HOME
DETAILS

ഭരണഘടന'തിരുത്താന്‍' ആര്‍.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

  
Farzana
June 27 2025 | 07:06 AM

RSS Leader Calls for Removal of Socialist and Secular from Indian Constitution Preamble

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് 'സോഷ്യലിസ്റ്റ്', 'മതേതരം' (socialits and secular) എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഈ വാക്കുകള്‍ അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തതാണെന്നും ദത്താത്രേയ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. 

 ഈ വാക്കുകള്‍ ഭരണഘടനയില്‍ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നുവെന്നും ദത്താത്രേയ കൂട്ടിച്ചേര്‍ത്തു.

1975 ജൂണ്‍ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1977 മാര്‍ച്ച് 21 വരെ നീണ്ടുനിന്ന 21 മാസ കാലയളവില്‍ പൗരാവകാശങ്ങള്‍ നിഷേധിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കും പത്രസ്വാതന്ത്ര്യത്തിനും നേരെ ക്രൂരമായ അടിച്ചമര്‍ത്തലാണ് നടന്നത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.   

'1976ലാണ് 'സോഷ്യലിസ്റ്റ്', 'മതേതരത്വം' എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു'' -ഹൊസബാലെ പറഞ്ഞു.

ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥക്ക് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. 
'അത്തരം കാര്യങ്ങള്‍ ചെയ്തവര്‍ ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി സഞ്ചരിക്കുന്നു. അവര്‍ ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂര്‍വ്വികര്‍ അത് ചെയ്തു. ഇതിന് നിങ്ങള്‍ രാജ്യത്തോട് മാപ്പ് പറയണം'- ഇന്ദിരയുടെ കൊച്ചുമകന്‍ കൂടിയായ രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ദത്താത്രേയ പറഞ്ഞു. 

അന്ന് ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും അടിച്ചമര്‍ത്തി. 'അടിയന്തരാവസ്ഥയുടെ നാളുകളില്‍ വലിയ തോതിലുള്ള നിര്‍ബന്ധിത വന്ധ്യംകരണവും നടന്നു,' ഹൊസബലെ കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന ജൂണ്‍ 25 ബുധനാഴ്ച ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 'സംവിധാന്‍ ഹത്യ ദിവസ്' ആയി ആചരിച്ചിരുന്നു. 

 

Rashtriya Swayamsevak Sangh (RSS) General Secretary Dattatreya Hosabale has stirred debate by suggesting that the words 'Socialist' and 'Secular' be removed from the Preamble of the Indian Constitution. Speaking at an event in Delhi, Hosabale pointed out that these words were not part of the original Preamble drafted by Dr. B.R. Ambedkar, but were added later during the Emergency period.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  an hour ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  an hour ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  an hour ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  2 hours ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  2 hours ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  2 hours ago
No Image

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

Kerala
  •  2 hours ago
No Image

വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം

Kerala
  •  2 hours ago
No Image

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

Kerala
  •  2 hours ago