
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളുടെ അധ്യാപനത്തിനായുള്ള റിസോഴ്സ് അധ്യാപകരുടെ സ്ഥിരനിയമനം ഇഴയുന്നു. കാൽനൂറ്റാണ്ടായി സ്‌പെഷൽ എഡ്യൂക്കേഷൻ ടീച്ചർമാർ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്തകാലത്ത് സുപ്രിം കോടതിയിൽ നിന്നുണ്ടായ ഒരു ഉത്തരവിൽ സ്‌പെഷൽ എഡ്യൂക്കേഷൻ ടീച്ചർമാർ സ്‌കൂളുകളിൽ നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്ത് 9955 റിസോഴ്‌സ് ടീച്ചർമാരാണ് ആവശ്യമുള്ളത്. എന്നാൽ, നിലവിൽ 2726 അധ്യാപകർ മാത്രമാണ് ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസം പകരാൻ രംഗത്തുള്ളത്. ഇവർക്ക് താൽക്കാലിക നിയമനം മാത്രമാണ് നൽകിയിട്ടുള്ളത്. സ്ഥിരനിയമനം ആവശ്യപ്പെട്ട് നിരവധി തവണ പ്രതിഷേധമുയർത്തിയിട്ടും അത് നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല.
മൂന്നുമാസം മുമ്പ് ഡിസബിലിറ്റി കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കുകയല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. സ്‌ക്രീനിങ് കമ്മിറ്റി ഇനി റിപ്പോർട്ട് കൊടുക്കുകയും അതിൽ അന്വേഷണം നടത്തി വിവിധ തലങ്ങളിൽ അംഗീകാരത്തിനെത്തിക്കുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ ഇത് നീണ്ടുപോകുമെന്നത് റിസോഴ്‌സ് അധ്യാപകരുടെ ആശങ്ക വർധിപ്പിക്കുന്നു.
താൽക്കാലിക അധ്യാപകരായി കണക്കാക്കുന്നതിനാൽ ഇവർക്ക് ആനുകൂല്യങ്ങൾ പോയിട്ട് ശമ്പളം പോലും യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. സമഗ്ര ശിക്ഷ കേരളയിൽ ഇവരുൾപ്പെടെ വിവിധ മേഖലകളിലായി ഏഴായിരത്തോളം പേർ വേതന പ്രശ്‌നം നേരിടുന്നുണ്ട്.
അതേസമയം, പി.എം ശ്രീ പദ്ധതിയിൽ കേരളം ചേരാത്തതിനാൽ ഫണ്ട് ലഭിക്കാത്ത വിഷയവും ഒരുവശത്തുണ്ട്. ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകൾ, ഉപകരണ വിതരണം, ജീവനക്കാരുടെ വേതനം തുടങ്ങിയവ തടസപ്പെടാൻ ഇത് ഇടയാക്കുന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്.
2018ൽ കേന്ദ്ര-,- കേരള സർക്കാരുകൾ ധാരണയിലെത്തിയതുപ്രകാരം നടപ്പിലാക്കിയതാണ് സമഗ്ര ശിക്ഷാ കേരള പദ്ധതി. അതുകൊണ്ടുതന്നെ പി.എം ശ്രീയിൽ ഒപ്പിട്ടില്ലെന്ന പേരിൽ ഈ പദ്ധതിക്കുവേണ്ട വിഹിതം തടഞ്ഞുവയ്ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. 1300 കോടിയോളം രൂപ സമഗ്ര ശിക്ഷ കേരള പദ്ധതിക്ക് കുടിശ്ശിക ലഭിക്കാനുണ്ടെന്നാണ് വിവരം.
ഭിന്നശേഷി സൗഹൃദ കേരളമെന്ന് അവകാശപ്പെടുന്ന സർക്കാർ, പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് സ്‌കൂളുകളിൽ വേണ്ട സൗകര്യമൊരുക്കുകയും സ്‌കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളെ അവരുടെ വീടുകളിലെത്തി വിദ്യാഭ്യാസം നൽകാനുള്ള പദ്ധതികൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, പദ്ധതികൾ നടപ്പാക്കുന്നതല്ലാതെ ജീവനക്കാർക്ക് വേതനവും മറ്റു അവശ്യ കാര്യങ്ങളുമൊരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതുമൂലം ഒരു വർഷമായി ഈ പദ്ധതികളെല്ലാം തന്നെ രോഗശയ്യയിലാണ്.
