
വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

ഗസ്സ: ഇസ്റാഈലിന്റെ ക്രൂരമായ ഉപരോധവും ആക്രമണവും ഗസ്സയെ പട്ടിണിയുടെ കൊടുംകയങ്ങളിലേക്ക് തള്ളിവിട്ടിരിക്കുന്നു. 127 പേർക്ക് പട്ടിണിമൂലം ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്, ഇതിൽ 85-ലേറെ കുട്ടികളാണ്. ഓരോ മരണവും, ഓരോ കണ്ണീരും, ഇസ്റാഈലിന്റെ മനുഷ്യത്വരഹിതമായ നയങ്ങളുടെ തെളിവാണ്. ഗസ്സയിലെ ജനതയെ പട്ടിണിമരണത്തിന്റെ വരെ വക്കിലെത്തിച്ച ക്രൂരത, ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമ്മിക പ്രതിസന്ധിയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചു.

ഹന്ദല കപ്പലിനെ വേട്ടയാടുന്ന ഡ്രോൺ
ഗസ്സയിലേക്ക് ജീവൻരക്ഷാ സഹായവുമായി പുറപ്പെട്ട ഹന്ദല കപ്പലിനു ചുറ്റും ഇസ്റാഈലിന്റെ ഹെറോൺ ഡ്രോൺ വട്ടമിട്ടു പറക്കുന്നതായി ഫ്രീഡം ഫ്ലോട്ടില്ല സഖ്യം അറിയിച്ചു. 90 നോട്ടിക്കൽ മൈൽ അകലെയുള്ള ഈ കപ്പൽ, ജൂണിൽ മാഡ്‌ലീൻ എന്ന കപ്പൽ ഇസ്റാഈൽ സൈന്യം തടഞ്ഞ സ്ഥലത്തിനപ്പുറത്താണ്. "ഗസ്സയ്ക്കായി അടിയന്തര നടപടി വേണം. വംശഹത്യ അവസാനിപ്പിക്കണം, ഹന്ദലയെ സുരക്ഷിതമായി ഗസ്സയിലെത്തിക്കണമെന്നും എന്ന് സഖ്യം സമൂഹമാധ്യമ പോസ്റ്റിൽ ആവശ്യപ്പെട്ടു. മുൻപ്, മാഡ്‌ലീൻ കപ്പലിനെ തടഞ്ഞുവെച്ച ഇസ്റാഈൽ, ഇപ്പോൾ ഹന്ദലയെയും ലക്ഷ്യമിടുന്നു, ഇത് മനുഷ്യത്വ സഹായത്തിനുള്ള അവരുടെ തടസ്സനയത്തിന്റെ ഭാഗമാണ്.

സഹായ വിതരണ പരാജയം
മുൻ യുഎൻആർഡബ്ല്യുഎ വക്താവ് ക്രിസ് ഗണ്ണസ് ഇസ്റാഈലിന്റെ കപടനാടകത്തെ തുറന്നുകാട്ടി. "സഹായ വിതരണ പരാജയത്തിന് ഐക്യരാഷ്ട്രസഭയെ കുറ്റപ്പെടുത്തുന്നത് വെറും നുണയാണ്," അദ്ദേഹം അൽ ജസീറയോട് വ്യക്തമാക്കി. ജൂലൈ 16 മുതൽ 22 വരെ, ഐക്യരാഷ്ട്രസഭയുടെ 79 ശതമാനം സഹായ വാഹനവ്യൂഹങ്ങളും ഇസ്റാഈൽ നിരസിക്കുകയോ, വൈകിപ്പിക്കുകയോ, കർശനമായി നിയന്ത്രിക്കുകയോ ചെയ്തതായി രേഖകൾ വെളിപ്പെടുത്തുന്നു. "കുറ്റം വ്യക്തമായും ഇസ്റാഈലിന്റേതാണ്," ഗണ്ണസ് ഉറപ്പിച്ചു പറഞ്ഞു. വിമാനമാർഗമുള്ള ഭക്ഷണ വിതരണം പോലും പരാജയപ്പെട്ടു. ഇസ്റാഈലിന്റെ സഖ്യകക്ഷികൾ "വിശക്കുന്ന കുഞ്ഞുങ്ങളെ" ടെലിവിഷനിൽ കാണുമ്പോൾ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വെടിയേറ്റ മുറിവുകളുടെ ഭീകരത
ബ്രിട്ടീഷ് ഡോക്ടറായ നിക്ക് മെയ്‌നാർഡ് ഗസ്സയിലെ പോഷകാഹാരക്കുറവിന്റെ ഭയാനക കാഴ്ചകൾ വിവരിച്ചതിങ്ങനെയാണ്, "11-12 വയസ്സുള്ള കൗമാരക്കാർ വെടിയേറ്റ മുറിവുകളുമായി ആശുപത്രിയിലെത്തുന്നു. ഒരു ദിവസം തലയിലും കഴുത്തിലും, മറ്റൊരു ദിവസം നെഞ്ചിലും, വയറിലും, കാലുകളിലും മുറിവുകൾ. ഒരു ദിവസം, 13-15 വയസ്സുള്ള നാല് ആൺകുട്ടികൾ വൃഷണങ്ങളിൽ വെടിയേറ്റ മുറിവുകളുമായി എത്തി," അദ്ദേഹം അൽ ജസീറയോട് വെളിപ്പെടുത്തി. ഈ "അസ്വസ്ഥമാക്കുന്ന" മുറിവുകൾ, ഇസ്റാഈൽ സൈന്യം ഫലസ്തീനികളുടെ ശരീരഭാഗങ്ങൾ ലക്ഷ്യമിട്ട് വെടിയുതിർക്കുന്നതിന്റെ തെളിവാണ്. "ദിവസം തോറും ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ മുറിവുകൾ കൂട്ടമായി കാണപ്പെടുന്നു," മെയ്‌നാർഡ് വ്യക്തമാക്കി.

സഹായ ട്രക്കുകൾക്ക് നേരെ വെടിവെപ്പ്
തെക്കൻ ഗസ്സയിൽ, വിശപ്പിന്റെ വിളി കേട്ട് ആയിരക്കണക്കിന് ഫലസ്തീനികൾ സഹായ ട്രക്കുകളെ വളഞ്ഞു. എന്നാൽ, മോറാഗ് കോറിഡോറിൽ ഇസ്റാഈൽ സൈന്യം സഹായത്തിനായി കാത്തുനിൽക്കുന്ന സാധാരണക്കാർക്ക് നേരെ വെടിയുതിർത്തു. അൽ ജസീറയുടെ ദൃശ്യങ്ങൾ ഈ അരാജകത്വവും ക്രൂരതയും വെളിപ്പെടുത്തിയിട്ടുണ്ട്. "നവജാത ശിശുക്കൾക്കുള്ള ഫോർമുല ഫീഡ് പോലും ഇസ്റാഈൽ അധികൃതർ പിടിച്ചെടുക്കുന്നു," ഡോ. മെയ്‌നാർഡ് വെളിപ്പെടുത്തി. "ഇത് മനഃപൂർവമാണ്, ഒറ്റപ്പെട്ട സംഭവമല്ല. ഫോർമുല ഫീഡ് കണ്ടുകെട്ടുന്നത് സ്ഥിരമായ സംഭവമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ നിലച്ചു
ഇന്ധനക്ഷാമവും അറ്റകുറ്റപ്പണികളുടെ അഭാവവും മൂലം ഗസ്സയിലെ സിവിൽ ഡിഫൻസ് വാഹനങ്ങൾ സേവനം നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇസ്റാഈലിന്റെ ബോംബാക്രമണങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ഇനി സാധ്യമല്ല. "ഇന്ധനവും സ്പെയർ പാർട്‌സും അനുവദിക്കണമെന്ന്" അവർ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു. ഇസ്റാഈലിന്റെ നിയന്ത്രണങ്ങൾ മൂലം തീപിടുത്തങ്ങളുടെ എണ്ണവും വർദ്ധിച്ചതായി സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നടപടി: യുകെയുടെ ശ്രമങ്ങൾ
ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ "ഭയാനകം" എന്ന് വിശേഷിപ്പിച്ച് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരുമായി ചർച്ച നടത്തി. വ്യോമമാർഗം സഹായവും രോഗികളെ ഒഴിപ്പിക്കലും മുന്നോട്ടുകൊണ്ടുപോകുമെന്ന് യുകെ പ്രഖ്യാപിച്ചു. "വെടിനിർത്തലും ശാശ്വത സമാധാനവും അനിവാര്യമാണ്," ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ഇസ്റാഈലിന്റെ കർശന നിയന്ത്രണങ്ങൾ ഈ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു.

ഇസ്റാഈലിന്റെ കപട നാടകം
ഇസ്റാഈലിന്റെ COGAT 90 ഭക്ഷ്യ ട്രക്കുകൾ അനുവദിച്ചതായി അവകാശപ്പെടുമ്പോൾ, ഐക്യരാഷ്ട്രസഭയെ കുറ്റപ്പെടുത്തി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു. എന്നാൽ, നൂറുകണക്കിന് ട്രക്കുകൾ അതിർത്തിയിൽ കാത്തുകിടക്കുന്നു. "സഹായ വിതരണത്തിന്റെ പരാജയത്തിന് ഇസ്റാഈൽ മാത്രമാണ് ഉത്തരവാദി," ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ദെയ്ർ എൽ-ബലാഹിലെ വേൾഡ് സെൻട്രൽ കിച്ചൺ ഭക്ഷ്യ വിതരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് COGAT തങ്ങളുടെ "സഹായ" പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നു, എന്നാൽ ഇസ്റാഈലിന്റെ ഉപരോധം ഗസ്സയിലെ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ് യാഥാർഥ്യം.



ആഗോള മനസ്സാക്ഷിയുടെ വെല്ലുവിളി
ഗസ്സയിലെ ഈ ദുരന്തം, മനുഷ്യത്വത്തിന്റെ പരാജയമാണ്. 127 മരണങ്ങൾ, അതിൽ 85-ലേറെ കുട്ടികൾ, ലോകത്തിന്റെ മൗനത്തിനെതിരായ കുറ്റപത്രമാണ്. ഇസ്റാഈലിന്റെ ഉപരോധവും ആക്രമണവും, സഹായ വിതരണത്തിനുള്ള തടസ്സങ്ങളും, ലക്ഷ്യമിട്ടുള്ള വെടിവെപ്പുകളും, ഗസ്സ ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുന്നു. "ഇത് ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമ്മിക പ്രതിസന്ധിയാണ്," ഗുട്ടെറസിന്റെ വാക്കുകൾ ലോകത്തോട് ഓർമ്മപ്പെടുത്തുന്നു. അന്താരാഷ്ട്ര സമൂഹം ഈ ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തേണ്ട സമയം എന്നേ അതിക്രമിച്ച് കഴിഞ്ഞു .
Israel's use of hunger as a weapon in Gaza has led to unimaginable suffering, with 127 deaths, including over 85 children, due to starvation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു
National
• 10 hours ago
പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)
Kerala
• 11 hours ago
മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Kerala
• 11 hours ago
കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം
Kerala
• 11 hours ago
മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Kerala
• 12 hours ago
മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.
Kerala
• 12 hours ago
ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്
International
• 12 hours ago
കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
Kerala
• 13 hours ago
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരിഗണനയിൽ
Kerala
• 13 hours ago
ഫോണ്‍ കോള്‍ വിവാദം; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
Kerala
• 13 hours ago
ധർമസ്ഥല കൂട്ടശവസംസ്കാര കേസ്: അഞ്ച് മണിക്കൂറും കഴിഞ്ഞ് മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ്
National
• 14 hours ago
സഊദി അറേബ്യയിൽ ചുവന്ന് തുടുത്ത് തണ്ണിമത്തൻ വിളവെടുപ്പ്; 6.1 ലക്ഷം ടൺ കടന്നു
Saudi-arabia
• 14 hours ago
സുരക്ഷ കൂട്ടി; ഇനി കവചിത ലൈനുകള്‍ മാത്രം; അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്വെയര്; മാറ്റത്തിനൊരുങ്ങി കെഎസ്ഇബി
Kerala
• 15 hours ago
കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ
uae
• 15 hours ago
ടൂറിസം നിയമലംഘനങ്ങൾക്ക് കർശന നടപടി: മക്കയിൽ 25 ഹോട്ടലുകൾ അടച്ചുപൂട്ടി
Saudi-arabia
• 16 hours ago
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു
Kerala
• 16 hours ago
പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു
uae
• 17 hours ago
ഇന്നും നാളെയും (26/07/2025 & 27/07/2025) കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Kerala
• 17 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം
Kerala
• 15 hours ago
ഷാർജയിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സൗജന്യ വാഹന പരിശോധന: സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലിസ്
uae
• 15 hours ago
ചാലക്കുടി ബിവറേജസ് മോഷണം: 41,270 രൂപയുടെ പ്രീമിയം മദ്യവും 4 സിസിടിവി ക്യാമറകളും നഷ്ടമായി
Kerala
• 16 hours ago