HOME
DETAILS

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി

  
June 07 2025 | 07:06 AM

Sponsors have paid Messi and his team are likely to arrive in October-November Minister clarifies

തിരുവനന്തപുരം:പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസിയുടെയും അർജന്റീന ഫുട്ബാൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, കായിക മന്ത്രി വി. അബ്ദുറഹ്മാൻ വിശദീകരണവുമായി രംഗത്തെത്തി. ഒക്ടോബർ-നവംബർ മാസങ്ങളിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിനായി സ്പോൺസർമാർ ആവശ്യമുള്ള തുക അടച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

 അർജന്റീന ടീമിന്റെ മാനേജ്‌മെന്റ് അംഗങ്ങൾ  കേരളം സന്ദർശിച്ചതിനു ശേഷം മറ്റു കാര്യങ്ങൾ നിശ്ചയിക്കപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. മത്സരങ്ങൾക്ക് പ്രഥമ പരിഗണന തിരുവനന്തപുരം സ്റ്റേഡിയത്തിനായിരിക്കുമെന്നും, കൊച്ചിയെയും പരിഗണിക്കുന്നതായും അറിയിച്ചു. സ്റ്റേഡിയം ഒരുക്കാനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്.

വിശദമായ പശ്ചാത്തലം:

2022ലെ ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്നുണ്ടായ വൻ പിന്തുണയ്ക്കുള്ള നഅർജന്റീന ഫുട്ബാൾ അസോസിയേഷൻ ന്ദി അറിയിച്ചിരുന്നു.  ഇതേ തുടർന്നാണ് കേരള സർക്കാരും ഫുട്ബാൾ അസോസിയേഷനും ചേർന്ന് ടീമിനെ ക്ഷണിക്കാൻ നടപടികൾ ആരംഭിച്ചത്.

ചെലവ് കൂടിയതാണ് പ്രതിസന്ധി:

എങ്കിലും സൂപ്പർ താരങ്ങളടങ്ങിയ അർജന്റീന ടീമിനെ ഇന്ത്യയിലെത്തിക്കാൻ വലിയ ചെലവാണ് സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നത്. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് എന്ന സ്വകാര്യ സ്ഥാപനമാണ് ഇത് ഏറ്റെടുത്തത്. കരാർ അനുസരിച്ച് 45 ദിവസത്തിനകം പകുതി തുക അടയ്ക്കേണ്ടതായിരുന്നുവെങ്കിലും, സ്പോൺസർ ഈ വ്യവസ്ഥ പാലിച്ചില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിന്നീട് സമയാവധിയും നൽകിയെങ്കിലും അവയും പാലിക്കപ്പെട്ടില്ല.

ഇതൊക്കെയായി അർജന്റീന ടീമിന്റെ സൗഹൃദ മത്സങ്ങളുടെ പുതിയ ഷെഡ്യൂൾ പുറത്തിറങ്ങി. ഇതനുസരിച്ച്, ഒക്ടോബറിൽ ടീം ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും. അതേസമയം, 2024-ൽ അർജന്റീന ടീം ഇന്ത്യ സന്ദർശിക്കില്ലെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

Sponsors have paid Messi and his team are likely to arrive in October-November Minister clarifies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷാദരോഗ ചികിത്സക്കായി 'അയവാസ്ക' മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം

International
  •  a day ago
No Image

'നിലമ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്ത്

Kerala
  •  a day ago
No Image

സിക്കിം മണ്ണിടിച്ചിലിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; അഞ്ച് പേരെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു

National
  •  a day ago
No Image

ഖത്തർ പ്രവാസികൾക്കു ഇനി പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് 2 വഴി അപ്ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം | Metrash2 App

latest
  •  a day ago
No Image

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ

Kerala
  •  a day ago
No Image

വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം

Kerala
  •  a day ago
No Image

സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

uae
  •  a day ago
No Image

ട്രംപ്–മസ്‌ക് ബന്ധം തകരുന്നു; ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതര പ്രത്യാഘാതമെന്ന് ട്രംപ്

International
  •  a day ago
No Image

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ

latest
  •  a day ago
No Image

താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

Kerala
  •  a day ago