HOME
DETAILS

ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു

  
April 29 2025 | 15:04 PM

Traffic Congestion to be Resolved Paliyekkara Toll Collection Resumes

 

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ച ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഉത്തരവ് പിൻവലിച്ചു. ദേശീയപാത അധികൃതർ ഗതാഗത ക്രമീകരണങ്ങൾക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ കലക്ടർ അനുമതി നൽകി.

ഇന്നലെ രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ, നാഷണൽ ഹൈവേ 544-ലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്ത് നടക്കുന്ന അടിപ്പാത, മേൽപ്പാല നിർമാണങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് കലക്ടർ നിർദേശിച്ചിരുന്നത്. എന്നാൽ, ദേശീയപാത അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

നിർമാണ മേഖലയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പൊലീസിന്റെ സഹായത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

ചിറങ്ങര, പേരാമ്പ്ര, മുരിങ്ങൂർ തുടങ്ങിയ അടിപ്പാത നിർമാണ മേഖലകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരി 25, ഏപ്രിൽ 4, 22 തീയതികളിൽ ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഏപ്രിൽ 16-ന് ടോൾ പിരിവ് നിർത്തലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അധികൃതരുടെ അഭ്യർത്ഥന മാനിച്ച് അത് പിൻവലിച്ചിരുന്നു. എന്നാൽ, ഏപ്രിൽ 28-നുള്ളിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാൽ ടോൾ പിരിവ് നിർത്തിവെക്കാൻ കലക്ടർ വീണ്ടും ഉത്തരവിടുകയായിരുന്നു.

ചാലക്കുടി ഡിവൈഎസ്പി, ആർടിഒ, തഹസിൽദാർ എന്നിവർ നടത്തിയ പരിശോധനയിൽ, നിർമാണ മേഖലകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതായി കണ്ടെത്തി. സർവീസ് റോഡുകളിൽ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, വെളിച്ചം, ഫ്ലാഗ്മാൻ എന്നിവയുടെ അഭാവം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാത്തതും ഡ്രെയിനേജ് സംവിധാനങ്ങൾ പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കി. കഴിഞ്ഞ ദിവസത്തെ മഴയിൽ കൊരട്ടി ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും നിർമാണ പ്രവൃത്തികളുടെ മന്ദഗതിയും റിപ്പോർട്ടിൽ വിമർശിക്കപ്പെട്ടു.

അശാസ്ത്രീയവും ആസൂത്രണമില്ലാത്തതുമായ നിർമാണ പ്രവൃത്തികൾ മൂലം ആശുപത്രി, വിമാനത്താവളം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കായി പോകുന്ന വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നതായി കലക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  2 days ago
No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  2 days ago
No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  2 days ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  2 days ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  2 days ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന്റെ ടയറില്‍ പുക; സംഭവം  ലാന്‍ഡ് ചെയ്യുന്നതിനിടെ, യാത്രക്കാര്‍ സുരക്ഷിതര്‍

National
  •  2 days ago