HOME
DETAILS

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന

  
Web Desk
April 29 2025 | 17:04 PM

Mob Lynching in Mangaluru Over Alleged Pakistan Zindabad Slogan Victim Suspected to Be Wayanad Native

 

മംഗളൂരു: 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സംശയം. സംഭവത്തിന് പിന്നിൽ സംഘപരിവാർ ആക്രമണമെന്ന് സിപിഎം ആരോപിച്ചു.

കുടുപ്പുവിൽ ഞായറാഴ്ച നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ, ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്താണ് സംഭവം. 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, അക്രമികൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

മൃതദേഹം തിരിച്ചറിയുന്നതിനായി കർണാടക പൊലീസും കേരള പൊലീസും ബന്ധപ്പെട്ടതിനെ തുടർന്ന്, മരണപ്പെട്ടയാളുടെ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു. രാത്രി ഒരു മണിയോടെ മംഗളൂരുവിലെത്തുമെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, തുടർച്ചയായ മർദനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തലയിലും ശരീരത്തിലും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. സംഭവത്തിൽ 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുപ്പു സ്വദേശി ടി. സച്ചിനാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. കുടുപ്പു സ്വദേശി ദീപക് കുമാർ (33) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 

തിരുവൈൽ ഗ്രാമത്തിൽ നിന്നുള്ള സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സുബ്രഹ്മണ്യ നഗർ സ്വദേശി സായിദീപ് (29), മംഗള നഗറിലെ സന്തോഷ് (33), കുടുമൺ കടത്തെ സഞ്ജോയൻ കുമാർ (32), കുഡ്പാടു സ്വദേശി അൽവാരസ് (41), കുടുപ്പു കട്ടെ സ്വദേശി ശ്രീദത്ത (32), ബേജായിയിലെ കൈബത്തലുവിലെ രാഹുൽ (23), കുലശേഖറിലെ ജ്യോതി നഗറിലെ പ്രദീപ് കുമാർ (35), ശക്തിനഗർ സ്വദേശി മനീഷ് ഷെട്ടി (21), ധനുഷ് (31), കുശേഖർപു സ്വദേശി ധീക്ഷിത് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു.

അറസ്റ്റിലായവർ ഒരു വ്യക്തിയെ മരക്കഷണങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആക്രമണത്തിൽ ഇയാൾക്ക് കൈകാലുകൾ, പുറം, നിതംബം, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ ഗുരുതരമായ മുറിവുകൾ ഏറ്റു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഡാറ്റയും വിശകലനം ചെയ്ത് കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates

uae
  •  a day ago
No Image

'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

uae
  •  a day ago
No Image

ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്

Kerala
  •  a day ago
No Image

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ

latest
  •  a day ago
No Image

ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Kerala
  •  a day ago
No Image

കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ

Kerala
  •  a day ago
No Image

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ

Kuwait
  •  2 days ago
No Image

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം

Kerala
  •  2 days ago