ഇറാനിയൻ ഡ്രോണാക്രമണം; യുഎഇയിൽ മൂന്ന് മരണം, 58 പേർക്ക് പരുക്ക്
അബൂദബി: ശനിയാഴ്ച ആരംഭിച്ച ഇറാനിയൻ വ്യോമാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ. ആക്രമണം ആരംഭിച്ച് രണ്ടാം ദിവസവും യുഎഇ വ്യോമസേനയും പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഇതുവരെ 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളുമാണ് ഇറാൻ യുഎഇ ലക്ഷ്യമാക്കി അയച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, 20 ബാലിസ്റ്റിക് മിസൈലുകൾ തകർക്കാൻ യുഎഇ സേനയ്ക്ക് സാധിച്ചു. എട്ടെണ്ണം കടലിൽ പതിച്ചു. കൂടാതെ, രണ്ട് ക്രൂയിസ് മിസൈലുകളും 311 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. 21 ഡ്രോണുകൾ ജനവാസ മേഖലകളിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ തൊടുത്തുവിട്ട 165 ബാലിസ്റ്റിക് മിസൈലുകളിൽ 152 എണ്ണവും തകർത്തു. ഡ്രോണുകളിൽ 506 എണ്ണം വിജയകരമായി പ്രതിരോധിച്ചപ്പോൾ, 35 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചു. ഇവ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
അതേസമയം, ഇറാനിയൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, 58 പേർക്ക് പരുക്കേറ്റു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ 58 പേരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവർക്ക് നിസ്സാരമായ പരുക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിസൈലുകളും ഡ്രോണുകളും തകർക്കുമ്പോൾ തെറിച്ചുവീണ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സേന സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീഴരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
The UAE has successfully intercepted Iranian aerial attacks, with its air defense systems operating at high alert. Iran launched 165 ballistic missiles, 541 drones, and 2 cruise missiles targeting the UAE, but most were intercepted, causing minimal damage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."