HOME
DETAILS

വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു: ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും

  
Web Desk
April 29, 2025 | 12:32 PM

rapper-vedan-in-forest-custody-latestnews

കൊച്ചി: പുലിപ്പല്ലുമാലയുടെ ഉറവിടം കണ്ടെത്താന്‍ റാപ്പര്‍ വേടനെ കോടതി വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.

മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്‌ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. 

അതേസമയം ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണെന്നും ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലെന്നുമുളള വാദമാണ് കോടതിയിലും വേടന്‍ ഉയര്‍ത്തിയത്. പുലിപ്പല്ലിന്റെ ശാസ്ത്രീയ പരിശോധന നടന്നില്ലെന്ന വാദവും ഉയര്‍ത്തി. കഞ്ചാവ് ഉപയോഗം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.

സ്റ്റേജ് ഷോ സംഗീതത്തിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനശ്രദ്ധ പിടിച്ചുപറ്റിയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി കഴിഞ്ഞ ദിവസമാണ് കഞ്ചാവും പുലിപ്പല്ലും കൈവശംവച്ചതിന് അറസ്റ്റിലാവുന്നത്. വൈറ്റില കണിയാമ്പുഴയിലെ ഫ്‌ളാറ്റിലെ പരിശോധനയിലാണ് ആറു ഗ്രാം കഞ്ചാവുമായി സംഗീത ട്രൂപ്പിലെ എട്ടംഗങ്ങളടക്കം അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലിസ് വ്യക്തമാക്കി. ഫഌറ്റില്‍നിന്ന് കത്തി, മഴു തുടങ്ങിയ ആയുധങ്ങളും പൊലിസ് കണ്ടെത്തിയിരുന്നു. 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ആയുധങ്ങള്‍ സ്റ്റേജ് ഷോക്ക് ഉപയോഗിക്കുന്നതാണെന്നാണ് പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് വേടനള്‍പ്പെട്ട സംഘം പരിപാടി കഴിഞ്ഞ് ഫഌറ്റിലെത്തിയതെന്ന് പറയുന്നു. പരിശോധനക്ക് പൊലിസ് എത്തുമ്പോള്‍ എല്ലാവരും വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബാച്ചിലര്‍ പാര്‍ട്ടി നടന്നതായാണ് പൊലിസ് പറയുന്നത്. ആഷിഖ് എന്നയാളാണ് കഞ്ചാവ് നല്‍കിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

കഞ്ചാവ് കേസിലാണ് വേടന്‍ ആദ്യം കസ്റ്റഡിയിലായതെങ്കിലും പിന്നീട് ഇയാളുടെ കഴുത്തിലണിഞ്ഞിരുന്ന പുലിപ്പല്ല് മാലയും മുറിയില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളുമാണ് ഗുരുതരമായ ജാമ്യമില്ലാക്കുറ്റമായി മാറിയത്. ഇയാളുടേയും കൂട്ടുകാരുടെയും കൈയില്‍നിന്ന് കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യം ലഭിക്കുമെങ്കിലും പുലിപ്പല്ല് മാലയുടെ പേരില്‍ വനംവകുപ്പ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ബാഗേജ് നിയമം: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൂടുതൽ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം​; മൂല്യ പരിധി നീക്കി

uae
  •  3 minutes ago
No Image

സിം ബൈൻഡിങ്ങ് നയം; മൾട്ടി-ഡിവൈസ് ഫീച്ചറിൽ തടസ്സം; പുതിയ നയം വെല്ലുവിളിയാകുമോ?

National
  •  16 minutes ago
No Image

ജീവനക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടില്ല; മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

Kerala
  •  18 minutes ago
No Image

യുഎഇയിൽ മരുന്ന് വില 20% കുറഞ്ഞേക്കും; കുത്തക തകർക്കാൻ 'മൾട്ടിപ്പിൾ ഏജന്റ്' സംവിധാനം, കൃത്രിമത്വം തടയാൻ കർശന നടപടി

uae
  •  44 minutes ago
No Image

കോഴിക്കോട് സ്‌കൂൾ കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് വീണ് അപകടം; അധ്യാപികയ്ക്ക് പരുക്ക്

Kerala
  •  an hour ago
No Image

ചരിത്രത്തോട് ചേർന്നുനിന്ന ക്യാമറയ്ക്ക് യുഎഇയുടെ ആദരം; രമേശ് ശുക്ലയുടെ കുടുംബത്തെ ചേർത്തുപിടിച്ച് ശൈഖ് മുഹമ്മദ്

uae
  •  an hour ago
No Image

എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് മൈനര്‍ എന്നായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു; പോക്‌സോ കേസില്‍ വിശദീകരണവുമായി ആര്‍.ശ്രീലേഖ 

Kerala
  •  an hour ago
No Image

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവിന് 9 വർഷം കഠിനതടവും പിഴയും; ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

Kerala
  •  an hour ago
No Image

In Depth Story : ഫലസ്തീനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രമായ ഇന്ത്യ; ഇപ്പോൾ മോദി ഇസ്റാഈലിൽ പോയതോടെ നഷ്ടമാകുന്നത്

National
  •  an hour ago
No Image

ഉംറ 2026; യുഎഇയിൽ നിന്നും സഊദിയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന

uae
  •  2 hours ago