HOME
DETAILS

മൊബൈല്‍ മേഖലയിലെ സ്വദേശിവത്ക്കരണം; 100 പരിശോധകരെക്കൂടി നിയമിച്ചു

  
backup
September 07, 2016 | 11:19 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf

 

ജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവത്ക്കരണ പരിശോധന ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി തൊഴില്‍, സാമൂഹിക മന്ത്രാലയം 100 പുതിയ പരിശോധകരെക്കൂടി നിയമിച്ചു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും 100 ശതമാനം സ്വദേശികളായ യുവതി യുവക്കളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ തീരുമാനം ഏതുവിധേനയും നടപ്പാക്കുന്നതിനാണ് പുതിയ പരിശോധകരെ നിയമിച്ചത്. മൊബൈല്‍ ഫോണ്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കുമെല്ലാം നിയമം ബാധകമാണ്.

തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പൂര്‍ണമായും നടപ്പാക്കുകയും ഈ രംഗത്ത് സംഭവിക്കാനിടയുള്ള നിയമ ലംഘനം തടയുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ പ്രത്യേക പദ്ധതികള്‍ക്കായുള്ള അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക രംഗം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിപണി നീക്കങ്ങളേയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി യുവതി യുവാക്കളെ നിയമിക്കാന്‍ മതിയായ അവസരം നല്‍കിയ ശേഷവും മൊബൈല്‍ ഫോണ്‍ രംഗത്ത് വിദേശികള്‍ തൊഴിലെടുക്കുന്നത് തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. രാജ്യത്തെ വിപണി നിയമങ്ങളെ അനുസരിക്കാന്‍ എല്ലാവരും തയാറാകണം. നിയമ ലംഘനം നടത്തുന്നവരെ പിടികൂടി ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അശഹ്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ നടന്ന പരിശോധനകളില്‍ 25,000 കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പാക്കിയതായി സ്ഥിരീകരിച്ചു. 3670 നിയമ ലംഘനങ്ങള്‍ പരിശോധന സംഘം പിടികൂടുകയും 2057 സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന ഭീഷണി നേരിടുന്നതിനായി അടച്ചിട്ട 1023 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago