HOME
DETAILS

വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ

  
June 21 2025 | 07:06 AM

at least 82 killed in gaza on friday most people are waiting for food aid

ഗസ്സ സിറ്റി: വെള്ളിയാഴ്ച ഗസ്സയിലുടനീളം ഇസ്‌റാഈൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 82 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദെയ്ർ എൽ-ബലാഹിന് പടിഞ്ഞാറുള്ള ഒരു വീട്ടിൽ ഫൈറ്റർ ജെറ്റുകളിൽ നിന്നുള്ള ബോംബാക്രണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. മധ്യ, തെക്കൻ ഗസ്സ മുനമ്പിൽ മാനുഷിക സഹായത്തിനായി കാത്തിരിക്കുകയായിരുന്നവർ ഉൾപ്പെടെ 34 ഫലസ്തീനികളെയാണ് ഇന്നലെ മാത്രം കൊന്നുകളഞ്ഞത്. ഇസ്‌റാഈലിന്റെ വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മധ്യ ഗസ്സയിൽ 37 പേരെങ്കിലും കൊല്ലപ്പെട്ടു. ഇതിൽ 23 പേർ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണം ചെയ്യുന്ന ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സഹായം സ്വീകരിക്കാൻ വേണ്ടി എത്തിയവരാണ്. ഗസ്സ സിറ്റിയിൽ 23 പേർ കൂടി കൊല്ലപ്പെട്ടപ്പോൾ, തെക്കൻ ഗസ്സയിൽ 22 പേർ കൊല്ലപ്പെട്ടു. ഇവരിൽ 11 പേർ സഹായം തേടി എത്തിയവരാണ് - ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മെയ് 27 ന് ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) സഹായ വിതരണം ആരംഭിച്ചതിനുശേഷം, സഹായ കേന്ദ്രങ്ങൾക്ക് സമീപം എത്തുന്ന പട്ടിണിയിലായ ഫലസ്തീനികൾക്കെതിരായ ഇസ്‌റാഈലി ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. മാർച്ച് ആദ്യം മുതൽ മെയ് അവസാനം വരെ ഇസ്‌റാഈൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഗസ്സയിലെ മുഴുവൻ ജനങ്ങളും ക്ഷാമ ഭീഷണി നേരിടുന്നുണ്ടെന്ന് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് ഇസ്‌റാഈൽ സഹായ സാമഗ്രികൾ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ ജി.എച്ച്.എഫിനെതിരെ പരാതികൾ വ്യാപകമാണ്. ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഈ സംഘത്തെ വിമർശിച്ച് ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നിരുന്നു.

അതേസമയം, സഹായത്തിനായി എത്തി കൊല്ലപ്പെട്ടവരുടെ എണ്ണം 409 ആയി ഉയർന്നുവെന്നും 3,203 പേർക്ക് പരുക്കേറ്റെന്നും ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ-തവാബ്ത പറഞ്ഞു. ഗസ്സ മുനമ്പിലെ ജലവിതരണ സംവിധാനങ്ങൾ തകർന്നതോടെ പ്രദേശം മനുഷ്യനിർമ്മിത വരൾച്ച നേരിടുകയാണെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി.

"ദാഹം കൊണ്ട് കുട്ടികൾ മരിക്കാൻ തുടങ്ങും" യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ വെള്ളിയാഴ്ച ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടിവെള്ള ഉൽപാദന സൗകര്യങ്ങളിൽ 40 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി

National
  •  17 hours ago
No Image

ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം

International
  •  17 hours ago
No Image

യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന 

International
  •  17 hours ago
No Image

ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്‌കർ

Cricket
  •  17 hours ago
No Image

കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  17 hours ago
No Image

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  18 hours ago
No Image

കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  18 hours ago
No Image

ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി

International
  •  18 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച

International
  •  18 hours ago
No Image

റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി

Football
  •  18 hours ago