HOME
DETAILS

തലസ്ഥാനത്ത് പ്രതിവര്‍ഷം സംസ്‌കരിക്കുന്നത് അറുപതിലധികം അജ്ഞാത മൃതദേഹങ്ങള്‍

  
Web Desk
June 28 2025 | 05:06 AM

60-unidentified-bodies-are-cremated-every-year-in-thiruvananthapuram

ഉറ്റവരില്ലാതെ, ഊരും പേരുമറിയാതെ, മരണാനന്തര ചടങ്ങുകളില്ലാതെ അന്ത്യയാത്രയാകുന്നവര്‍...  തിരുവനന്തപുരത്ത് പ്രതിവര്‍ഷം തിരിച്ചറിയപ്പെടാതെ സംസ്‌കരിക്കപ്പെടുന്നത് അറുപതിലേറെ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം മെയ് വരെ 63 മൃതദേഹങ്ങളാണ് 'അജ്ഞാതം' എന്നപേരില്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. 

മോര്‍ച്ചറിയില്‍ ആഴ്ചകളോളം സൂക്ഷിച്ച ശേഷം അവകാശികളില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി 48 മോര്‍ച്ചറി ചേംബറുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. റോഡ് അപകടത്തിലും കുഴഞ്ഞുവീണും പൊലിസ് എത്തിച്ചശേഷം ചികിത്സയ്ക്കിടെ മരിച്ചവരും തെരുവില്‍ മരിച്ചുകിടന്നവരും ഇക്കൂട്ടത്തിലുണ്ട്. നിലവില്‍ ഇരുപതോളം മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലുള്ളത്. പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തവയാണ് അജ്ഞാത മൃതദേഹമായി സംസ്‌കരിക്കപ്പെടുന്നത്.  50 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേതാണ് അജ്ഞാത മൃതദേഹങ്ങളില്‍ കൂടുതലും.

ജീവനക്കാരെത്തി ഒന്നുമുതല്‍ നാല് മൃതദേഹങ്ങള്‍വരെ ഒരേസമയം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോവുകയാണ് പതിവ്.ശാന്തികവാടത്തിലാണ് സംസ്‌കാരം. അതേസമയം അപകടമരണത്തില്‍പ്പെട്ടവരുടെയും സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്താറുണ്ട്. 

തിരിച്ചറിയപ്പെടാതെ സംസ്‌കരിക്കുന്ന മൃതദേഹങ്ങള്‍ സംബന്ധിച്ച് കൃത്യമായ രേഖകള്‍  പൊലിസ് സൂക്ഷിക്കാറുണ്ട്. മരിച്ചയാളുടെ ഫോട്ടോ, കൈവശമുണ്ടായിരുന്ന വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാനമായി സൂക്ഷിക്കുന്നത്.

കൂടാതെ മൃതദേഹത്തില്‍നിന്ന് ഡിഎന്‍എ സാംപിളുകളും ശേഖരിക്കും. ബന്ധുക്കളെത്തി സംശയം പറയുന്നവ ഫോട്ടോയില്‍ തിരിച്ചറിയാന്‍ സാധിക്കാതെ വന്നാല്‍ പകരം പരിശോധിക്കാനാണിത്. പൊതുവേ അജ്ഞാത മൃതദേഹങ്ങള്‍ അന്വേഷിച്ച് എത്തുന്നവര്‍ കുറവാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തു വയ്ക്കാറുണ്ടോ...? അല്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായേക്കും 

Kerala
  •  8 hours ago
No Image

കോഴിക്കോട് ബൈക്ക് ഷോറൂമിൽ വൻതീപിടുത്തം; പുതിയ ബൈക്കും സർവീസിന് നൽകിയ വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  8 hours ago
No Image

വ്യോമാതിർത്തി പൂർണമായും തുറന്നു സഊദി അറേബ്യ: കടന്നുപോയത് 1,330-ലധികം പ്രതിദിന വിമാനങ്ങൾ | Saudi Air Space

Saudi-arabia
  •  9 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം; അവസാന യാത്രക്കാരന്റെ ഡിഎൻഎ തിരിച്ചറിഞ്ഞു, കുടുംബം മൂന്ന് ദിവസം മുമ്പ് പ്രതീകാത്മക സംസ്കാര ചടങ്ങ് നടത്തിയിരുന്നു

National
  •  9 hours ago
No Image

ശരീരഘടന പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോർ ക്ലാസിൽ കൊണ്ടുവന്നു; അധ്യാപകനെതിരെ ഗോവധ നിരോധനനിയമപ്രകാരം കേസ്

National
  •  9 hours ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

Kerala
  •  9 hours ago
No Image

മൃഗങ്ങളെപോലെ പെരുമാറി’; ഡൽഹി പൊലീസ് റോഹിംഗ്യ അഭയാർത്ഥികളെ ലക്ഷ്യംവെച്ച് അർദ്ധരാത്രി റെയ്ഡ് നടത്തിയെന്നാരോപണം

International
  •  10 hours ago
No Image

കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാര്‍മസിസ്റ്റിനെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു

Kerala
  •  10 hours ago
No Image

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  10 hours ago
No Image

ഒരു മണിക്കൂർ ജോലിക്ക് കുറഞ്ഞത് 1453 രൂപ ശമ്പളം; 2027ഓടെ മിനിമം വേതനം വർധിപ്പിക്കാനൊരുങ്ങി ജർമനി

International
  •  11 hours ago