HOME
DETAILS

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

  
Farzana
July 17 2025 | 10:07 AM

Two Killed in Police Firing During Eviction Drive in Assams Goalpara Forest Area

ഗുവാഹത്തി: കുടിയൊഴിപ്പിക്കല്‍ നടത്താനെത്തിയ പൊലിസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. രണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഇന്നലെ(ബുധനാഴ്ച) അസമിലെ ഗോള്‍പാറയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഷാക്കുവര്‍ ഹുസൈന്‍, കുതുബുദ്ദീന്‍ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. 

ഗോള്‍പാറ ജില്ലയില്‍ പൈക്കാന് സമീപം വനഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൊലിസ് കുടിയൊഴിപ്പിക്കാനെത്തിയത്. ഒഴിപ്പിക്കാനെത്തിയവരെ ജനക്കൂട്ടം ആക്രമിച്ചെന്നാണ് പൊലിസ് പറയുന്നത്. കല്ലെറിഞ്ഞും വടികള്‍ ഉപയോഗിച്ചും മറ്റുമാണ് അവര്‍ പ്രതിഷേധിച്ചത്.  സ്വയം പ്രതിരോധം എന്ന നിലയ്ക്കാണ് വെടിവയ്പ്പ് നടത്തിയതെന്നുമാണ് സംഭവത്തെ കുറിച്ച് പൊലിസ് വിശദീകരിക്കുന്നു. അസം പൊലിസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കുടിയൊഴിപ്പിക്കാനെത്തിയത്. ഇതിനെതിരെ അവിടെ താമസിച്ചുപോരുന്നവര്‍ സംഘടിച്ചതോടെ സ്ഥിതി അക്രമാസക്തമാവുകയായിരുന്നു. 

കൃഷ്ണായ് പരിധിയില്‍ വരുന്ന പൈക്കന്‍ റിസര്‍വ് വനത്തിനുള്ളിലെ 140 ഹെക്ടറിലധികം ഭൂമി കയ്യേറ്റം ചെയ്തുവെന്നാണ് പൊലിസ് ആരോപിക്കുന്നത്. ഇത് ഒഴിപ്പിക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. 140 ഹെക്ടര്‍ ഭൂമി വെട്ടിത്തെളിച്ചതോടെ 1080 കുടുംബങ്ങള്‍ പെരുവഴിയിലായിരുന്നു. എന്നാല്‍ ഈ പ്രദേശം സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ താമസിക്കുന്നവരാണ് തങ്ങളെന്ന് പ്രദേശത്തുകാര്‍ പറയുന്നത്. 

അസമിലെ ഗോള്‍പാറയില്‍ വ്യാപക കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. ബംഗാളി വംശജരായ മുസ്ലിംകളാണ് ഇവി
ടെ ഭൂരിപക്ഷവും. പ്രദേശത്ത് നടന്ന കുടിയൊഴിപ്പിക്കലില്‍ 1000 കുടുംബങ്ങളുടെ കുടിലുകള്‍ ഇതിനകം ഇടിച്ചുനിരത്തിയിട്ടുണ്ട്. കൃഷ്ണായ് വനമേഖലയിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. 

ഇന്ത്യയില്‍ ആന ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഗോള്‍പാറയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വനമേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ ഒഴിപ്പിച്ച് മുളകള്‍ വെച്ചുപിടിപ്പിക്കാനും കാടാക്കി മാറ്റാനുമാണ് സര്‍ക്കാര്‍ തീരുമാനം.

പ്രദേശത്ത് താമസിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. 'അനധികൃത നുഴഞ്ഞുകയറ്റക്കാര്‍' എന്നാണ് ഇവരെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. 

 

In Assam's Goalpara district, police opened fire on protestors during a controversial eviction drive, killing two Muslim youths — Shakuwar Hussain and Kutubuddin Sheikh. Over 1,000 families displaced from a forest reserve claimed long-term settlement rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  a day ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  a day ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  a day ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  a day ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  a day ago