
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്

വാഷിങ്ടണ്‍: ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷമം നല്‍കുന്നതിലാണ് എന്റെ ശ്രദ്ധ- ഗസ്സ മുനമ്പ് പൂര്‍ണമായും പിടിച്ചടക്കാന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയാണ് ട്രംപ് പ്രതികരിച്ചത്. 'ബാക്കിയുള്ള കാര്യങ്ങളെ കുറിച്ച് എനിക്ക് ശരിക്കും പറയാന്‍ കഴിയില്ല. അതെല്ലാം ഇസ്‌റാഈലിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും' ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് യു.എസ് ഇസ്‌റാഈലിന് നല്‍കുന്നത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധം ആരംഭിച്ച ശേഷം ഈ സഹായം ഗണ്യമായി വര്‍ധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗസ്സയെ പൂര്‍ണമായി പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു രംഗത്തെത്തിയത്. ഇതിനായി സൈന്യത്തോട് ഉത്തരവിട്ടതായിട്ടായിരുന്നു ഇസ്റാഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധം തുടങ്ങും മുമ്പ് പ്രഖ്യാപിച്ച മൂന്ന് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരുങ്ങാനായിട്ടായിരുന്നു നെതന്യാഹു സൈന്യത്തിന് നല്‍കിയ നിര്‍ദ്ദേശം. ഹമാസിനെ പരാജയപ്പെടുത്തുക, ബന്ദികളെ മോചിപ്പിക്കുക, ഇസ്റാഈലിന് ഇനി ഒരു ഭീഷണിയാകാത്ത വിധം ഗസ്സയെ ഇല്ലാതാക്കുക എന്നിവയാണ് ഇപ്പോഴത്തെ പടപ്പുറപ്പാടിന് പിന്നിലെ ലക്ഷ്യങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഞങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മൂന്ന് യുദ്ധ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാമെന്ന് ഈ ആഴ്ച അവസാനം ഞാന്‍ ഐ.ഡി.എഫിന് നിര്‍ദ്ദേശം നല്‍കും- നെതന്യാഹു കാബിനറ്റില്‍ പറഞ്ഞതിങ്ങനെ.
നാടുകടത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കൊണ്ട് ഗസ്സന്‍ ജനതയെ ചെറിയ ഇടങ്ങളിലേക്ക് ഒതുക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍.
ഇതിനകം ഗസ്സയിലെ 86 ശതമാനം പ്രദേശവും ഇസ്റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ മേഖലകള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന പ്രദേശങ്ങള്‍ കൂടി പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. പുതിയ നിര്‍ദേശം വേഗത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ രാജിവെക്കണമെന്ന് നെതന്യാഹു ഐ.ഡി.എഫ് തലവന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയില്‍ സൈനിക നിയന്ത്രണത്തിലല്ലാത്ത് ചെറിയ പ്രദേശത്തേക്ക് ഒതുങ്ങിയ ഫലസ്തീനികളുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ നവരഗ ജീവിതത്തേക്കാള്‍ ഭീകരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പട്ടിണിയും ഇസ്‌റാഈല്‍ ആക്രമണങ്ങളും ഒരു ജനതയെ ദുരിതത്തിന്റെ പാരമ്യത്തിലെത്തിച്ചിട്ടുണ്ട്. ഇനിയും സൈനിക കടന്നുകയറ്റം ശക്തമാക്കുന്നത് ജനതയുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഹമാസ് ബന്ദികളാക്കിയ ഇസ്റാഈല്‍ പൗരന്മാരായ ബ്രാസ്ലാവ്‌സ്‌കിയും എവ്യാതര്‍ ഡേവിഡും വളരെ ദുരിതത്തിലാണെന്ന് കാണിക്കുന്ന വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗസ്സ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ ഉത്തരവ്. ഹമാസിന് വെടി നിര്‍ത്തലല്ല വേണ്ടതെന്നാണ് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകുന്നതെന്നാണ് നെതന്യാഹു പ്രതികരിച്ചത്.
Trump says it's up to Israel to decide on Gaza takeover, adds his focus is on providing aid to people in Gaza. Refuses to criticize Netanyahu’s move
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സക്കെതിരായ പരാമർശത്തിൽ ആരാധകരുടെ പ്രതിഷേധം; ഇസ്‌റാഈൽ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജർമൻ ക്ലബ്
Football
• an hour ago
യുഎഇ പ്രസിഡണ്ടിന്റെ റഷ്യൻ സന്ദർശനത്തിന് നാളെ തുടക്കം; വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കും
uae
• 2 hours ago
റോഡിലെ അഭ്യാസം ആരോ വീഡിയോ എടുത്ത് വൈറലാക്കി; യുഎഇയിൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴ, വാഹനം കസ്റ്റഡിയിലെടുത്തു
uae
• 2 hours ago
അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം
National
• 2 hours ago
2026 ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ സ്വാഗതം ചെയ്ത് ദോഹയിലെ യുഎസ് എംബസി
qatar
• 3 hours ago
ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം
Kerala
• 3 hours ago
എംആർ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്ത സംഭവം; തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി
Kerala
• 3 hours ago
ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ
Cricket
• 4 hours ago
ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു
auto-mobile
• 4 hours ago
'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍
Kerala
• 4 hours ago
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: വനിതാ സ്ഥാനാർത്ഥിയെ പൊലീസ് പിടിച്ചുവെച്ചു, പ്രവർത്തകർ മോചിപ്പിച്ചു
Kerala
• 4 hours ago
ഐപിഎല്ലിൽ റൺസ് അടിച്ചുകൂട്ടിയവനും, രാജസ്ഥാൻ താരവും ഏഷ്യ കപ്പിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 5 hours ago
തൊഴിൽ തർക്കം; മുൻ ജീവനക്കാരന് 89,620 ദിർഹം കുടിശിക നൽകാൻ സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി
uae
• 5 hours ago
'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് കാര്യമില്ല': വിദ്യാർത്ഥിക്കെതിരെ ക്രൂരമായ ജാതി അധിക്ഷേപം നടത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ കേസ്
Kerala
• 5 hours ago
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• 5 hours ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• 5 hours ago
പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'
National
• 6 hours ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• 6 hours ago
ലാല്‍ബാഗ് ഫ്ലവർഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം; മുഖ്യമന്ത്രി സിദ്ധരാമയ ഉദ്ഘാടനം ചെയ്യും
National
• 5 hours ago
ടൂറിസം പ്രോത്സാഹിപ്പിക്കാനായി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്ഫോം; പുതിയ പദ്ധതിയുമായി കുവൈത്ത്
Kuwait
• 5 hours ago
സഞ്ജു രാജസ്ഥാൻ വിടുമോ? നിർണായകമായ തീരുമാനമെടുത്ത് രാജസ്ഥാൻ; റിപ്പോർട്ട്
Cricket
• 5 hours ago