HOME
DETAILS

ലോകത്തിന്റെ പകുതി തന്നെ ഇല്ലാതാക്കും' ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; സിന്ധു നദിയില്‍ ഇന്ത്യ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നും താക്കീത്/ India Pakistan

  
Web Desk
August 11 2025 | 04:08 AM

Pakistan Army Chief Threatens Nuclear Strike Asim Munir Warns of Global Consequences Amid India Tensions

ന്യൂഡല്‍ഹി: ആണവ ഭീഷണിയുമായി പാകിസ്ഥാന്‍. ഈ ലോകത്തിന്റെ പകുതി തന്നെ തങ്ങള്‍ ഇല്ലാതാക്കുമെന്നാണ് പാകിസ്ഥാന്‍രെ ഭീഷണി. പാക് സൈനിക മേധാവി അസിം മുനീര്‍ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.

'പാകിസ്താന്‍ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും'  അമേരിക്കയിലെ പാക് ബിസിനസുകാര്‍ ഒരുക്കിയ വിരുന്നിനിടെ അസിം മുനീര്‍ പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ നിന്ന് മറ്റൊരു രാജ്യം ആണവ ഭീഷണി മുഴക്കുന്നത് ഇതാദ്യമാണ്.

സിന്ധുനദിയില്‍ ഇന്ത്യ ഡാം നിര്‍മിക്കാന്‍ കാത്തിരിക്കുകയാണെന്നും നിര്‍മാണം കഴിഞ്ഞാല്‍ പാകിസ്ഥാന്‍ അത് തകര്‍ക്കുമെന്നും അസിം മുനീര്‍ കൂട്ടിച്ചേര്‍ത്തു.  

'ഇന്ത്യ സിന്ധുനദിയില്‍ ഡാം ഉണ്ടാക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. അഹ്ങിനെ ചെയ്താല്‍ ഞങ്ങളത് പത്ത് മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കും' മുനീര്‍ പറഞ്ഞു. സിന്ധുനദി ഇന്ത്യയുടെ കുടുംബ സ്വത്തല്ലെന്ന് പറഞ്ഞ സൈനിക മേധാവി ദൈവം സഹായിച്ച് പാകിസ്ഥാന് മിസൈല്‍ ക്ഷാമമില്ലെന്നും ആവര്‍ത്തിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും ഭീഷണി ഉയര്‍ന്നാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നും അസീം മുനീര്‍ വ്യക്തമാക്കി. ദ പ്രിന്റ് ദിനപത്രമാണ് അസീം മുനീറിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് നിന്നാവും പാകിസ്താന്‍ ആക്രമണം തുടങ്ങുകയെന്നും അവിടെയാണ് ഏറ്റവും വിലകൂടിയ സമ്പത്തുകള്‍ ഉള്ളതെന്നും മുനീര്‍ പറഞ്ഞു. അവിടെ നിന്നും പടിഞ്ഞാറന്‍ ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും അസീം മുനീര്‍ കൂട്ടിച്ചേര്‍ത്തു.


രണ്ട് മാസത്തിനിടെ പാകിസ്താന്‍ സൈനികമേധാവിയുടെ രണ്ടാമത്ത് യു.എസ് സന്ദര്‍ശനമാണ് ഇത്.  ജൂണില്‍ യു.എസിലെത്തിയ ആസിം മുനീര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ ആദ്യമായാണ് പാക് സൈനിക മേധാവിയുമായി ഒരു യു.എസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ അസിം മുനീറിന്റെ ഇടപെടല്‍ നിര്‍ണായകമായെന്നാണ് അന്ന് ട്രംപ് പ്രതികരിച്ചത് ഇതിന് പ്രത്യുപകാരമെന്നോണം ട്രംപിനെ നൊബേലിന് ശുപാര്‍ശ ചെയ്യുന്നതായി പാകിസ്താന്‍ പ്രഖ്യാപിച്ചു. ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് ആവര്‍ത്തിച്ചിരുന്നു.

 

Pakistan Army Chief Asim Munir issues a nuclear threat, claiming Pakistan could destroy half the world if pushed. In a speech in the US, he warned India over the Sindhu River dam project and hinted at large-scale retaliation. Tensions rise in South Asia.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടനെതിരേ ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 hours ago
No Image

യുഎഇ യാത്രക്കോരാണോ? വിമാനത്താവളങ്ങളിലെ നീണ്ട ഇമിഗ്രേഷൻ ക്യൂകൾ എങ്ങനെ ഒഴിവാക്കാമെന്ന് അറിയാം

uae
  •  2 hours ago
No Image

ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപക പരിശോധന; കുവൈത്തിൽ 178 താമസ നിയമ ലംഘകർ അറസ്റ്റിൽ

Kuwait
  •  3 hours ago
No Image

വോട്ട് കൊള്ളക്കെതിരെ പ്രതിഷേധ ജ്വാലയാവാന്‍ ഇന്‍ഡ്യാ സഖ്യം; രാഹുലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചു, തടയാന്‍ ബാരിക്കേഡുകള്‍ നിരത്തി വന്‍ പൊലിസ് സന്നാഹം

National
  •  3 hours ago
No Image

വോട്ട് ചോരി വിവാദം; ഒടുവില്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രവേശനം 30 എം.പിമാര്‍ക്ക് മാത്രം, ; ഇന്‍ഡ്യ സഖ്യത്തിന്റെ മുഴുവന്‍ എം.പിമാരേയും ഉള്‍ക്കൊള്ളാന്‍ ഓഫിസില്‍ സൗകര്യമില്ലെന്ന് / vote chori

National
  •  3 hours ago
No Image

പെർസീഡ് ഉൽക്കാവർഷം കാണാം നാളെ രാത്രി; ജബൽ ജെയ്‌സിൽ പ്രത്യേക പരിപാടിയുമായി ദുബൈ ജ്യോതിശാസ്ത്ര ഗ്രൂപ്പ്

uae
  •  3 hours ago
No Image

എഴുത്തുകാരന്റെ സമ്മതമില്ലാതെ കവിതകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ ഇനി 5,000 റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി

Saudi-arabia
  •  4 hours ago
No Image

ഓണത്തിന് കേരളത്തിലെത്തുന്നത് മാരക വിഷം;  വിഷരഹിത പച്ചക്കറിയൊരുക്കാന്‍ കൃഷിവകുപ്പ്

Kerala
  •  4 hours ago
No Image

മുന അല്‍ അജമി സഊദി വിദ്യാഭ്യാസ മന്ത്രാലയ വക്താവ്; ഈ പദവിയിലിരിക്കുന്ന രണ്ടാമത്തെ വനിത

Saudi-arabia
  •  4 hours ago
No Image

പ്രവാസി റെസിഡൻസി കാർഡുകൾക്ക് 1-3 വർഷ കാലാവധി, ഒമാനി ഐഡി കാർഡിന് 10 വർഷം; പുതിയ നിയമവുമായി ഒമാൻ

uae
  •  4 hours ago