HOME
DETAILS

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

  
Farzana
July 12 2025 | 10:07 AM

Muslim League leader PMA Salam criticized the Kerala government

മലപ്പുറം: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ്. യു ടേണ്‍ അവര്‍ക്ക് പുത്തരിയല്ല. പി.എം.എ.സലാം പറഞ്ഞു. ആലോചിക്കാതെ നടപടിയെടുത്തതിന്റെ ഫലമായി യു ടേണ്‍ അടിക്കലും കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങലും സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. 

സമസ്തയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അവരുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അപ്പോള്‍ ചര്‍ച്ചക്ക് തയ്യാറല്ല എന്ന മന്ത്രിയുടെ നിലപാടാണ് ജനാധിപത്യവിരുദ്ധമെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവരുമായി ചര്‍ച്ചക്ക് തയ്യാറാവണം- പി.എം.എ.സലാം ചൂണ്ടിക്കാട്ടി. 

കീമിന്റെ വിഷയത്തില്‍ ഒരുപാട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ദുരിതമനുഭവിക്കുന്നതും സര്‍ക്കാരിന്റെ ഈ നിലപാടിന്റെ ഫലമാണെന്നും പി.എം.എ.സലാം വിമര്‍ശിച്ചു. ആഗസ്റ്റ് 14-നാണ് അഡ്മിഷന്റെ അവസാന തീയതി. അതിന് മുമ്പ് ഇതെല്ലം പരിഹരിക്കേണ്ടേ - അദ്ദേഹം ചോദിച്ചു. ഫുട്‌ബോള്‍ മത്സരം ആരംഭിച്ചിട്ട് അതിന്റെ നിയമം മാറ്റുന്നപോലെയാണ് സര്‍ക്കാരിന്റെ നിലപാടുകളെന്നും സലാം പരിഹസിച്ചു. 

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി നടത്തിയ പ്രതികരണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്ന് സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം എന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പ്രതികരണം വിവാദമായതോടെ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ചര്‍ച്ചയ്ക്ക് വേണ്ട സമസ്ത സമയം അറിയിച്ചാല്‍ മതിയെന്നും ശിവന്‍കുട്ടി പറഞ്ഞു. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവന്‍കുട്ടി തന്റെ പ്രതികരണത്തെ വിശദീകരിച്ചു.

സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട നിവേദനം മുഖ്യമന്ത്രിക്കാണ് നല്‍കിയതെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്ന് സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Muslim League leader P.M.A. Salam criticized the Kerala government for repeated policy U-turns over the school timing issue, calling the Education Minister’s refusal to engage in dialogue with Samastha undemocratic. Samastha leaders also demanded clarification from the Chief Minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  6 hours ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  6 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  7 hours ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  7 hours ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  7 hours ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  7 hours ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  7 hours ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  8 hours ago
No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  8 hours ago