HOME
DETAILS

ഭര്‍ത്താവിന്റെ കൊലപാതകത്തെ കുറിച്ചു ചോദിച്ച ജഡ്ജിക്ക് കെമിസ്ട്രി ക്ലാസ് എടുത്തു കൊടുത്ത് ഭാര്യ; വിഡിയോ വൈറല്‍

  
June 01 2025 | 03:06 AM

Retired Professors Shocking Defense Stuns Madhya Pradesh High Court in Husbands Murder Case

മധ്യപ്രദേശ് ഹൈക്കോടതിയിലാണ് സംഭവം. അസാധാരണമായ ഒരു കുറ്റവിചാരണയാണ് ഇവിടെ അരങ്ങേറിയത്. ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ റിട്ടയേര്‍ഡ് കെമിസ്ട്രി പ്രൊഫസറുടെ വാദമാണ് ഹൈക്കോടതിയിലെ ജഡ്ജിമാരെ അമ്പരപ്പിച്ചിരിക്കുന്നത്.

കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ ചില കണ്ടെത്തലുകളെ കുറിച്ച് ജഡ്ജിമാര്‍ പ്രൊഫസറായ മംമ്ത പഥകിനോട് ചോദിച്ചതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുന്നത്. ജസ്റ്റിസ് വിവേക് അഗര്‍വാളും ജസ്റ്റിസ് ദേവനാരായണ്‍ മിശ്രയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇവരുടെ വാദം കേട്ടത്. 

2021 ഏപ്രില്‍ മാസത്തില്‍ പ്രൊഫസര്‍ മംമ്ത പഥകിന്റെ ഭര്‍ത്താവ് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഡോക്ടര്‍ നിരജ് പഥകിനെ(63) ഉറക്ക് ഗുളിക നല്‍കിയ ശേഷം ഇലക്ട്രിക് ഷോക് കൊടുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ മംമ്ത കുറ്റക്കാരിയാണെന്നും കൊലപാതകം ആസൂത്രിതമാണെന്നും സെഷന്‍സ് കോടതി അന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഹൈക്കോടതിയെ സമീപിച്ച മംമ്ത ജാമ്യം നേടിയിരിക്കുകയാണ്. ഈ കേസിന്റെ തുടര്‍വിചാരണ നടക്കുമ്പോഴാണ് ജഡ്ജിമാര്‍ക്ക് കെമിസ്ട്രി ക്ലാസ് എടുത്ത് താന്‍ കുറ്റക്കാരിയല്ലെന്ന് തെളിയിക്കാന്‍ മംമ്ത പഥക് ശ്രമിച്ചതും ജഡ്ജിമാരെ അമ്പരപ്പിച്ചതും. താന്‍ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തലെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ജഡ്ജി മംമ്തയോട് ചോദിച്ചപ്പോഴാണ് ആ വാദം അവര്‍ നിരാകരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ തീയേറ്റുള്ള പൊള്ളലും ഷോക്കേറ്റുള്ള പൊള്ളലും തിരിച്ചറിയാന്‍ കഴിയില്ലെന്നും അവര്‍ വാദിക്കുകയും വൈദ്യുതി പ്രവാസം മനുഷ്യ ശരീരത്തിലെ കോശങ്ങളിലൂടെ എങ്ങനെ പ്രവഹിക്കുമെന്നും അത് എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുമെന്നും അവര്‍ കോടതിക്ക് മുന്നില്‍ വിശദീകരിച്ചു. ഒപ്പം ലാബ് പരിശോധനയില്‍ മാത്രം കൃത്യമായി പറയാന്‍ പറ്റുന്ന രാസപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവര്‍ വിശദീകരിച്ചു കൊടുത്തു. 

ഭര്‍ത്താവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തിനിടെ രസതന്ത്ര ക്ലാസെടുത്ത് നിരപരാധിത്വം തെളിയിക്കാനുള്ള പ്രൊഫസറുടെ ശ്രമത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. കൊലപാതകത്തിന് പിന്നാലെ ഭാര്യ തന്നെ പീഡിപ്പിച്ചിരുന്നതായി നീരജ് പഥക്കിന്റെ ഒരു ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു.

 ഇതിനിടെ കേസ് വഴിതിരിച്ച് വിടാനായി കൊലപാതകത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം തനിക്ക് നല്‍കിയിരുന്നുവെന്നും ഇ വര്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി ഇവര്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു. നീരജ് പഥകിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമായിരുന്നു കൊലപാതകത്തിലേക്ക് ഇവരെ നയിച്ചതെന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago