HOME
DETAILS

'മതിയാക്ക് ഈ യുദ്ധം' - ട്രംപിന് മൊസാദിന്റെ ഉൾപ്പടെ 600-ലധികം മുൻ ഇസ്‌റാഈലി സുരക്ഷാ മേധാവികളുടെ കത്ത്, നെതന്യാഹുവിന്റെ ഓഫീസിന് മുന്നിലും പ്രതിഷേധം 

  
August 04 2025 | 16:08 PM

over 600 former israeli security chiefs urge trump to end war on gaza

ഗസ്സയ്‌ക്കെതിരായ ഇസ്‌റാഈൽ യുദ്ധം അവസാനിപ്പിക്കണമെന്ന് 600-ലധികം മുൻ ഇസ്‌റാഈലി സുരക്ഷാ മേധാവികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ഇസ്‌റാഈൽ ആക്രമണം മൂലം ഗസ്സയിൽ പട്ടിണി കിടന്ന് ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടത് ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിലാണ് നെതന്യാഹുവിനോട് സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മേധാവികൾ കത്തയച്ചത്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ജറുസലേമിലെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധം നടന്നു. എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്നും സമരം ചെയ്യുന്ന ഇസ്‌റാഈൽ ജനത ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് ഇസ്‌റാഈലിന്റെ വിവിധ വകുപ്പുകളിലെ മുൻമേധാവികൾ ട്രംപിന് കത്ത് അയച്ചത്. മുൻ മൊസാദ് മേധാവി തമീർ പാർഡോ, മുൻ ഷിൻ ബെറ്റ് മേധാവി അമി അയലോൺ, മുൻ ഡെപ്യൂട്ടി ഇസ്രായേൽ സൈനിക മേധാവി മതൻ വിൽനായി എന്നിവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഗസ്സയെ തകർത്ത് ഏകദേശം രണ്ട് വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ നെതന്യാഹുവിൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. 

ഇരുപത് ലക്ഷത്തിലധികം ഫലസ്തീനികൾ പട്ടിണി പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്ന ഗസ്സയിൽ, തടവിലാക്കപ്പെട്ടിരിക്കുന്ന രണ്ട് മെലിഞ്ഞ ഇസ്‌റാഈലി തടവുകാരെ കാണിക്കുന്ന വീഡിയോകൾ ഫലസ്തീൻ ഗ്രൂപ്പുകൾ പുറത്തുവിട്ടതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് കത്ത് അയച്ചത്.

"ബലപ്രയോഗത്തിലൂടെ നേടിയെടുക്കാവുന്നതെല്ലാം നേടിയെടുത്തു. ബന്ദികള്‍ക്ക് ഇനി കാത്തിരിക്കാനാവില്ല" ഇസ്‌റാഈൽ സുരക്ഷാ സേനയുടെ കമാണ്ടേഴ്‌സ് (സിഐഎസ്) ഗ്രൂപ്പ് എക്‌സിലെ ഒരു പോസ്റ്റില്‍ കത്ത് പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ഇസ്രായേൽ സൈന്യം അവരുടെ മൂന്ന് ലക്ഷ്യങ്ങളിൽ രണ്ടെണ്ണം ബലപ്രയോഗത്തിലൂടെ നേടിയെടുത്തുവെന്ന് കത്തിൽ പറയുന്നു. ഹമാസിന്റെ സൈനിക രൂപീകരണത്തെയും ഭരണത്തെയും തകർക്കുക എന്ന രണ്ട് ലക്ഷ്യങ്ങൾ നേടി. എന്നാൽ മൂന്നാമത്തേതായ എല്ലാ ഇസ്‌റാഈലി തടവുകാരെയും തിരികെ കൊണ്ടുവരിക എന്ന കാര്യം ഒരു കരാറിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ എന്ന് കത്തിൽ പറയുന്നു.

"ഗസ്സ യുദ്ധം നിർത്തൂ! ഇസ്രായേലിലെ മുൻ സൈനിക ജനറൽമാരും മൊസാദ്, ഷിൻ ബെറ്റ്, പൊലിസ്, ഡിപ്ലോമാറ്റിക് കോർപ്സ് തുടങ്ങിയവർ അടങ്ങുന്ന ഏറ്റവും വലിയ സംഘമായ സിഐഎസിന് വേണ്ടി യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും കത്തിൽ പറയുന്നു. ലെബനനിൽ ചെയ്തത് പോലെ ഗസ്സയിലും യുദ്ധം അവസാനിപ്പിക്കാൻ സമയമായി എന്നും ട്രംപിനുള്ള കത്തിൽ പറയുന്നു.

ഗസ്സ മുനമ്പിൽ അടിസ്ഥാനപരമായ മാറ്റത്തിനായുള്ള ഒരു പ്രാദേശിക, അന്തർദേശീയ നീക്കത്തിന് നേതൃത്വം നൽകാനുള്ള അപൂർവ അവസരത്തിലാണ് നമ്മൾ. ട്രംപിന് ഇത് ചെയ്യാനുള്ള കഴിവുണ്ട്. സുരക്ഷാ, വിദേശ സേവനങ്ങളുടെ എല്ലാ ശാഖകളിൽ നിന്നുമുള്ള 550 മുൻ മുതിർന്ന ഉദ്യോഗസ്ഥരുടെ പേരിൽ, ഞങ്ങൾ പ്രസിഡന്റ് ട്രംപിന് ഒരു കത്ത് അയച്ചു. യുദ്ധം നിർത്തി ബന്ദികളെ തിരികെ കൊണ്ടുവരിക. ബലപ്രയോഗത്തിലൂടെ നേടാൻ കഴിയുന്നതെല്ലാം നേടിയെടുത്തു. ബന്ദികൾക്ക് ഇനി കാത്തിരിക്കാനാവില്ല. ഇതാണ് സത്യത്തിന്റെ നിമിഷം. പ്രസിഡന്റ് ട്രംപിനോട് തന്റെ പൂർണ്ണ സ്വാധീനം ചെലുത്താനും യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോൾ വേണ്ടത് ചെയ്യാനും ഞങ്ങൾ ആവശ്യപ്പെടുന്നു - കത്ത് പങ്കുവെച്ചുകൊണ്ട് മുൻമേധാവികൾ പറഞ്ഞു.

 

More than 600 former Israeli security officials have written to U.S. President Donald Trump, urging him to pressure Israeli Prime Minister Benjamin Netanyahu to end the ongoing war on Gaza. The appeal comes amid global outrage over the humanitarian catastrophe unfolding in Gaza, where dozens of Palestinians have died from hunger due to the Israeli blockade and military assault. The former officials expressed deep concern over Israel's actions, calling for an immediate ceasefire and humanitarian intervention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം

Kerala
  •  a day ago
No Image

ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ

uae
  •  a day ago
No Image

പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'

National
  •  a day ago
No Image

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്

Cricket
  •  a day ago
No Image

ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ് 

International
  •  a day ago
No Image

വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോ​ഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും

Saudi-arabia
  •  a day ago
No Image

ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്

International
  •  a day ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ

Cricket
  •  a day ago
No Image

ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ

uae
  •  a day ago
No Image

കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  a day ago