HOME
DETAILS

മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; പട്ടികയിൽ പെടാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതർ

  
എം.പി മുജീബ് റഹ് മാൻ
September 19 2025 | 04:09 AM

1031 endosulfan victims left out of the official list

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സഹായം നൽകാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തി ഒരുവർഷം പിന്നിട്ടിട്ടും തുടർ നടപടിയില്ല.  നാലുമാസത്തിലധികം നീണ്ട സമരത്തെ തുടർന്നായിരുന്നു സർക്കാർ കണ്ടെത്തിയ 1031 പേരെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ജൂലൈയിൽ നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ  നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ വീണ്ടും സമരം തുടങ്ങാനുള്ള തയാറെടുപ്പിലാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി. നേരത്തെ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 

2017 ഏപ്രിൽ അഞ്ചുമുതൽ ഒൻപതു വരെ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാംപിൽ നിന്ന് 1905 ദുരിതബാധിതരെ കണ്ടെത്തിയിരുന്നു. പിന്നീട് ലിസ്റ്റ് 257 ആയി ചുരുക്കുകയായിരുന്നു. ഡെപ്യൂട്ടി കലക്ടർ തയാറാക്കിയ പട്ടിക അട്ടിമറിച്ചതിന്റെ ഭാഗമായും സമരങ്ങൾ നടന്നു. വീണ്ടും പട്ടിക പരിശോധിച്ച് 76 പേരെ കൂടി ഉൾപ്പെടുത്തി. അപ്പോഴും കുട്ടികൾ മുഴുവൻ പുറത്തായിരുന്നു.

2019 ജനുവരി 30 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു.  തുടർന്നു മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ 18 വയസിൽ താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്താനും ബാക്കിയുള്ളവരെ റിപ്പോർട്ട് അനുസരിച്ച് ഉൾപ്പെടുത്താനുമാണ് തീരുമാനിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. 6728 പേരാണ് സർക്കാരിന്റെ പട്ടികയിലുള്ള ദുരിതബാധിതർ. ഇതിൽ മരണപ്പെട്ടവരും ഉൾപ്പെടുന്നു. കിടപ്പിലായവർക്കും മാനസികവെല്ലുവിളി നേരിടുന്നവർക്കും 2200 രൂപയാണ് മാസം പെൻഷൻ നൽകുന്നത്. ഇതിൽ വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് 500 രൂപ കുറച്ചാണ്  നൽകുന്നത്. 

മറ്റു ദുരിതബാധിതർക്ക് 1200 രൂപയാണ് തുക. ക്യാംപ് നടത്തി കണ്ടെത്തിയിട്ടും 1031 പേർ പട്ടികയിൽ ഉൾപ്പെടാൻ സർക്കാരിന്റെ തീരുമാനം കാത്ത് കഴിയുകയാണ്.

The kerala government promised help for 1,031 endosulfan victims a year ago, but nothing has happened since.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  an hour ago
No Image

സഹതാമസക്കാരനെ കുത്തി, ഇന്ത്യന്‍ ടെക്കിയെ വെടിവെച്ചുകൊന്ന് യു.എസ് പൊലിസ്; വംശീയാധിക്ഷേപമെന്ന് ആരോപിച്ച് കുടുംബം

National
  •  an hour ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയം ആറാം തവണയും വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും അനുകൂലിച്ചു 

International
  •  2 hours ago
No Image

പാസ്ബുക്ക് ലൈറ്റ് അവതരിപ്പിച്ച് ഇപിഎഫ്ഒ ; വിവരങ്ങള്‍ ഇനി എളുപ്പത്തില്‍ തിരയാം, പിഎഫ് അക്കൗണ്ടും വേഗത്തില്‍ മാറ്റാം

Kerala
  •  2 hours ago
No Image

'ഗ്ലോബല്‍ വില്ലേജ് വിഐപി ടിക്കറ്റുകള്‍ ഡിസ്‌കൗണ്ട് വിലയില്‍'; വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാനിര്‍ദേശവുമായി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

തിരുവനന്തപുരത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൊലോറയ്ക്കും വാഗണര്‍ കാറിനും തീയിട്ടു;  ഭര്‍ത്താവെന്ന് യുവതി -  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  3 hours ago
No Image

സുപ്രഭാതം ഇ പേപ്പര്‍ സൗജന്യമായി വായിക്കാം; ഇപ്പോള്‍ തന്നെ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ നേടൂ

latest
  •  3 hours ago
No Image

ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്‌കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്

Kerala
  •  3 hours ago
No Image

ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്‍.ടി.എ | Madinati WhatsApp Service

uae
  •  4 hours ago
No Image

ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ

Kerala
  •  4 hours ago