷത്തിന് ശേഷം സത്യം പുറത്ത് വന്ന ആശ്വാസത്തിൽ ജോമോൻ

  
Web Desk
April 20, 2025 | 2:10 AM

False Sexual Assault Allegation Exposed Jomon Finds Relief After Seven Years as Truth Emerges

 

കോട്ടയം: ചെയ്യാത്ത തെറ്റിന്റെ പാപഭാരം ഏഴ് വർഷം പേറിയ കോട്ടയം മധുരവേലി സ്വദേശിയും പാരാമെഡിക്കൽ അധ്യാപകനുമായ സി ഡി ജോമോന് (48) ഒടുവിൽ നീതി ലഭിച്ചു. ജോമോനെതിരെ സ്വന്തം വിദ്യാർഥിനി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം വ്യാജമായിരുന്നുവെന്ന് പരാതിക്കാരി തന്നെ കോടതിയിൽ കുറ്റസമ്മതം നടത്തി. സത്യം വെളിച്ചത്തുവന്നതിന്റെ ആശ്വാസത്തിലാണ് ജോമോനും കുടുംബവും. ഇത്തവണത്തെ ഈസ്റ്റർ അദ്ദേഹത്തിന് കഷ്ടപ്പാടുകളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ്.

2017 ഡിസംബറിലാണ് ജോമോന്റെ ജീവിതം തലകീഴായി മറിഞ്ഞത്. കടുത്തുരുത്തിക്ക് സമീപം കുറുപ്പന്തറയിൽ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവന്ന ജോമോനെതിരെ, അവിടെ പഠിച്ചിരുന്ന വിദ്യാർഥിനി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. രാത്രി അപ്രതീക്ഷിതമായി പൊലീസ് വീട്ടിലെത്തി, ഭാര്യയുടെയും രണ്ട് കുട്ടികളുടെയും മുന്നിൽവെച്ച് വിലങ്ങുമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. “അന്ന് അത്താഴം കഴിക്കവേയായിരുന്നു പൊലീസ് എത്തിയത്. അറിയാത്ത കുറ്റത്തിന് കുറ്റവാളിയെപ്പോലെ എല്ലാവരുടെയും മുന്നിലൂടെ നടത്തിക്കൊണ്ടുപോയി,” ജോമോൻ ഓർക്കുന്നു.

പരാതിക്കാരി ആരോപിച്ചത്, മംഗള എക്സ്പ്രസ് ട്രെയിനിലും കോളേജ് ഓഫീസ് മുറിയിലും ജോമോൻ തന്നെ പീഡിപ്പിച്ചുവെന്നാണ്. വിവരം പുറത്തുപറഞ്ഞാൽ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും, രണ്ട് ദിവസത്തിനകം ജോമോനെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു മാസത്തെ റിമാൻഡിന് ശേഷം ജാമ്യം ലഭിച്ചു. പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്യുകയും സീൽ ചെയ്യുകയും ചെയ്തു.

2017-ൽ എന്റെ സ്ഥാപനത്തിലെ വിദ്യാർഥികളെ മഹാരാഷ്ട്രയിലെ ആശുപത്രികളിൽ പരിശീലനത്തിനായി അയച്ചിരുന്നു. പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ഉടനാണ് വിദ്യാർഥിനി പരാതി നൽകിയത്, ജോമോൻ വിശദീകരിച്ചു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയ കേസ് കോവിഡ് മൂലം വൈകുകയും ചെയ്തു.

2025 ജനുവരിയിലാണ് പരാതിക്കാരി, തന്റെ കാമുകന്റെ നിർദേശപ്രകാരമാണ് വ്യാജ പരാതി നൽകിയതെന്ന് സഹപാഠികൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ജനുവരി 31-ന് കോടതിയിൽ ഇത് സമ്മതിച്ചതിനെ തുടർന്ന് ജോമോനെ കുറ്റവിമുക്തനാക്കി. മൂന്ന് ആഴ്ച മുമ്പ് മധുരവേലിയിലെ സെന്റ് അൽഫോൺസ സിറോ മലബാർ പള്ളിയിൽ നടന്ന ധ്യാനത്തിനിടെ, പെൺകുട്ടി ജോമോനോട് ക്ഷമ ചോദിച്ചു.

ആ പെൺകുട്ടിയെ അവളുടെ കാമുകൻ വഞ്ചിച്ചു. വെള്ളക്കടലാസിൽ ഒപ്പിടാൻ പറഞ്ഞ് വ്യാജ പരാതി പൊലീസിൽ നൽകി. പരാതിക്ക് മുമ്പ് എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നു, പക്ഷേ ഞാൻ വഴങ്ങിയില്ല,” ജോമോൻ പറഞ്ഞു. “കർത്താവ് ക്ഷമിച്ച പോലെ ഞാനും ക്ഷമിക്കാൻ തീരുമാനിച്ചു,” ജോമോൻ പറ‍ഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  9 days ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  9 days ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  9 days ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  9 days ago
No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  9 days ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  9 days ago
No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  9 days ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  9 days ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  9 days ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  9 days ago