HOME
DETAILS

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

  
June 03 2025 | 13:06 PM

Indian Man in Coma After Alleged Police Brutality in Australia

കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനായ യുവാവിന് പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. 42കാരനായ ഗൗരവ് കുന്ദിയാണ് അറസ്റ്റ് ചെയ്യുന്നതിനിടെ കനത്ത മർദ്ദനത്തിനിരയായി ഇപ്പോൾ കോമയിൽ കഴിയുന്നത്. അഡ്ലെയ്ഡിലെ കിഴക്കൻ ഭാഗത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

കഴുത്തിൽ കാൽമുട്ട് കയറ്റി ഞെരിച്ച് തല റോഡിൽ ഇടിച്ചു

അറസ്റ്റ് ചെയ്യുന്നതിനിടയിൽ ഗൗരവിന്റെ കഴുത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ട് കൊണ്ട് ഞെരിച്ചു എന്നാണ് ആരോപണം. ഇതിനിടെ തല റോഡിലും കാറിലും ഇടിച്ചുവെന്ന് ഭാര്യ അമൃത്പാൽ കൗർ പറയുന്നു. ഇതോടെ തലച്ചോറിന് ഗുരുതര ക്ഷതം സംഭവിച്ച് അദ്ദേഹം കോമയിലായി. ഇപ്പോൾ റോയൽ അഡ്ലെയ്ഡ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

ജോർജ് ഫ്ലോയിഡ് സംഭവത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരത

വിവരം പുറത്ത് വന്നതോടെ സംഭവം ജോർജ് ഫ്ലോയിഡ് കേസിനെ അനുസ്മരിപ്പിക്കുന്നു എന്ന് സാമൂഹിക പ്രവർത്തകരും പ്രദേശവാസികളും പറയുന്നു. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഭാര്യയുടെ വെളിപ്പെടുത്തൽ

"അവന്റെ കഴുത്തിൽ കാൽമുട്ട് വെച്ച് ഞെരിച്ചപ്പോൾ ഞാൻ ഭയന്നുപോയി. അവൻ ‘ഞാൻ നിരപരാധിയാണ്’ എന്ന് വിളിച്ചുപറഞ്ഞു. പിന്നീട് അവന് ബോധം നഷ്ടപ്പെട്ടു," – എന്നാണ് ഗൗരവിന്റെ ഭാര്യ അമൃത്പാൽ കൗറിന്റെ വാക്കുകൾ. മർദ്ദനത്തിന്റെ ആദ്യ ഭാഗം ഫോൺവഴി പകര്‍ത്തിയിരുന്നെങ്കിലും പിന്നീട് പേടിയിൽ ക്യാമറ ഓഫാക്കേണ്ടിവന്നതായി അവർ പറഞ്ഞു.

ഡോക്ടർമാരുടെ വിലയിരുത്തൽ

ഡോക്ടർമാർ പറയുന്നത്, തലച്ചോറിനും കഴുത്തിലെ നാഡികൾക്കും ഗുരുതര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ച് വരാനാകുമോ എന്ന് ഉറപ്പില്ല എന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. രണ്ടു കുട്ടികളുടെ പിതാവായ ഗൗരവിന്റെ നില അതീവ ഗുരുതരമാണ്.

പോലീസിന്റെ വിശദീകരണവും അന്വേഷണം

അറസ്റ്റിന് മുന്നോടിയായി ഗൗരവ് അക്രമാസക്തനായി പെരുമാറിയെന്നു പൊലീസ് വ്യക്തമാക്കി. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടാകുകയും അതിനെ തുടർന്ന് ഇടപെട്ടതായിരുന്നു പൊലീസ് നടപടിയെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഗാർഹിക പീഡനമോ അക്രമവുമൊന്നുമില്ലായിരുന്നെന്നും സംഭവത്തെ തെറ്റിദ്ധരിച്ച് പൊലീസ് നടപടിയെടുത്തതാണെന്നും കൗർ വ്യക്തമാക്കി.

ഇപ്പോൾ സംഭവത്തിൽ കമ്മീഷണർ തലത്തിൽ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ട്. സംഭവത്തിന്റെ മുഴുവൻ സാഹചര്യവും പരിശോധിക്കുന്നതായി പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

An Indian-origin man, Gaurav Kundi (42), is in a coma after allegedly being brutally assaulted by police during an arrest in Adelaide, Australia. His wife claims an officer kneeled on his neck, causing severe brain and spinal injuries. The incident has sparked outrage, drawing comparisons to the George Floyd case. Gaurav is currently on life support at Royal Adelaide Hospital. Authorities have launched a high-level investigation into the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy

latest
  •  11 hours ago
No Image

വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; യുവതി തന്ന റൂം നമ്പർ മാറി പോയെന്ന് യുവാവ്

Kerala
  •  18 hours ago
No Image

മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു

Kerala
  •  18 hours ago
No Image

'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം

oman
  •  19 hours ago
No Image

രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

National
  •  19 hours ago
No Image

റീൽസ് എടുക്കാനായി പുഴയിലിറങ്ങി; ആറ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

National
  •  19 hours ago
No Image

ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്

uae
  •  20 hours ago
No Image

അപ്രതീക്ഷിതമായി ആളുകളെത്തിയത് ദുരന്തത്തിനിടിയാക്കി: കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  20 hours ago
No Image

കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന്‍ കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്‍

uae
  •  20 hours ago
No Image

ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

National
  •  20 hours ago