HOME
DETAILS

മൊബൈല്‍ മേഖലയിലെ സ്വദേശിവത്ക്കരണം; 100 പരിശോധകരെക്കൂടി നിയമിച്ചു

  
backup
September 07, 2016 | 11:19 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf

 

ജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവത്ക്കരണ പരിശോധന ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി തൊഴില്‍, സാമൂഹിക മന്ത്രാലയം 100 പുതിയ പരിശോധകരെക്കൂടി നിയമിച്ചു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും 100 ശതമാനം സ്വദേശികളായ യുവതി യുവക്കളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ തീരുമാനം ഏതുവിധേനയും നടപ്പാക്കുന്നതിനാണ് പുതിയ പരിശോധകരെ നിയമിച്ചത്. മൊബൈല്‍ ഫോണ്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കുമെല്ലാം നിയമം ബാധകമാണ്.

തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പൂര്‍ണമായും നടപ്പാക്കുകയും ഈ രംഗത്ത് സംഭവിക്കാനിടയുള്ള നിയമ ലംഘനം തടയുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ പ്രത്യേക പദ്ധതികള്‍ക്കായുള്ള അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക രംഗം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിപണി നീക്കങ്ങളേയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി യുവതി യുവാക്കളെ നിയമിക്കാന്‍ മതിയായ അവസരം നല്‍കിയ ശേഷവും മൊബൈല്‍ ഫോണ്‍ രംഗത്ത് വിദേശികള്‍ തൊഴിലെടുക്കുന്നത് തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. രാജ്യത്തെ വിപണി നിയമങ്ങളെ അനുസരിക്കാന്‍ എല്ലാവരും തയാറാകണം. നിയമ ലംഘനം നടത്തുന്നവരെ പിടികൂടി ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അശഹ്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ നടന്ന പരിശോധനകളില്‍ 25,000 കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പാക്കിയതായി സ്ഥിരീകരിച്ചു. 3670 നിയമ ലംഘനങ്ങള്‍ പരിശോധന സംഘം പിടികൂടുകയും 2057 സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന ഭീഷണി നേരിടുന്നതിനായി അടച്ചിട്ട 1023 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയത് എ.ഐ സഹായത്തോടെ

International
  •  13 hours ago
No Image

വട്ടിയൂര്‍ക്കാവ് ഉറപ്പിച്ച് കെ. മുരളീധരന്‍; ഒടുവില്‍ തീരുമാനം, നിലപാട് നേതൃത്വത്തെ അറിയിച്ചു

Kerala
  •  13 hours ago
No Image

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക... അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  13 hours ago
No Image

യുദ്ധഭീതി പടര്‍ത്തി വീണ്ടും ട്രംപ്; പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ കൂടി; ആശങ്കയില്‍ ഗള്‍ഫ് മേഖല

latest
  •  14 hours ago
No Image

കുട്ടികള്‍ അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നുണ്ടോ?... ആ ശീലം വേഗം മാറ്റിക്കോളൂ.. പദ്ധതിയുമായി കേരള പൊലിസ് 

Kerala
  •  14 hours ago
No Image

ഉയര്‍ത്തെണീറ്റ് സ്വര്‍ണം; പവന്‍വില 1.15 ലക്ഷത്തിന് മുകളില്‍, പവന് കൂടിയത് 2000 ത്തിനടുത്ത്

Kerala
  •  14 hours ago
No Image

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; വിവിധ ഇടങ്ങളിൽ കണ്ടതായി സൂചന, തിരച്ചിൽ ഊർജ്ജിതം 

Kerala
  •  14 hours ago
No Image

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി മൂന്ന് പേരെ കുത്തി

Kerala
  •  14 hours ago
No Image

റോഡിലെ കുഴികളിൽ വീണുള്ള മരണങ്ങളിൽ അഞ്ച് വർഷത്തിനിടെ 53 ശതമാനം വർധന; പകുതിയിലേറെയും ഉത്തർപ്രദേശിൽ

National
  •  15 hours ago
No Image

ധീരം, ചരിത്രം; മഹാരാഷ്ട്രയിലെ സൗന്ദല ഇനി ജാതി രഹിത ഗ്രാമം, ഭരണഘടനയുടെ ആമുഖം അനുസരിച്ച് ജീവിക്കാൻ തീരുമാനം

National
  •  16 hours ago