അനിശ്ചിതത്വത്തിൽ ഇറാൻ; തെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്റാഈലിന്റെ ക്രൂരമായ വ്യോമാക്രമണം
തെഹ്‌റാൻ: തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്റാഈൽ വ്യോമാക്രമണം അതീവ ഗുരുതരമായി തുടരുന്നു. ഇറാൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തുന്നതെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് സ്ഥിരീകരിച്ചു. തെഹ്‌റാനിലെ ലക്ഷ്യങ്ങൾ തകർക്കുന്നതിനായി നിരന്തരമായ വ്യോമ പാത സജ്ജമാക്കുമെന്ന് ഇസ്റാഈൽ കാറ്റ്സ് എക്സിലൂടെ വ്യക്തമാക്കി.
തെഹ്‌റാനിൽ മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, നഗരമധ്യത്തെ ലക്ഷ്യമിട്ടുള്ള ഇപ്പോഴത്തെ നീക്കം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിമാനത്താവളത്തിന് സമീപമുള്ള പരിസരങ്ങൾ ഉൾപ്പെടെ ഏഴ് പ്രധാന കേന്ദ്രങ്ങളിലാണ് മിസൈൽ വർഷമുണ്ടായത്. തെഹ്റാനിലെ പ്രമുഖ ഹോട്ടലുകൾക്കും മാളുകൾക്കും സമീപം സ്ഫോടനങ്ങളുണ്ടായി. ആക്രമണം ജനവാസ മേഖലകളിലേക്ക് അടുത്തതോടെ ജനങ്ങൾ കൂട്ടത്തോടെ ഭക്ഷണവും അവശ്യവസ്തുക്കളും ശേഖരിക്കാൻ തിരക്ക് കൂട്ടുകയാണ്.
അധികാര കൈമാറ്റത്തിനായി താൽക്കാലിക കൗൺസിൽ
രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, ഇറാന്റെ ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിനായി താൽക്കാലിക നേതൃത്വ കൗൺസിൽ രൂപീകരിച്ചു. പ്രമുഖ മതനേതാവ് അലി രിസാ അറഫിയെ കൗൺസിലിലേക്ക് നിയമിച്ചു. ഗാർഡിയൻ കൗൺസിൽ അംഗമായ അറഫി, പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കും.
പ്രതിസന്ധിയിൽ ഐആർജിസി (IRGC)
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ സംബന്ധിച്ചിടത്തോളം കടുത്ത തിരിച്ചടികളുടെ കാലമാണിത്. ഒരു വർഷത്തിനിടെ രണ്ടാമത്തെ കമാൻഡർ-ഇൻ-ചീഫും കൊല്ലപ്പെട്ടത് സുരക്ഷാ സംവിധാനങ്ങളെ ഉലച്ചിട്ടുണ്ട്. നിലവിലെ ഡെപ്യൂട്ടി ചീഫ് അഹമ്മദ് വാഹിദിയെ പുതിയ ഐആർജിസി തലവനായി നിയമിച്ചു. മുൻ പാർലമെന്റ് സ്പീക്കർ അലി ലാരിജാനിയും വരും ദിവസങ്ങളിൽ ഇറാൻ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇറാന്റെ യഥാർത്ഥ അധികാര കേന്ദ്രം ആരുടെ കൈകളിലായിരിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര നിരീക്ഷകർക്കിടയിൽ അവ്യക്തത തുടരുകയാണ്.
Israel has launched a series of severe airstrikes targeting strategic locations in the Iranian capital, Tehran. Defense Minister Israel Katz confirmed that the military is striking key government hubs and intends to maintain a continuous aerial corridor to dismantle targets. The strikes, which hit seven major sites including areas near the airport, hotels, and malls, have sparked widespread panic among residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."