HOME
DETAILS

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

  
Web Desk
May 07 2025 | 07:05 AM

Gold Prices Rise Again in Kerala Pressure Mounts on Common People

കൊച്ചി: ഇന്നലത്തെ വന്‍ കുതിപ്പിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന തന്നെ. 200 രൂപയായിരുന്നു ഇന്നലെ 22 കാരറ്റ സ്വര്‍ണത്തിന് കേരളത്തില്‍ ഇന്നലെ വര്‍ധിച്ചത്. അതിനെ അപേക്ഷിച്ച് നേരിയ വര്‍ധനയാണ് ഇന്ന് ഉണ്ടായത് എന്ന് പറയാമെങ്കിലും സാധാരണക്കാരുടെ വയറ്രത്തടിക്കുന്നിടത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ന് വീണ്ടും പവന്‍ വില. 

ട്രംപിന്റെ നിലപാടുകള്‍ മുതല്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരെ സ്വര്‍ണവിലയെ ബാധിച്ചു എന്ന് വേണം കരുതാന്‍. നിലവിലെ വിപണി സാഹചര്യം അത്ര സുരക്ഷിതമല്ല എന്നിരിക്കെ സുരക്ഷിതമായ നിക്ഷേപം എന്നതിനാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണം തേടിയെത്തിയേക്കും.  അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഇനിയും കുതിക്കുമെന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്നത്തെ വില അറിയാം

പവന് 72200 രൂപയാണ് ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 400 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് കൂടിത്. 9,075 ആണ് ഒരു ഗ്രാമിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 54 രൂപ വര്‍ധിച്ച് 9,900 ആയി.

വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കൂടിയത് 50രൂപ, ഗ്രാം വില 9,075

പവന്‍ കൂടിയത് 400 രൂപ, പവന്‍ വില 70,600

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 54 രൂപ, ഗ്രാം വില 9,900
പവന്‍ കൂടിയത് 432
രൂപ, പവന്‍ വില 79,200

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 41 രൂപ, ഗ്രാം വില 7,425
പവന്‍ വര്‍ധന 328രൂപ, പവന്‍ വില 59,400


സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.

സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.

എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 80,000രൂപയില്‍ കൂടുതല്‍ വേണ്ടി വരുമെന്ന് വ്യാപാരികള്‍ അറിയിക്കുന്നു.


സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണങ്ങള്‍ നോക്കാം
വിപണിയില്‍ അസ്ഥിരിത വര്ധിക്കുന്നു എന്ന സൂചന. സാമ്പത്തിക മാന്ദ്യ സാധ്യത. സാമ്പത്തിക അസ്ഥിരത സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നതിലേക്ക് നയിക്കുന്നു. ഡോളര്‍ മൂല്യം കുത്തനെ ഇടിയുന്നു. ഇവയെല്ലാം സ്വര്‍ണ വില കൂടാന്‍ കാരണമാണ്. അമേരിക്ക ഇറാനെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചതും ഇസ്റാഈലിനെതിരായ ഹൂതികളുടെ ആക്രമണവും വിപണിയെ ബാധിക്കുന്നുണ്ട്.

പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂറും വിപണിയില്‍ ആശങ്ക ബാക്കിയാക്കിയിട്ടുണ്ട്. പാകിസ്താന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ഇത് നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കും. നിലവില്‍ ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. പാകിസ്താന്റെ പ്രതികരണം നോക്കിയ ശേഷമാകും ഇന്ത്യന്‍ സൈന്യം അടുത്ത നീക്കം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം

Kerala
  •  5 days ago
No Image

യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന്  ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ

International
  •  5 days ago
No Image

മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ 

Kerala
  •  5 days ago
No Image

ഇസ്റാഈലിൽ തകർന്നത് ഡസൻ കണക്കിന് കെട്ടിടങ്ങൾ: നെതന്യഹുവിനെതിരെ നഷ്ടപരിഹാരം തേടിയെത്തിയത് 18,000-ലധികം അപേക്ഷകൾ

International
  •  5 days ago
No Image

ടോൾ ബൂത്തിൽ കാത്തുകെട്ടികിടക്കേണ്ട; 3,000 രൂപയുടെ വാർഷിക പാസ് എടുത്താൽ വർഷം മുഴുവൻ യാത്ര ചെയ്യാം

auto-mobile
  •  5 days ago
No Image

ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു മേല്‍ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 100ലേറെ മനുഷ്യരെ

International
  •  5 days ago
No Image

ഇസ്റാഈൽ മിസൈൽ ആക്രമണത്തിന്റെ നടുവിലും വാർത്ത തുടർന്ന ഇറാന്റെ അവതാരക: സഹർ ഇമാമിയുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ 

International
  •  5 days ago
No Image

'പെട്രോള്‍ പമ്പിലേത് പൊതു ശുചിമുറിയല്ല'; ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

Kerala
  •  5 days ago
No Image

സ്‌കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണം - എസ്.കെ.എസ്.എസ്.എഫ്

Kerala
  •  5 days ago
No Image

ബസിൽ കയറുന്നതിനിടെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞു; താഴെ വീണ് വിദ്യാർഥിക്ക് പരുക്ക്

Kerala
  •  5 days ago

No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  5 days ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  5 days ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  5 days ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  5 days ago