HOME
DETAILS

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

  
Web Desk
June 27 2025 | 03:06 AM

Trump Accelerates Gaza Ceasefire Push After Iran-Israel Tensions Ease Arab Oversight Hamas Exile Proposed

റിയാദ്: ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്  വിരാമമായതിന് പിന്നാലെ ഗസ്സയിലെ വെടിനിര്‍ത്തലിന് ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപി. ഖത്തര്‍, ഈജിപ്ത് എന്നിവരുമായി ചേര്‍ന്ന് മധ്യസ്ഥ ശ്രമം വേഗത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, വെടിനിര്‍ത്തിലിന് ശേഷം നടപ്പാക്കാന്‍ 'വലിയ' പദ്ധതികളുമുണ്ട് ട്രംപിന്റെ കയ്യില്‍. യുദ്ധാനന്തര ഗസ്സ ഭരിക്കാന്‍ അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാനാണ് യു.എസിന്റെ നീക്കമെന്ന് ഇസ്‌റാഈലില്‍ നിന്നുള്ള ഹയോം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സയില്‍ അതിവേഗത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ് ഇസ്‌റാഈലും യു.എസും ശ്രമിക്കുന്നത്. ഇതിനായി ഇരുവരും ധാരണയിലെത്തിയെന്നും ഇസ്‌റാഈലി, യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തലിന് ശേഷം ഗസ്സയുടെ ഭരണം യു.എ.ഇ, ഈജിപ്ത് ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തിലാക്കാനാണ് ഇവരുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹമാസ് നേതാക്കളെ നാടുകടത്താനാണ് പദ്ധതിയിടുന്നത്. എല്ലാ ബന്ദികളേയും വിട്ടയക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ നാടുകടത്താനുള്ള നീക്കത്തിന് തങ്ങള്‍ നിന്നു കൊടുക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം വിദേശ ശക്തികള്‍ക്ക് ഭരണം കൈമാറില്ലെന്നും ഹമാസ് ഉറപ്പിച്ച് പറയുന്നു. 

നെതന്യാഹുവിന്റെ ക്രിമിനല്‍ വിചാരണ റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടത് പോലും ഗസ്സയിലെ വെടിനിര്‍ത്തലുമായും തുടര്‍നീക്കങ്ങളുമായും ബന്ധപ്പെട്ടതാണെന്നാണ് ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിനെ മാപ്പു നല്‍കി ഒഴിവാക്കണമെന്ന് ഒന്നും കാണാതെ ട്രംപ് ആവശ്യപ്പെടില്ലെന്നാണ് നെതന്യാഹുവുമായി അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, നെതന്യാഹുവിന്റെ വിചാരണ അവസാനിപ്പിക്കുക. ട്രംപിന്റെ ഈ ആവശ്യം ഗൗരവമേറിയ ഒരു പ്രാദേശിക നീക്കത്തിന്റെ ഭാഗമാണ്- ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹീബ്രും മാധ്യമം ചൂണ്ടിക്കാട്ടുന്നു. വെടിനിര്‍ത്തല്‍ നടപ്പാക്കാനായാല്‍ സഊദി, സിറിയ ഉള്‍പ്പെടെ രാജ്യങ്ങളെ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിലേക്ക് എത്തിക്കാമെന്നും യു.എസ് കരുതുന്നുണ്ട്. എന്നാല്‍ ഇത് എളുപ്പമാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

nethanyahu trump.jpg

സിറിയയും ഇസ്‌റാഈലും ഇതിനകം ചര്‍ച്ചകള്‍ നേരിട്ട് നടത്തിയിരുന്നു. എന്നാല്‍ ഫലസ്തീന്‍ രാഷ്ട്രത്തിലേക്ക് വഴിയൊരുക്കാതെ ഇസ്‌റാഈലുമായി ബന്ധമുണ്ടാകില്ലെന്നാണ് സഊദി നിലപാട്. ഇതില്‍ രാജ്യം ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. മാത്രമല്ല, ദ്വിരാഷ്ട്ര ഫോര്‍മുലയില്ലാതെ ഗസ്സയുടെ പുനര്‍നിര്‍മാണത്തില്‍ പങ്കുചേരാനാകില്ലെന്നും അറബ് രാജ്യങ്ങള്‍ യു.എസിനെ അറിയിച്ചിരുന്നു.

ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ഇസ്‌റാഈല്‍ നിബന്ധനകളോടെ സമ്മതമറിയിക്കുമെന്നും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിന് പകരമായ വെസ്റ്റ്ബാങ്കിലെ കയ്യേറ്റപ്രദേശങ്ങള്‍ യു.എസ് അംഗീകരിക്കും. ഏതായാലും പശ്ചിമേഷ്യയില്‍ അസാധാരണ നീക്കങ്ങള്‍ നടക്കുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ അറബ് രാഷ്ട്രങ്ങളുടെ നിലപാട് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

 

 

Following a lull in Iran-Israel tensions, US President Donald Trump intensifies efforts for a Gaza ceasefire. Reports suggest a major post-war plan involving Arab nations overseeing Gaza, exile of Hamas leaders, prisoner release, and possible normalization of ties with Israel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടന'തിരുത്താന്‍' ആര്‍.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

National
  •  2 hours ago
No Image

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

National
  •  3 hours ago
No Image

കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  4 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  6 hours ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  6 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  6 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  6 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  6 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  7 hours ago