The permanent appointment of special education teachers, also known as Resource Teachers, for children with disabilities in Kerala is facing delays. Despite special education teachers working in schools for over 25 years, the Supreme Court has recently emphasized their importance in schools. The state government is yet to finalize the appointment process, leaving many special educators in uncertainty ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു
Kerala
• 11 hours ago
പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ ശക്തമാക്കി പൊലിസ്
Kerala
• 11 hours ago
ബിജെപി നേതാവിനെതിരെയുള്ള അപകീർത്തി പരാമർശം; ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ
Kerala
• 11 hours ago
അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചു; അടച്ചിടൽ ഞായറാഴ്ച (ഓഗസ്റ്റ് 24) രാവിലെ ആറ്മണി വരെ
latest
• 12 hours ago
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു; ആരും രാജി ആവശ്യപ്പെട്ടിട്ടില്ല, കുറ്റക്കാരനായത് കൊണ്ടല്ല പാർട്ടിക്ക് വേണ്ടി രാജിയെന്ന് പ്രഖ്യാപനം
Kerala
• 12 hours ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ വാഹനമോടിച്ചു; ജിസിസി പൗരന് രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷ
uae
• 12 hours ago
ഫലസ്തീനികള്‍ക്കായി യൂത്ത് സോഷ്യല്‍ മിഷന് തുടക്കം കുറിച്ച് യുഎഇ; ഗസ്സയെ കൈയയച്ച് സഹായിക്കുന്നത് തുടരും
uae
• 13 hours ago
കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ഉച്ചക്ക് 1.30ന് പൊട്ടിത്തെറിക്കുമെന്ന് സന്ദേശം
Kerala
• 13 hours ago
രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തെങ്കിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ; രാഹുലിനെ തള്ളി നേതാക്കൾ
Kerala
• 13 hours ago
ഉംറ വിസക്ക് ഇനി നേരിട്ട് അപേക്ഷിക്കാം, ഏജന്റുമാര്‍ വേണ്ട; സംവിധാനം ഒരുക്കി സഊദി അറേബ്യ
Saudi-arabia
• 14 hours ago
ഒമാനിൽ റബ്ബർബോട്ട് ഒഴുകിപ്പോയി കടലിൽ കുടുങ്ങിയ രണ്ട് പേരുടെ രക്ഷകരായി സിവിൽ ഡിഫൻസ്
oman
• 14 hours ago
യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റ് ഇളവ്; എങ്ങനെയെന്നല്ലേ.........കൂടുതലറിയാം
uae
• 14 hours ago
രോഹിത്തിന്റെ പകരക്കാരനെ കണ്ടെത്തി! ഇന്ത്യൻ ഏകദിന ടീമിന് ഇനി പുതിയ ക്യാപ്റ്റൻ; റിപ്പോർട്ട്
Cricket
• 14 hours ago
ഇനി ഇടനിലക്കാരെന്തിന്; ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് നേരിട്ട് ബുക്ക് ചെയ്യാം; 'നുസുക് ഉംറ' പ്ലാറ്റ്ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 15 hours ago
ഒമാനിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി
oman
• 16 hours ago
ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ഇനി ഡബിൾ സ്ട്രോങ്ങ്
Football
• 16 hours ago
39ാമത് അബൂദബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണന് പുരസ്കാരം ഡോ. എ.കെ നമ്പ്യാര്‍ക്ക്
uae
• 16 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; എഐസിസി നടപടിയെടുത്തേക്കും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലും വിമര്‍ശനം
Kerala
• 17 hours ago
ഗസ്സയ്ക്ക് വേണ്ടി ശബ്ദമുയർത്തി ബ്രിട്ടനിലെ നൂറുകണക്കിന് ബിസിനസ് ഉടമകൾ; ചാൾസ് രാജാവിന്റെ മുൻഉപദേഷ്ടാവ് മുതൽ കോടീശ്വരന്മാർ രംഗത്ത്
Business
• 15 hours ago
96 വർഷങ്ങൾക്ക് ശേഷം ചരിത്രം പിറന്നു; ഇതാ ഇന്ത്യൻ ഫുട്ബോളിന്റെ 'ഡയമണ്ട്'
Football
• 15 hours ago
കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്നു; റോബ്ലോക്സ് ഗെയിം നിരോധിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 15 hours ago