HOME
DETAILS

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

  
Web Desk
May 07 2025 | 14:05 PM

India Warns Pakistan of Severe Retaliation Military Bases May Be Targeted in Future Attacks

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പിന്നാലെ, പാകിസ്ഥാൻ വീണ്ടും ആക്രമണത്തിന് ശ്രമിച്ചാൽ കനത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശ നയതന്ത്ര പ്രതിനിധികളോട് ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ പാകിസ്ഥാൻ തുടർച്ചയായി ആക്രമണപരിപാടികളിൽ ഏർപ്പെടുന്ന പക്ഷം, പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ അടക്കം ഇന്ത്യ ലക്ഷ്യമിടുമെന്നുമാണ് മുന്നറിയിപ്പ്.

പഹൽഗാം ആക്രമണത്തിന് കനത്ത തിരിച്ചടിയായി 'ഓപ്പറേഷൻ സിന്ദൂർ'

ഇന്ന് പുലർച്ചെ 1:05ന് ആരംഭിച്ച് 1:30 വരെ നീണ്ടുനിന്ന ഈ ശക്തമായ സർജിക്കൽ സ്‌ട്രൈക്കിലൂടെ, പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് സംഘടനയുമായി ബന്ധപ്പെട്ട ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തതായി ഇന്ത്യ വ്യക്തമാക്കി. റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഭവൽപൂർ, മുറിട്കേ, സിലാൽകോട്ട്, കോട്ലി, ഭിംബീർ, ടെഹ്റകലാൻ, മുസഫറബാദ് തുടങ്ങിയ പ്രദേശങ്ങളിലായി ആക്രമണങ്ങൾ നടന്നു.

റിപ്പോർട്ടുകൾ പ്രകാരം ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസർയുടെ 14 കുടുംബാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും 90-ലധികം ഭീകരരെ ഇല്ലാതാക്കിയതായും കേന്ദ്രസർക്കാർ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. ആക്രമണത്തെ പാകിസ്ഥാൻ വൻ പരിഭ്രാന്തിയോടെയാണ് ഏറ്റുവാങ്ങിയത്. സംഭവശേഷം നിരവധി ആംബുലൻസുകൾ ആശുപത്രികളിലേക്ക് ചീറിപ്പായുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മുന്‍കൂട്ടി ഒരുക്കിയ കൃത്യമായ ആക്രമണം

രാത്രിയിലുടനീളം പ്രധാനമന്ത്രി മോദി ആക്രമണത്തിന്റെ എല്ലാ ഘട്ടങ്ങളും വ്യക്തിപരമായി നിരീക്ഷിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംയുക്ത സൈനിക മേധാവിയും മറ്റ് സൈനിക മേധാവിമാരുമൊത്ത് അദ്ദേഹം സ്ഥിരമായി ആശയവിനിമയം നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിയെ തുടര്‍ച്ചയായി വിവരങ്ങൾ കൈമാറി. സുരക്ഷാ മുന്നൊരുക്കിന്റെ ഭാഗമായി പാകിസ്ഥാനോട് അതി സമീപവുമുള്ള 10 വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തു.

ആന്തരിക-അന്തർദ്ദേശീയ നിലപാട് വിശദീകരിച്ചു

പ്രതിരോധ മന്ത്രാലയം പുലർച്ചെ 4:44ന് പുറത്തിറക്കിയ ആദ്യ ഔദ്യോഗിക അറിയിപ്പിൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. പിന്നീട് വിദേശകാര്യ മന്ത്രാലയവും മാധ്യമങ്ങളെ വിളിച്ചുചേർത്ത് വിശദീകരണം നടത്തി. പാകിസ്ഥാൻ ഭീകരതയുടെ വഴി പിന്തുടരുന്നുവെന്നും, ഇന്ത്യ ഒരിക്കൽ പോലും പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്നും, തകർത്തത് ഭീകര സംഘങ്ങളുടെ കേന്ദ്രങ്ങളേ ആണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

'പ്രകോപം തുടർന്നാൽ ശക്തമായ തിരിച്ചടി തുടരും'

ഇത് അനിവാര്യമായ മറുപടിയാണെന്നും, ഭാവിയിലും പാകിസ്ഥാൻ ഇത്തരം നടപടി തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനെതിരെ ഒരു പുതിയ സ്ട്രാറ്റർജിയാണ് ഇന്ത്യയുടെ പ്രതിരോധ കയ്യേറ്റം. 'പഹൽഗാം ഭീകരാക്രമണത്തിൽ സിന്ദൂരം മായ്ച്ച സ്ത്രീകളുടെ കണ്ണീരിന് തീമഴയായി ഇന്ത്യ പകരം പറഞ്ഞു', എന്ന തരത്തിലാണ് ഈ ആക്രമണത്തിന്റെ രാഷ്ട്രീയവും സൈനികവുമായ അർത്ഥവ്യാഖ്യാനം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  11 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  11 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  12 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  12 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  13 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  13 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  13 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  13 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  13 hours ago