HOME
DETAILS

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

  
Salah
July 01 2025 | 06:07 AM

two arrested for gunshot murder of adivasi young men in forest while hunting

കോയമ്പത്തൂർ: കാരമടൈ വനമേഖലയിലെ സൊറണ്ടി സെറ്റിൽമെന്റിന് സമീപം നാടൻ തോക്ക് ഉപയോഗിച്ച് 23 വയസ്സുള്ള ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പില്ലൂർ ഡാം പൊലിസ് അറസ്റ്റ് ചെയ്തു. കുണ്ടൂരിലെ കെ. പ്രവീൺ എന്ന മുരുകേശൻ (37), വെള്ളിയാങ്കാടിനടുത്ത് അൻസൂരിലെ പാപ്പയ്യൻ (50) എന്നിവരാണ് അറസ്റ്റിലായത്. റിസർവ് വനത്തിനുള്ളിൽ ദിവസക്കൂലിക്കാരനായിരുന്ന ബന്ധുവായ ആർ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ട് പ്രതികളും മരിച്ച സഞ്ജിത്തിന്റെ വീട്ടിൽ നിന്ന് മദ്യപിച്ചതിന് ശേഷം മൂവരും കൂടി നാടൻ തോക്ക് ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ കാട്ടിലേക്ക് പോയതായിരുന്നു. ഇവിടെ വെച്ച് വേട്ടയ്ക്കിടെ അബദ്ധത്തിൽ സഞ്ജിത്തിനെ വെടിവെച്ചതാണെന്നും സഞ്ജിത്തും പപ്പയ്യനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് പപ്പയ്യൻ തോക്ക് ഉപയോഗിച്ച് സഞ്ജിത്തിന് നേരെ വെടിയുതിർത്തതാണെന്നും റിപ്പോർട്ട് ഉണ്ട്. പ്രതികൾ പരസ്പര വിരുദ്ധമായ മൊഴി നൽകുന്നതിനാൽ എന്താണെന്ന് സംഭവിച്ചതെന്ന് പൊലിസ് ഉറപ്പിച്ചിട്ടില്ല.

ഞായറാഴ്ച രാവിലെ 8:30 ഓടെ, പ്രവീൺ സഞ്ജിത്തിന്റെ കുടുംബത്തെ വിളിച്ച് ഭവാനി നദിക്ക് സമീപം സഞ്ജിത്തിന് വെടിയേറ്റതായി അറിയിച്ചു. കുടുംബം സ്ഥലത്തെത്തിയപ്പോൾ സഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കാണാതായ നിലയിലായിരുന്നു. അഞ്ച് വെടിയുണ്ടകൾ വയറിലും നെഞ്ചിലും തുളച്ചുകയറിയാണ് സഞ്ജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്. 

പിന്നാലെ പില്ലൂർ ഡാം പൊലിസിന് വിവരം ലഭിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പൊലിസ് രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. വീട്ടിൽ നിന്നാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് പ്രവീൺ അമിതമായി മദ്യപിച്ചിരുന്നു, പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തെത്തുടർന്ന്, ആദിവാസികളുടെ കൈവശമുണ്ടായിരുന്ന അനധികൃത തോക്കുകൾ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സൊറാണ്ടി ആദിവാസി അധിവാസ കേന്ദ്രത്തിൽ പരിശോധന നടത്തി. ഞായറാഴ്ച സെറ്റിൽമെന്റിൽ പരിശോധന നടത്തിയെങ്കിലും അനധികൃത ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ പൊലിസിന്റെ സഹായത്തോടെ കോമ്പിംഗ് ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Police have arrested two individuals in connection with the murder of a 23-year-old tribal youth near the Sorandi settlement, close to the Karamadai forest area. The youth was reportedly shot dead with a country-made gun.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

Kerala
  •  17 hours ago
No Image

ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?

National
  •  18 hours ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

Kerala
  •  18 hours ago
No Image

ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്  

Cricket
  •  19 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി

Kerala
  •  19 hours ago
No Image

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

Football
  •  19 hours ago
No Image

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

Kerala
  •  19 hours ago
No Image

വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

National
  •  20 hours ago
No Image

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ

uae
  •  20 hours ago
No Image

കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

Kerala
  •  20 hours ago