ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ
തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ കെണിയിൽ വീഴ്ത്തി, കാറിൽ കടത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ. മടത്തറ സ്വദേശി മുഹമ്മദ് സൽമാൻ (19), കൊല്ലായിൽ സ്വദേശി സുധീർ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് (19) എന്നിവരാണ് പിടിയിലായത്. ആഷിഖിനെ കുളത്തൂപ്പുഴയിൽ നിന്ന് വെഞ്ഞാറമൂട് പൊലിസും, മറ്റുള്ളവരെ ആലപ്പുഴയിലെ ഹോട്ടലിൽ നിന്ന് ആലപ്പുഴ പൊലിസും അറസ്റ്റ് ചെയ്തു.
സംഭവം നടന്നത് ഓഗസ്റ്റ് 7-ന് ഉച്ചയ്ക്ക് 3 മണിക്ക്. വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ, ഡേറ്റിംഗ് ആപ്പ് വഴി സ്ത്രീയെന്ന വ്യാജേന പരിചയപ്പെട്ട സംഘം മുക്കുന്നൂർ ഭാഗത്ത് കാറിൽ എത്തി കൂട്ടിക്കൊണ്ടുപോയി. വാഹനത്തിൽ വച്ച് യുവാവിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് മർദിച്ച ശേഷം, മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല കവർന്നു. തുടർന്ന്, പാങ്ങോടിനടുത്തുള്ള സുമതിവളവിൽ യുവാവിനെ ഉപേക്ഷിച്ചു.
യുവാവിന്റെ പരാതിയെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ വെഞ്ഞാറമൂട് പൊലിസ് പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
A gang lured a youth via a dating app, kidnapped him in a car, and stole his three-pawan gold chain. The incident occurred on August 7 at 3 PM in Mukkunoor. The victim was assaulted, photographed nude, and abandoned in Sumathivala. The four suspects—Muhammad Salman (19), Sudheer (24), Sajith (18), and Ashiq (19)—were arrested within 48 hours by Venganoor and Alappuzha police. The accused were remanded after court appearance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."